Tuesday, January 27, 2009

നായര്‍‌-ഈഴവ ചിത്രങ്ങള്‍‌

ചിത്രകാരനെന്ന ബ്ലോഗറുടെ പോസ്റ്റിനെക്കുറിച്ചും‌ പൊന്നമ്പലം‌ എന്ന ബ്ലോഗറുടെ പരാതിയെക്കുറിച്ചുമുള്ള ചര്‍‌ച്ചകള്‍‌ തുടരുന്നതിനിടയില്‍‌ ഇതിവിടെ പോസ്റ്റുന്നു.അശ്ലീല‍തയുടേയും‌ ജാതിസ്‌പര്‍‌ദ്ധയുടേയും‌ സവര്‍‌ണ്ണ-അവര്‍‌ണ്ണ വേറുകൃത്യത്തിന്റേയും‌ മഞ്ഞക്കണ്ണട ഊരിമാറ്റിയിട്ടു ഇതു വായിക്കുവാനപേക്ഷ.

ഒരു സം‌സ്‌കൃത ശ്ലോകത്തോടെ തുടങ്ങാം‌.

“ഗുണാം‌ സര്‍‌വത്ര പൂജ്യന്തേ
പിതൃവം‌ശോ നിരര്‍ത്ഥക“

ഒരുവനിലെ ഗുണമാണ് മാനിക്കപ്പെടേണ്ടത്, അവന്റെ പൈതൃകമല്ല എന്ന ഈ ശ്ലോകം‌ മഹാഭാരതത്തിലെയാണ്. വസുദേവപുത്രനായ കൃഷ്ണനെ പൂജിക്കുന്നവര്‍‌ വസുദേവരെ പൂജിക്കാറില്ല. മഹാഭാരതം‌ എഴുതിയ വേദവ്യാസനെ പുകഴ്ത്തുന്നവര്‍‌ അദ്ദേഹത്തിന്റെ അച്ഛനായ പരാശര മഹര്‍‌ഷിയെ സ്‌മരിക്കാറില്ല.

ഒരു സമുദായത്തെയോ ഒരു വര്‍‌ഗ്ഗത്തെയോ, ഒരു വ്യക്തിയെയോ പൈതൃകത്തിന്റെ പേരില്‍‌ ഇകഴ്ത്തുന്നതോ, പുകഴ്ത്തുന്നതോ തെറ്റാണ് എന്ന്‌ ഈ ശ്ലോകം‌ നമ്മെ പഠിപ്പിക്കുന്നു.

മനുഷ്യനെ സമൂഹത്തില്‍‌ എന്നും‌ വേര്‍‌തിരിച്ചു നിര്‍‌ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം‌ മാത്രമായിരുന്നു എന്ന ഒരു ഓര്‍‌മ്മപ്പെടുത്തലിനുവേണ്ടിയാണ് ഈ പോസ്റ്റ്.


പഴയകാലഘട്ടത്തെ, സാമ്പത്തികമായി വളരെ താഴേത്തട്ടിലുണ്ടായിരുന്ന ഒരു നായര്‍‌സ്‌ത്രീയുടെ ചിത്രമാണിത്.



അതേ കാലഘട്ടത്തില്‍‌ ജീവിച്ചിരുന്ന ധനാഢ്യമായ ഒരു കുടും‌ബത്തിലെ മറ്റൊരു നായര്‍‌സ്‌ത്രീയുടെ ചിത്രമാണിത്. തോടയും‌ മേല്‍‌മുണ്ടും‌ ധരിച്ച നായര്‍‌സ്ത്രീ.

നായര്‍‌കുലത്തില്‍‌ ജീവിച്ചുമരിച്ചവരുടെ രണ്ടു പ്രതിരൂപങ്ങളാണിത്. ഏതു ജാതിപാരമ്പര്യത്തെയാണിവര്‍‌ പ്രതിബിം‌ബിപ്പിക്കുന്നത്? ഈ രണ്ടു നായര്‍‌സ്‌ത്രീകളെയും‌ ഒരേ കുലത്തിന്റെ പ്രണേതാക്കളായി കാണുവാന്‍‌ കഴിയുമോ?


ആഢ്യരായ നായന്‍‌മാരുടെ വയലില്‍‌ വരമ്പുവെട്ടാനും‌ കന്നുപൂട്ടാനും‌ നടന്നിരുന്ന ഒരു നായര്‍ ‌യുവാവ്.


സ്വന്തമായി പാടശേഖരങ്ങളുണ്ടായിരുന്ന ഒരു നായര്‍‌ യുവാവ്.

ഇവര്‍‌ക്ക് ഒരിക്കലും‌ കസേരകള്‍‌ ചേര്‍‌ത്തിട്ട്‌ ഇരിക്കാന്‍‌ അവകാശമുണ്ടായിരുന്നില്ല. ഇവരുടെ വീടുകള്‍‌ തമ്മില്‍‌ വിവാഹബന്ധങ്ങള്‍‌ നിഷിദ്ധമായിരുന്നു.

ഇത്തരം‌ കാഴ്ചകള്‍‌ മനുഷ്യരെ ജാതികൊണ്ട്‌ വര്‍‌ഗ്ഗീകരിക്കാനുള്ള സാധ്യത ഇല്ലാതെയാക്കുന്നില്ലേ?


ഇത്‌ കൊല്ലത്തെ ദരിദ്രരായ ഒരു ഈഴവകുടും‌ബത്തിന്റെ ചിത്രം.


കൊല്ലത്തു തന്നെയുള്ള ഒരു ധനിക ഈഴവകുടും‌‌ബത്തിലെ ഈഴവസ്‌ത്രീയുടെ ചിത്രമാണിത്. വെളുത്ത ഈഴവസ്‌ത്രീ എന്നായിരുന്നു ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്.

ഈഴവജാതിയായിരുന്നുവെങ്കിലും‌ മുകളിലെ ചിത്രങ്ങളിലുള്ളവര്‍‌ക്ക്‌ ഈ ചിത്രത്തിലെ സ്‌ത്രീയെ തൊടുവാന്‍‌ അവകാശമുണ്ടായിരുന്നില്ല. ഒന്നിച്ചിരുന്നു ഭക്ഷണം‌ കഴിക്കാനുള്ള അവകാശവും ഉണ്ടായിരുന്നില്ല.

ജനിച്ച ജാതിയല്ല, ധനശേഷിയായിരുന്നു ഇന്നത്തെപ്പോലെ അന്നും‌ പ്രതാപത്തിന്റെ ചിഹ്നം. അധികാരത്തിന്റെ ചിഹ്നം‌.

ചിത്രകാരന്റെ ബ്ലോഗില്‍‌ പറയുന്നതുപോലെ അന്നത്തെ നായര്‍‌ സ്‌ത്രീകള്‍‌ ‘വേശ്യവത്കരി’ക്കപ്പെട്ടിട്ടുണ്ടെങ്കില്‍‌ സാമ്പത്തികമായി അധമരായിരുന്ന കുടും‌ബങ്ങളിലെ സ്‌ത്രീകളുടെ മേലുണ്ടായിപ്പോയ പുരുഷന്റെ അധികാരപ്രമത്തയുടെ വിരലടയാളങ്ങളാണത്. പുലയനെ പാടത്തു മടയടക്കാന്‍‌ വിട്ടിട്ടു അവന്റെ ഭാര്യയെ പ്രാപിക്കുന്ന ഈഴവനും‌‌, നായരെ കളപ്പുരയില്‍‌ കാവല്‍‌ കിടത്തിയിട്ടു അവന്റെ ഭാര്യയെ പ്രാപിക്കുന്ന ബ്രാഹ്മണനും‌ എല്ലാം‌ സാമ്പത്തികമായി തനിക്കു സമമല്ലാത്തവന്റെ മേല്‍‌ നടത്തിപ്പോന്ന ലൈം‌ഗിക അതിക്രമങ്ങളായിരുന്നു അത്.

സാമ്പത്തികമായി മുന്നോക്കം‌ നിന്നിരുന്ന ഒരു നായര്‍‌കുടം‌ബത്തിലും‌ ബ്രാഹ്മണര്‍‌ സംബന്ധം‌ കൂടിയിട്ടുള്ളതായി ചരിത്രം‌ പറയുന്നില്ല. മറിച്ച്‌ ഇക്കൂട്ടര്‍‌ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയെപ്പോലെ പരിഹാസ്യരായിട്ടേ ഉള്ളൂ. ഇതൊരു സാമുദായികശീലമോ അനുഷ്ഠാനമോ ആയിരുന്നില്ല, മറിച്ച്‌ ശേഷി കുറഞ്ഞവന്റെ മേലുള്ള അധികാരത്തിന്റെ അക്രമമായിരുന്നു എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.

കേരളത്തില്‍ ഈ വിധം‌ ഇരകളാക്കപ്പെട്ടിരുന്ന മനുഷ്യര്‍‌ക്കിടയില്‍‌ പ്രവര്‍‌ത്തിച്ചവരില്‍‌ ഭൂരിപക്ഷവും‌ സാമ്പത്തികമായി പിന്നോക്കം‌ നിന്നിരുന്ന സവര്‍‌ണ്ണരായിരുന്നു എന്നു ചരിത്രവും നമ്മെ പഠിപ്പിക്കുന്നു. ആചാരങ്ങളിലെ ജീര്‍‌ണ്ണതകള്‍‌ക്കെതിരെ, സാമൂഹിക അസമത്വത്തിനെതിര, പടവാളുയര്‍‌ത്താന്‍‌ സാമ്പത്തികമായി അധമരായിരുന്ന സവര്‍‌ണ്ണനും‌ അവര്‍‌ണ്ണനും‌ ഒരേ ഹൃദയത്തോടെ ഒന്നിച്ചുണ്ടായിരുന്നു.

ചരിത്രമാറ്റത്തിനായി അബോധപ്രേരണ നല്‍‌കിപ്പോന്ന, ആശയശേഷിയുണ്ടായിരുന്ന നിരവധി ദരിദ്ര സവര്‍‌ണ്ണരും‌ അവര്‍‌ണ്ണരും‌ ഉണ്ടായിരുന്നില്ലെങ്കില്‍‌ കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍‌ട്ടി തന്നെയുണ്ടാകുമായിരുന്നില്ല.

മനുഷ്യനെ പൂര്‍‌വികരുടെ ജാതിയുടേയും‌ കുലത്തിന്റേയും‌ ചതുരക്കള്ളികളിലാക്കി വിമര്‍‌ശിക്കുമ്പോള്‍ മുറിവേക്കുന്നത് പ്രത്യയശാസ്ത്രത്തിനാണ്. മനുഷ്യനെ സ്‌നേഹിക്കുന്ന മനുഷ്യര്‍‌ക്കാണ്.


വാല്‍‌ക്കഷണം:
ഞെരളത്ത്‌ രാമപ്പൊതുവാളിന്റെ ഭാര്യ നായര്‍‌സ്‌ത്രീയായതിനാലാണ് ഹരിഗോവിന്ദന് സോപാനം‌ പാടാന്‍‌ അവകാ‍ശമില്ലാതായത്‌ എന്നെവിടെയോ വായിച്ചിരുന്നു. സവര്‍‌ണ്ണ-അവര്‍‌ണ്ണ ജാതിയുടെ ഏതു നിര്‍‌വചനത്തിലൂടെയാണ് ഇതു മനസ്സിലാക്കേണ്ടത്.

192 comments:

കൃഷ്‌ണ.തൃഷ്‌ണ said...

ചിത്രകാരനെന്ന ബ്ലോഗറുടെ പോസ്റ്റിനെക്കുറിച്ചും‌ പൊന്നമ്പലം‌ എന്ന ബ്ലോഗറുടെ പരാതിയെക്കുറിച്ചുമുള്ള ചര്‍‌ച്ചകള്‍‌ തുടരുന്നതിനിടയില്‍‌ ഇതിവിടെ പോസ്റ്റുന്നു.അശ്ലീല‍തയുടേയും‌ ജാതിസ്‌പര്‍‌ദ്ധതയുടേയും‌ സവര്‍‌ണ്ണ-അവര്‍‌ണ്ണ വേറുകൃത്യത്തിന്റേയും‌ മഞ്ഞക്കണ്ണട ഊരിമാറ്റിയിട്ടു ഇതു വായിക്കുവാനപേക്ഷ.

വെള്ളെഴുത്ത് said...

എന്തായാലും വിലയുള്ള ചിത്രങ്ങളും നല്ല നിരീക്ഷണങ്ങള്‍. ഭൂതകാലത്തെ ഒരൊറ്റ കള്ളിയിലാക്കി വ്യാഖ്യാനിക്കാനാണ് നമ്മുടെ സാമാന്യബോധം എപ്പോഴും വെമ്പുന്നത്, മറുപടിയില്ലാതെ ഗ്വാ ഗ്വാ വിളിച്ചു തുടങ്ങുമ്പോഴാകട്ടെ നാം ഒരു തെറ്റിനെ ശരിവച്ചുകൊടുക്കുകയായിരിക്കും ചെയ്യുന്നത്. ചര്‍ച്ചകള്‍ ഉണ്ടാവണം..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല പോസ്റ്റ്.

“മനുഷ്യനെ സമൂഹത്തില്‍‌ എന്നും‌ വേര്‍‌തിരിച്ചു നിര്‍‌ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം‌ മാത്രമായിരുന്നു“

ഇപ്പോഴും എപ്പോഴും അങ്ങനെയാണല്ലോ.

Roby said...

പ്രസക്തമായ ഇടപെടൽ. ശക്തമായ പോസ്റ്റ്.

ചരിത്രത്തെ ചോദ്യം ചെയ്യാൻ, തിരുത്താൻ വശങ്ങളിൽ നിന്നും വന്ന, ആരുടെയും മക്കളല്ലാത്തവർ വേണം എന്ന് ‘കണ്ണ് തുറന്നു വെച്ച് മരിച്ചു പോകുന്നവർ’ എന്ന ചെറുകഥയിൽ ആനന്ദ് എഴുതുകയുണ്ടായി.

നമ്മളൊക്കെ ആരുടെയെങ്കിലുമൊക്കെ മക്കളാകുന്നതു തന്നെ അടിസ്ഥാനപരമായ തെറ്റ്. ആരുടെയെങ്കിലും മക്കളായി തുടരുമ്പോൾ നമ്മളൊക്കെ ഏറിയും കുറഞ്ഞും ഒരു പൊന്നമ്പലമോ ചിത്രകാരനോ ആണ്.

Anonymous said...

ഈ വിഷയത്തെക്കുറീച്ച് വായിച്ച ഏറ്റവും നല്ല കമന്റാണിത്.
താങ്കള്‍ക്ക് എന്റെ നമസ്കാരം.

ജാതി നോക്കി പരിഹസിക്കാതെ എല്ലാവരും മനുഷ്യരെ മനുഷ്യരായി മാത്രം കണ്ട്, അതിലെ നല്ലതിനേയും ചീത്തതിനേയും വേര്‍തിരിച്ചിരുന്നെങ്കില്‍...

പാടത്ത് പൂട്ടാന്‍ പോയിരുന്ന അപ്പൂപ്പന്‍ ഉള്ള ഒരു നായര്‍
ഇന്ന് ഞാന്‍ ബിം എം ഡബ്ല്യു (ത്രീ സീരീസ്) ഓടിക്കുന്നത് സ്വന്തം അദ്ധ്വാനത്തിന്റെ മിടുക്ക് കൊണ്ട്..അല്ലാതെ ആര്‍ക്കും വീട്ടിലുള്ള സ്ത്രീകളെ കൂട്ടി കൊടുത്തിട്ടല്ല. (പൊങ്ങച്ചമാണെന്ന് തോനുന്നുവെങ്കില്‍ ക്ഷമ)
എനിക്ക് വാലില്ല, അച്ഛന്‍ തൊട്ടേ ആര്‍ക്കും.
എങ്കിലും ജാതി ചോദിക്കുമ്പോള്‍ (അപ്പോള്‍ മാത്രം) നായര്‍ എന്നാണ് പറയാറ്. അങ്ങനെ പറയാതിരിക്കാന്‍ വഴിയില്ലല്ലോ.
ഇങ്ങനെയുള്ള പലരും നായരിലും ഈഴവരിലും തീയ്യനിലും എല്ലാമുണ്ട്..
അവരെയെങ്കിലും ഒന്നൊഴിവാക്കി അവരുടെ മനസ്സിലും സ്പര്‍ദ്ധ വളര്‍ത്താതിരിക്കാന്‍ ഈ വെറിവാക്കുകള്‍ അടച്ചുപയോഗിക്കുന്നവര്‍ക്ക് കഴിയണമായിരുന്നു.

ഈ തല്ലും പിട്യും മൂലം മനസ്സു വൃത്തികേടായ ഒരു നായര്‍ക്ക് മുന്‍പില്‍ ജോലിക്ക് വരുന്ന തീയ്യന്റേയോ, തീയ്യന്റെ മുന്നില്‍ ജോലിക്ക് ചെല്ലുന്ന നായന്റേയോ അവസ്ഥ എന്താവും എന്ന് ആലോചിച്ചിട്ടുണ്ടോ?

എന്തിനാണ് സുഹൃത്തുക്കളേ ഇത്ര പക?
നമുക്ക് പക തീര്‍ക്കാന്‍ രാമസേനക്കാരില്ലേ? :-)

Inji Pennu said...

ഞാനീ വിഷയത്തില്‍ വായിച്ച തെളിച്ചമുള്ള പോസ്റ്റ്. വളരെ വളരെ നന്ദി. ഇതുപോലെയുള്ള പോസ്റ്റുകള്‍ വായിക്കപ്പെടാതിരിക്കാനാണ് ജാതീയ വിഷത്തില്‍ കുളിച്ചു നില്‍ക്കുന്ന അധികാര രാഷ്ട്രീയം മാത്രം ലാക്കാക്കിയവര്‍ ശ്രമിക്കുക. ജാതീയ സമത്വമല്ല ജാതീയ മേല്‍ക്കോയ്മകള്‍ക്കാണ് ഈ ബഹളം. വൈകാരികത ഇല്ലാതെ, വസ്തുക്കളെ വളച്ചൊടിക്കാതെ ഇത്രയും തെളിച്ചമുള്ള പോസ്റ്റ് എഴുതിയതിനു വളരെ നന്ദി മാഷേ!

അനില്‍@ബ്ലോഗ് // anil said...

കൃഷ്ണ.തൃഷ്ണ,
മനോഹരമായ പോസ്റ്റ്.
വരികളിലും വരികള്‍ക്കിടയിലും ഒരുപാട് വായിക്കാം.
ചിത്രങ്ങള്‍ പോസ്റ്റിന്റെ മാറ്റുകൂട്ടിയെന്നു നിസ്സംശയം പറയാം.

ഏതു കാലത്തായാലും കയ്യില്‍ പണമുള്ളവനു വലിയ ബുദ്ധിമുട്ടില്ലായിരുന്നു എന്നുള്ളത് വസ്തുതയാണ്. പക്ഷെ പഴയ രാജ- ജന്മി വാഴ്ചയുടെ ബാക്കിപത്രമായി ചില സമൂഹങ്ങള്‍ക്ക് ലഭിച്ചത് കുടിയാന്റേയും അടിയാന്റേയും വേഷമായിരുന്നു എന്നത് വിസ്മരിക്കാനാവില്ലല്ലോ. മാറ്റിനിര്‍ത്തപ്പെട്ട മൂഹത്തിനാവട്ടെ പറയുന്ന ധനസ്ഥിതി ആര്‍ജ്ജിക്കുക സാദ്ധ്യവുമായിരുന്നില്ല. നായരും തിയ്യരും മാത്രമായിരുന്നില്ലല്ലോ കേരള സമൂഹം. അതു കണ്ണടയിലുള്ള കാഴ്ചയല്ല മറിച്ച് കണ്ണാടിയില്‍ കാണുന്ന പ്രതിബിംബമാണ്.

ചിത്രങ്ങള്‍ക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങളും നന്ദിയും‍ അറിയിക്കുന്നു. (മുത്തശ്ശനും)

Viswaprabha said...

ഈ സത്യപ്രകാശത്തിനുമുൻപിൽ ഏറ്റവും എളിമയോടെ, ഈയുള്ളവന്റെ സാഷ്ടാംഗപ്രണാമം!

പാമരന്‍ said...

ഉഗ്രന്‍ പോസ്റ്റ്‌ മാഷെ. മഞ്ഞക്കണ്ണട ഊരിയതിനും ഊരിക്കുന്നതിനും അഭിനനന്ദനങ്ങളും നന്ദിയും.

ശ്രീക്കുട്ടന്‍ | Sreekuttan said...

രണ്ടുചേരികളായി നിന്ന് പരസ്പരം തെറിവിളിക്കുന്നതിനിടയില്‍ ആര്‍ക്കും എന്തേ ഇങ്ങിനെ തോന്നിയില്ല?.
വളരെ നന്നായി.. നന്ദി.

Appu Adyakshari said...

കൃഷ്ണ തൃഷ്ണ, താങ്കള്‍ ഈ ബൂലോകത്തേക്ക് കടന്നുവന്നതിന്‍ ഈ പോസ്റ്റുകാണുമ്പോള്‍ ശര്‍ക്കും സന്തോഷം തോന്നുന്നു. “കൊടുകൈ” എന്നു പറയുമ്പോള്‍ ഒരു തമാശപോലെയല്ലാതെ ഹൃദയത്തില്‍നിന്നുള്ള അഭിനന്ദനമായി കണക്കാക്കുക.

നല്ല പോസ്റ്റ്. അവസരോചിതമായ പോസ്റ്റ്. സാമുദായികമായ ചേരിതിരിവുകള്‍ക്കു പിന്നില്‍ അന്നും ഇന്നും പണം തനെ. അല്ലെങ്കില്‍ ആ മുത്തച്ഛന്റെ ചെറുമകനില്‍ നിന്ന് ഇങ്ങനെ കണ്ടില്ലെങ്കിലല്ലേ അതിശയിക്കാനുള്ളൂ. വീണ്ടും നന്ദിയും അഭിനന്ദനങ്ങളും

വികടശിരോമണി said...

കൃഷ്ണ തൃഷ്ണ,
താങ്കളുടെ മികച്ച പോസ്റ്റുകളിലൊന്ന്.ഈ വിഷയത്തിൽ കേട്ട മികച്ച അഭിപ്രായങ്ങളിലൊന്നും.
ഉത്തരേന്ത്യയിൽ വർണ്ണഘടന സുപ്രധാനമായിരുന്നു.കേരളത്തിൽ നിസ്സാരവും.കേരളം ചാതുർവർണ്യത്തിന്റെ പിടിയിലമർന്നു എന്നൊക്കെ ഇളം‌കുളത്തേപ്പോലുള്ളവർ നിരീക്ഷിക്കുന്നതിൽ ശരിയുണ്ടെന്നു തോന്നുന്നില്ല.മറിച്ച്,അധിനിവേശാധിപത്യസൃഷ്ടിയാണ് സവർണ്ണ-അവർണ്ണ വിഘടിത അന്തരീക്ഷമെന്നാണ് ഇന്നു നാം അറിയുന്നത്.
ധനകേന്ദ്രീകരണം സൃഷ്ടിച്ച ആധിപത്യം എന്നത് ഇനിയും പഠിക്കപ്പെടേണ്ട കേരളചരിത്രഭാഗമാണ്.രാഷ്ട്രീയാധികാരസ്വരൂപങ്ങൾ ഒട്ടുമുക്കാലും അബ്രാഹ്മണവിഭാഗങ്ങളായിരുന്നുവല്ലോ.ഭൂമി അനുഭവത്തിന്റെ പ്രശ്നമാണ് മറ്റൊന്ന്.
പത്തൊമ്പതാം നൂറ്റാണ്ടിൽ ഗവണ്മെന്റ് ഉദ്യോഗങ്ങളിൽ പങ്കാളിത്തം വരുമ്പോൾ വിശിഷ്ടസൂചകസമൂഹങ്ങളിലെ പല വിഭാഗങ്ങൾക്കും മേൽക്കൈ സംജാതമാകുന്നത് കാണാം.
പുതിയ പഠനമേഖലകളിലേക്കുള്ള ഒരു താക്കോലായി ഈ നിരീക്ഷണങ്ങളെ കാണുന്നു.ആശംസകൾ!

Prasanna Raghavan said...

തങ്ങളില്‍ അടിച്ചേല്‍പ്പിച്ച ജാതി,സാമൂഹ്യ അസമത്വത്തിന്റെ പേരിലും അതുമൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിലും, സ്വത്വ നഷ്ടത്തിലും, അടിമത്വബോധമല്ലാതെ മറ്റൊന്നും പാരമ്പര്യമായി വരുംകാല തലമുറകളിലേക്കു കൈമാറാനില്ലെന്ന വേദനയിലും അസ്തമിച്ച അനേക ജന്മങ്ങളോടുള്ള അനീതിയല്ലേ “മനുഷ്യനെ സമൂഹത്തില്‍‌ എന്നും‌ വേര്‍‌തിരിച്ചു നിര്‍‌ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം‌ മാത്രമായിരുന്നു എന്ന“ താങ്കളുടെ പോസ്റ്റിന്റെ ഉള്ളടക്കം.

അതെ, സാമ്പത്തിക അസമത്വം എപ്പോഴും സമൂഹങ്ങള്‍ക്കുള്ളില്‍ അവരുടെ അനുഭവങ്ങളെ മറ്റുള്ളവരുടേതില്‍ നിന്നു വ്യത്യസ്ഥമാക്കിയിട്ടുണ്ട്. പക്ഷെ അതില്‍ കവിഞ്ഞൊന്നിനും കേരളത്തിന്റെ ഉച്ച നീച ജാതി വ്യവസ്ഥ ഉത്തര‍വാദിയായിരുന്നില്ല എന്നുള്ള കാഴ്ച്ച തരുന്ന കണ്ണാടി ശരിയാണോ?

ശരിയാണ്‍്, സ്വാതന്ത്ര്യം കിട്ടി അറുപതു വര്‍ഷം കഴിഞ്ഞിട്ടും സാമൂഹ്യ അസമത്വത്തേക്കുറിച്ച് ഇന്നും പൊതുവെ ഒരോരുത്തരും അവര്‍ക്കു യോജിച്ച വ്യാഖ്യാനങ്ങള്‍ കോടൂക്കുന്നു. ജാതീയമായി ഇത്രയധികം വ്യത്യാസങ്ങളും വിവേചനങ്ങളും ഉണ്ടായിരുന്ന നമ്മുടെ രാജ്യത്ത് എല്ലാ പ്രശ്നങ്ങളും കാര്‍പ്പറ്റിന്റെ അടിയിലേക്കു തൂത്തെറിഞ്ഞാല്‍ ശരിയാകുമെന്നു ധരിച്ച നമ്മുടെ സാംസ്കാരിക രാഷ്ട്ര്രിയ നേതാക്കള്‍ക്ക് ഇന്നത്തെ ഈ വ്യാഖ്യാനങ്ങളില്‍ സരമായ ചുമതലയുണ്ട്. വിവേചനം അനുഭവിച്ച സമൂഹങ്ങളുടെ സത്യസന്ധമായ പ്രശ്നപരിഹാരത്തിന്‍് ഇവിടാരൊക്കെ ശ്രമിച്ചു?

എല്ലാവര്‍ക്കും പറയാനുള്ളത് പരസ്പരം കേട്ട് കണ്‍സെന്‍സസിനു തയ്യാറാകാതെ ഒരു വശം മാത്രം പറഞ്ഞാല്‍ ആ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ?

Dinkan-ഡിങ്കന്‍ said...

You Did it...
Kudoz man...
Thanks for the pictures and comparison..
le the fanatics realize from these (evade?)

ജിവി/JiVi said...

സമയോചിതമായ മികച്ച ഇടപെടല്‍. ആരുടെയും വെറുപ്പോ വിവാദങ്ങളോ ക്ഷണിച്ചുവരുത്താത്ത രീതിയില്‍ എല്ലാവരുടെയും മഞ്ഞക്കണ്ണടകള്‍ താങ്കള്‍ ഊരിയെടുത്തിരിക്കുന്നു.

Umesh::ഉമേഷ് said...

നല്ല പോസ്റ്റാണെന്നു പറയുന്നതോടൊപ്പം, ലേഖകൻ കാണാഞ്ഞതോ കണ്ടില്ലെന്നു നടിച്ചതോ ആയ ഒരു കാര്യം ഇവിടെ സൂചിപ്പിക്കട്ടേ.

പെണ്ണുങ്ങൾ ഉയർന്ന ജാതിയിലുള്ള പുരുഷനുമായി ബന്ധപ്പെടുന്നതു് (വിവാഹമോ വ്യഭിചാരമോ), മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആണുങ്ങൾ താണ ജാതിയിലുള്ള സ്ത്രീകളുമായി ബന്ധപ്പെടുന്നതു്, ഒരു മഹത്തായ കാര്യമാണെന്നുള്ള ചിന്ത എല്ലാക്കാലത്തും ഉണ്ടായിരുന്നു. കുലീനത്വവും ബുദ്ധിയും നിറവും പൈതൃകവും ശുക്ലത്തിൽ നിന്നാണു വരുന്നതെന്നും, അതു താണ ജാതിയിലുള്ള ഒരു സ്ത്രീയ്ക്കു കൊടുക്കുന്നതു് നല്ലതിനാണെന്നും ഉള്ള ചിന്ത എല്ലാക്കാലത്തും ഉള്ളതായിരുന്നു. കുരങ്ങുൾപ്പെടെ പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടായിരുന്ന കൃഷ്ണനും നാഗപ്പെണ്ണുൾപ്പെടെ പല ഭാര്യമാരുണ്ടായിരുന്ന അർജ്ജുനനും തമ്മിൽ ഭഗവദ്ഗീതയുടെ ആദ്യത്തെ അദ്ധ്യായത്തിൽ വർണ്ണസങ്കരത്തെപ്പറ്റി നടത്തുന്ന സംവാദം ഒരുദാഹരണം മാത്രം. അതിനാൽ, ഉയർന്ന ജാതിയിലെ പുരുഷനുമായി ബന്ധപ്പെടുന്നതു് ഒരു മാന്യതയായി കേരളത്തിലെ പെണ്ണുങ്ങളും അവരെ പറഞ്ഞുവിടുന്ന ആണുങ്ങളും കരുതിയിരുന്നു. മരുമക്കത്തായം അതിനു് ആക്കം കൂട്ടുകയും ചെയ്തു.

കൊല്ലും കൊലയും നടന്നതു മിക്കവാറും താണ ജാതിയിലെ പുരുഷൻ ഉയർന്ന ജാതിയിലെ സ്ത്രീയെ പ്രാപിക്കുമ്പോൾ മാത്രമായിരുന്നു. അപ്പോൾ മാത്രമാണല്ലോ വർണ്ണസങ്കരം!

വാൽക്കഷണം (ഈയിടെ ഒരു നായർ കുടുംബത്തിൽ കേട്ടതു്):

“എന്നാലും ആ ഒരുമ്പെട്ടോൾ ആ ചോവന്റെ കൂടെ പോയല്ലോ... എങ്ങനെ വളർത്തിയതാ അവളെ?”

“നിന്റെ മോളും അന്യജാതിക്കാരന്റെ കൂടെ അല്ലേ പോയതു്?”

“അതു നമ്പൂതിരിയുടെ കൂടെ അല്ലേ? അതു നല്ലതല്ലേ?”

Dinkan-ഡിങ്കന്‍ said...

ഓഫ്.ടോ
ഉമേഷ്ജീ, ജാംബവതി കരടിയല്ലേ?

പരാജിതന്‍ said...

ജനിച്ചുപോയ കുലത്തിന്റെയോ ജാതിയുടെയോ പേരില്‍ ഒരു വ്യക്തിയെയും അല്പമെങ്കിലും അപമാനിക്കുന്നതിനോട് ഒട്ടും യോജിപ്പില്ലെന്നു മാത്രമല്ല, കടുത്ത എതിര്‍‌പ്പുമുണ്ട്. ആ എതിര്‍‌പ്പ് ചിത്രകാരന്റെ ബ്ലോഗില്‍ സ്പഷ്ടമായി പ്രകടിപ്പിച്ചിട്ടുമുണ്ട്.

പക്ഷേ “മനുഷ്യനെ സമൂഹത്തില്‍‌ എന്നും‌ വേര്‍‌തിരിച്ചു നിര്‍‌ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം‌ മാത്രമായിരുന്നു..” എന്ന താങ്കളുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നില്ല. കാരണം ഒരൊറ്റ സമൂഹമായിരുന്നില്ല കേരളമെന്ന യാഥാര്‍‌ത്ഥ്യം തന്നെ. ഒരേ ജാതിയില്‍‌പെട്ടവര്‍‌ക്കിടയില്‍ സാമ്പത്തികാസമത്വം ഭിന്നതകള്‍ സൃഷ്ടിക്കും. അത് ഇന്നുമുണ്ട്. സമ്പന്നനായ നായരോ ഈഴവനോ പൊതുവേ ദരിദ്രരായ സമാനകുടുംബങ്ങളില്‍ നിന്നു വിവാഹം കഴിക്കാനോ അവരോട് സഹകരിക്കാനോ ഒക്കെ മടി കാണിക്കും. ആര്‍‌ക്കുമറിയാവുന്ന, ഊഹിക്കാവുന്ന ഈയൊരൊറ്റ കാര്യം എടുത്തുകാട്ടി കേരളചരിത്രത്തിലെ നികൃഷ്ടമായ ജാതീയവേര്‍‌തിരിവുകളെ ചായം തേച്ചു മായ്ക്കാമെന്നത് ഇത്തിരി കടന്ന വ്യാമോഹമായിപ്പോയി. തെരുവിലെ മജീഷ്യന്റെ ചെപ്പടിവിദ്യയല്ലല്ലോ സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ ഡിമാന്റ് ചെയ്യുന്നത്.

(എന്തായാലും ഈ അപൂര്‍‌വ്വചിത്രങ്ങള്‍ പോസ്റ്റിയതിനു കൃഷ്ണതൃഷ്ണയ്ക്കും അവ സൂക്ഷിച്ചു വച്ച ആ അപ്പൂപ്പനും ഒത്തിരി നന്ദി.)

Anonymous said...

കരടീന്ന് പറയല്ലേ.... ഇപ്പോ അര്‍ത്ഥം വേറെയാ..

nalan::നളന്‍ said...

എക്സപ്ഷന്‍സ് എന്നത് മായാജാലമാകുന്നത് കണ്ട് കോരിത്തരിച്ചു പോയി..ആ സുന്ദരസുരഭില കേരള ചരിത്രം കണ്ടിട്ട്.... ഹാവൂ ചരിത്രമൊക്കെ ഇങ്ങിനെയും എഴുതാമെന്നെന്തേ ആര്‍ക്കും നേരത്തേ തോന്നിയില്ല.. എത്ര സുന്ദരമായിരുന്നേനെ...

Umesh::ഉമേഷ് said...

ഈ പോസ്റ്റിൽ (എന്റെ അഭിപ്രായത്തിൽ) നേർ‌വഴിക്കുള്ള കമന്റുകൾ വന്നുതുടങ്ങുന്നതിൽ സന്തോഷം.

Umesh::ഉമേഷ് said...
This comment has been removed by the author.
Ajith Polakulath said...

kollaam

Inji Pennu said...

ഞാന്‍ മനസ്സിലാക്കിയത് ഇത് കേരളത്തിന്റെ ജാതി വ്യവസ്ഥയെക്കുറിച്ചല്ല, മറിച്ച് ഈ പ്രശ്നത്തില്‍ ബ്ലോഗിലെ അന്യോന്യമുള്ള ജാതി തിരിച്ചുള്ള തെറിവിളികളുടെ പൊള്ളത്തരം കാട്ടുന്ന പോസ്റ്റാ‍യാണ്. പലരും ആവര്‍ത്തിക്കുന്ന ആശയപരമായി ഞാന്‍ ജാതി തിരിച്ച് തെറിവിളിക്കുന്നവരോടൊപ്പം പക്ഷെ തെറിയാണ്/ഭാഷയാണ് പ്രശ്നം എന്നതില്‍ കാര്യമായ പൊള്ളത്തരമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. തീര്‍ച്ചയായും ഒരു ജാതി ചെയ്തു കൂട്ടിയ ക്രൂരതകളെക്കുറിച്ച് പറയേണ്ടത് ചിത്രകാര മോഡല്‍ (ആശയത്തിലും ഭാഷയിലും) അങ്ങിനെയല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങിനെയുള്ള ചരിത്രങ്ങള്‍ വസ്തുനിഷ്ടമായി അവതരിപ്പിച്ചില്ലെങ്കില്‍ ഇത്രയും നാളും ജാതിസമത്വത്തിനു വേണ്ടി പ്രയത്നിച്ച പലതും നഷ്ടമായേക്കും. കൂടുതല്‍ ജാതിസ്പര്‍ദ്ധ വളര്‍ത്തുവാന്‍ കാട്ടിക്കൂട്ടുന്ന എന്തും ഏതു ലെവലില്‍ നിന്നും ഒരിക്കലും ഒരു സമന്വയത്തിലും എത്തുവാന്‍ സഹായിക്കില്ല എന്ന് കരുതുന്നു.

Anonymous said...

ആദ്യമായി അനോണിമസ് കമന്റിനുള്ള അനുവാദം‌ തന്നതിനു നന്ദി.

എന്റെ അച്ഛനു ചക്രം‌ ചവിട്ടായിരുന്നു ജോലി. മഴവെള്ളം കൊണ്ടു ഞാറും‌ നെല്ലുമൊക്കെ മുങ്ങുമ്പോള്‍ ചക്രം‌ കൊണ്ടു വെള്ളം‌ വറ്റിക്കുന്ന ജോലി. ചക്രം‌ ഗോപാലന്‍‌ നായര്‍‌ ‌ എന്നായിരുന്നു ഇരട്ടപ്പേരു തന്നെ.

അയലിടങ്ങളിലെ നായര്‍‌ വീടുകളിലെ ജോലിക്കാരന്‍‌. അവരുടെ വീട്ടില്‍‌ അച്ഛനു ഭക്ഷണം‌ നല്‍‌കിയിരുന്നത് അവരുടെ ഉരപ്പുരയില്‍‌ വാഴയിലയില്‍. ചായയോ വെള്ളമോ കുടിച്ചാല്‍‌ ആ ഗ്ലാസ് കഴുകി കമഴ്ത്തിവെക്കണമായിരുന്നു.

കമ്യൂണിസ്റ്റു പാര്‍‌ട്ടിക്കുവേണ്ടി ജീവന്‍‌ കളയാന്‍‌ പോലും‌ തയാറായിരുന്നു അച്ഛന്‍. അവസാനം പാര്‍‌ട്ടി അധികാരത്തിലെത്തിയതിന്റെ ഗുണമായി ഭൂപരിഷ്കരണനിയമത്തിന്റെ ഭാഗമായി 8 സെന്റു സ്‌ഥലം‌ കുടികിടപ്പായി കിട്ടിയതില്‍‌ പാര്‍‌ട്ടിയുടെ പേരില്‍‌ ജീവിതകാലം‌ മൊത്തം‌ അഭിമാനം‌ കൊണ്ട ഒരു നായര്‍‌.

പാര്‍‌ട്ടിക്കുവേണ്ടി അച്ഛന്‍‌ കൊടി പിടിച്ചുണ്ടായ കൈത്തഴമ്പുകള്‍‌ അമര്‍‌ന്നു പതിയേണ്ടുന്നത് ചിത്രകാരനെപ്പോലെയുള്ള ബ്ലോഗറുടെ കവിളിലാണെന്ന്‌ ഈ ഒരു പോസ്റ്റ് ഓര്‍‌മ്മപ്പെടുത്തുന്നു.

നല്ല പോസ്റ്റ്, നല്ല ചിത്രങ്ങള്‍‌.

പരാജിതന്‍ said...

ഈ പോസ്റ്റ് കേരളത്തിലെ ജാതിവ്യവസ്ഥയെക്കുറിച്ചല്ല മറിച്ചു ബ്ലോഗിലെ ചീത്തവിളിയെയോ മറ്റോ സംബന്ധിച്ചാണെന്നൊന്നും ഇഞ്ചി പറഞ്ഞു തന്നു കളയല്ലേ. താങ്കളോടു തര്‍‌ക്കിക്കാനല്ല എന്തായാലും ഉദ്ദേശം. കൃഷ്ണതൃഷ്ണ ഇട്ട പോസ്റ്റിലെ അന്യായമായ മാനിപ്പുലേഷനെപ്പറ്റി ഗൌരവമായ സന്ദേഹമുള്ളതു കൊണ്ടാണ്‌ കമന്റിട്ടത്. അതിനു ബ്ലോഗ്, ചിത്രകാരന്‍, ചീത്തവിളി തുടങ്ങിയ സില്ലികാര്യങ്ങള്‍ പറഞ്ഞ് ഇടങ്കോലിടരുത്, പ്ലീസ്.

മുക്കുവന്‍ said...

കൃഷ്ണ.തൃഷ്ണ,
മനോഹരമായ പോസ്റ്റ്.
വരികളിലും വരികള്‍ക്കിടയിലും ഒരുപാട് വായിക്കാം.
ചിത്രങ്ങള്‍ പോസ്റ്റിന്റെ മാറ്റുകൂട്ടിയെന്നു നിസ്സംശയം പറയാം

I dont know, who is going to sue you for that photos.. is that photos belongs to your family? do you have copy right?

I hope you wont be penalized for this wonderful post :)

Suraj said...

പോസ്റ്റിനു അഭിനന്ദനങ്ങള്‍ കൃഷ്ണാ ജി, സ്വച്ഛസുന്ദരമായ ഭാഷയില്‍ ആശയങ്ങള്‍ അവതരിപ്പിച്ചതിനും.

* * *
രാജാവ് റോഡു വെട്ടിയതും കിണറു വെട്ടിയതും രമ്യഹര്‍മ്യങ്ങള്‍ പണിതതും കാണുന്നവന്‍ “ആഹ പ്രജകള്‍ക്കെന്തു സുഖമായിരുന്നു” എന്ന് വിചാരിച്ചുകളയും. ചിത്രങ്ങളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണുമ്പോഴും വായിക്കുമ്പോഴും അങ്ങനെയാണ് - നമ്മില്‍ അവയുണര്‍ത്തുന്ന വൈകാരിക പ്രതികരണങ്ങളെ സാമാന്യവല്‍ക്കരിക്കാനുള്ള, മൊത്തം സമൂഹത്തിലും ആ ഇഫക്റ്റ് ആരോപിക്കാനുള്ള ത്വര അല്പം കൂടും. പക്ഷേ ഫോക്കല്‍ ദൂരങ്ങള്‍ മാറുമ്പോള്‍ ഈ പറയുന്ന “ചിത്രങ്ങള്” ബഹുഭൂരിപക്ഷത്തിന്റെ സാമൂഹികാവസ്ഥകളുടെ നേര്‍ പ്രതിഫലനമല്ലെന്ന് തെളിഞ്ഞു വരും. ഐശ്വര്യാറായുടെ ഇറാനി/കോക്കേഷ്യന്‍ ഛവിയല്ല ഈസ്റ്റിന്ത്യന്‍ സ്ത്രൈണതയുടെ പ്രോട്ടോ ടൈപ്പ് എന്ന വെളിപാടു പോലെയൊന്ന്.

ഒരു സാമ്പിളിന് കെ.പി. പദ്മനാഭമേനോന്റെ കൊച്ചീരാജ്യചരിത്രം പേജുകള്‍ 632-636 ഒന്നു നോക്കുക. 1793 കാലത്ത് കൊച്ചീമഹാരാജാവ് തന്റെ നാട്ടിലെ നീതിന്യായവ്യവസ്ഥയെക്കുറിച്ച് ബ്രിട്ടീഷ് ജോയിന്റ് കമ്മീഷണര്‍മാര്‍ക്ക് അയച്ചുകൊടുത്ത കത്തില്‍ ഒരുകൂട്ടം നിയമങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട് : കുറ്റങ്ങള്‍ക്ക് അന്യായം കേള്‍ക്കാനും ന്യായാന്യായങ്ങള്‍ നിശ്ചയിക്കാനും വൈദികന്മാരടങ്ങുന്ന ബ്രാഹ്മണര്‍, ശൂ‍ൂദ്രനില്‍ താഴെ ചണ്ഡാളന്‍ വരെയ്ക്കും ഉള്ളവര്‍ക്ക് കടുത്ത, ഇളവില്ലാത്ത ശിക്ഷാവിധികള്‍, കൊലപാതകക്കുറ്റത്തിനു തൂക്കു ശിക്ഷ ചേകവന്‍ മാപ്പിള, പുലയന്‍ പറയന്‍ ഈവക ജാതികള്‍ക്ക്...അങ്ങനെയങ്ങനെ.

റെവറന്റ് സാമ്വല്‍ മെറ്റിയര്‍ നേറ്റീവ് ലൈഫ് ഇന്‍ ട്രാവങ്കൂറില്‍(1883) എഴുതുന്നത് “കീഴ്ജാതിക്കാരെ തിരിച്ചറിയുന്നതിനു അവര്‍ ശരീരം അരയ്ക്കു മേല്‍ മറയ്ക്കരുതെന്നായിരുന്നു നിഷ്കര്‍ഷ. കുട ചെരുപ്പ് ആഭരണം എന്നിവ നിഷിദ്ധം.താണജാതിക്കാര്‍ക്ക് പൊതുനിരത്തുകളില്‍ നടക്കാന്‍ പാടില്ല. തീണ്ടല്‍ദൂരം കടന്ന് ഒരു നായരുടെ അടുത്തു വരാനിടയായാല്‍ കീഴ്ജാതിക്കാരനെ വെട്ടിവീഴ്ത്തുകയായിരുന്നു പതിവ്..”
* * *

ക്യാമറകള്‍ക്കുമുന്നിലും പോര്‍ട്രെയിറ്റുവരക്കാരന്റെ മുന്നിലും പെടാത്ത, ആല്‍ബങ്ങളില്‍ പതിയാത്ത “ചിത്രങ്ങള്‍” ഒത്തിരിയൊത്തിരിയുണ്ട്. അതിനു കണ്ണടകള്‍ ഊരുകയല്ല, വയ്ക്കുകയാണു വേണ്ടത്. കാരണം പുറത്ത് വെയിലാണ് ;)

Anonymous said...

ഒരു പ്രവാസീ, അന്നു പാര്‍‌‌ട്ടിക്കാരു കുടികിടപ്പുണ്ടാക്കി തന്നു. ഇന്നു സവര്‍ണ്ണനെന്ന ഓമനപ്പേരിട്ട് തെണ്ടിക്കുന്നു.

Anonymous said...

മുമ്പെക്ക അനോണിസംഘം മുഴുവന്‍ വര്‍മ്മമാരായിരുന്ന്. കോലോം ക്ഷയിച്ചോണ്ടാണ്വോ ഇപ്പ മൊത്തം നായമ്മാരായി.

Inji Pennu said...

ഞാന്‍ ഒന്നും പറഞ്ഞ് തരാന്‍ പ്രാപ്തയല്ല പരാജിതാ. ഈ പോസ്റ്റിലെ ചിത്രകാരന്‍ എന്നുള്ള രണ്ടില്‍ കൂടുതലുള്ള പരാമര്‍ശങ്ങളും പരാജിതനടക്കം മറ്റുള്ളവര്‍ എടുത്ത ‘ചിത്രകാരന്‍’ എന്ന പേരിന്റെ മെന്‍ഷനും മുങ്കൂര്‍ ജാമ്യങ്ങളും അങ്ങിനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അത് ഒന്നു വ്യക്തമാക്കണമെന്നുണ്ടായിരുന്നു. ക്ഷമിക്കുമല്ലോ?

ഇത് കേരളത്തിലെ ജാതി വ്യവസ്ഥിതിയെക്കുറിച്ചുള്ള ഒരു പോസ്റ്റ് മാത്രമായിരുന്നെങ്കില്‍‍ സാമ്പത്തികമായി മാത്രമാണ് ഉഛനീചത്വം എന്ന് വിശ്വസിക്കുവാന്‍ എനിക്കും നല്ല ബുദ്ധിമുട്ടുള്ള കൂട്ടത്തിലാണ്.

Anonymous said...

ഇതെന്താ പരാജിതനും ചന്ത്രക്കാരനും ഇടയ്ക്കിടെ ചിത്രകാരന്റെ ബ്ലോഗില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്നത്? എതിര്‍പ്പ് ആത്മാര്‍ഥമല്ലെന്നുണ്ടോ അതോ മറ്റുള്ളവര്‍ പ്രകടിപ്പിച്ച എതിര്‍പ്പ് കപടവും തങ്ങളുടേതുമാത്രം സത്യസന്ധവുമാണെന്ന തോന്നലുണ്ടോ?

സൂരജും മറ്റു ഡസണ്‍സ് ഓഫ് ആക്റ്റിവിസ്റ്റുകളും നൂറ്റൊന്നുവട്ടം ആവര്‍ത്തിക്കുന്ന ഗതകാല ചരിത്രം അതു ഉമേഷിനു പെട്ടെന്ന് ബോധ്യം വന്ന ഗീതാവചനം മുതല്‍ക്കിങ്ങോട്ട് ഇനിയും തീര്‍ന്നില്ലേ? ജാതിവ്യവസ്ഥിതിയോളം ക്രൂരമായിരുന്ന കൊളോണിയല്‍ റൂളിനോട് ഇവര്‍ക്ക് ചരിത്രം ആവര്‍ത്തിച്ചിരുന്നാലും തീരാത്തത്ര കൊടിയ വിരോധം ഇല്ലെന്ന് തോന്നുന്നു അതുകൊണ്ടാണല്ലോ ശീമയിലും ന്യൂ ഇംഗ്ലണ്ടിലും പെറ്റുകിടക്കുന്നത്. അപ്പോള്‍ ഈ ആക്റ്റിവിസ്റ്റുകളുടെ അപ്പനപ്പൂപ്പന്മാര്‍ അനുഭവിച്ച കൊടിയപീഠനങ്ങള്‍ സായിപ്പിന്റെ ശംബളം പറ്റുമ്പോഴും അവന്റെ വിദ്യ അഭ്യസിക്കുമ്പോഴും ഓര്‍മ്മ വരില്ല. വരേണ്ടതുമില്ലല്ലോ, കാരണം ചരിത്രം ദിശാസൂചികയാണ്‌, അത് ന്യായാന്യായത്തിന്റെ വിധിപുസ്തകമല്ല. അതുമറന്നിട്ടും നായര്‍ എന്നും ഈഴവനെന്നും ഈ മഹത്തുക്കള്‍ ആവര്‍ത്തിച്ചു പുലമ്പുന്നതു കാണുമ്പോള്‍ പ്രശ്നം ജാതിരാഹിത്യമല്ല മറിച്ച് ജാതിഭ്രാന്താണെന്ന് ഏത് അനോണിക്കും തോന്നിപ്പോകുന്നതില്‍ തെറ്റിവിടെ സാറന്മാരെ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

താങ്കളുടെ ബ്ലോഗ് അതിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ വ്യത്യസ്തത കൊണ്ട് ഞാൻ നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു.പ്രത്യേകിച്ചു ഹിജഡകളെക്കുറിച്ചും മറ്റും ഇത്ര നന്നയി എഴുതിയ ഒരു ആർട്ടിക്കിൾ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ പോലും ഞാൻ കണ്ടിട്ടില്ല.

അതു പോലെ തന്നെ വളരെ മനോഹരമായിരിയ്ക്കുന്നു ഈ പോസ്റ്റും.ഇതിൽ താങ്കൾ വെളിച്ചത്തു കൊണ്ടു വരാൻ ശ്രമിച്ചിരിയ്ക്കുന്ന ചില വസ്തുതകൾ വളരെയേറെ സാമൂഹിക പ്രസക്തിയുള്ളതാണ്.പ്രത്യേകിച്ചു ജാതിയുടേയും മതത്തിന്റേയും പേരിൽ “വിവരമുള്ളവർ “ എന്നു നാം ധരിയ്ക്കുന്നവർ തമ്മിൽ ബ്ലോഗിനുള്ളിൽ “പുലയാട്ട്” നടന്നു കൊണ്ടിരിയ്ക്കുന്ന ഈ സന്ദർഭത്തിൽ.

എങ്കിലു ഈ പോസ്റ്റിൽ താങ്കൾ പറയാതെ പോയ ഒരു കാര്യം പറയട്ടെ.സാമ്പത്തികമായ ഉച്ച നീചത്വങ്ങൾ ഒരേജാതിയിൽ പെട്ടവരിൽ നില നിന്നിരുന്നപ്പോളും, ഒരു ജാതി എന്ന നിലയിൽ അവർക്കു മുകളിലുള്ള ജാതികളിൽ നിന്ന് സാമ്പത്തിക ഭേദമന്യേ വിവേചനം അനുഭവിച്ചിരുന്നു എന്നതും ഒരു വസ്തുതയല്ലേ?

Anonymous said...

മറ്റൊന്ന് ജാതിവ്യവസ്ഥിതി ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തില്‍ ഉറച്ചു കിടക്കുന്നുണ്ട്. അതില്ലെന്ന് നടിക്കുകയോ അവകാശപ്പെടേണ്ടതോ ഇല്ല ഉറപ്പു തന്നെ. പക്ഷെ അതിനെതിരെയുള്ള ശ്രമങ്ങള്‍ കുറേകൂടെ മെച്ചപ്പെട്ട നിലപാടുകളിലേയ്ക്കു മാറ്റേണ്ടതുണ്ട്. ചിത്രകാരനെ പോലെ ഒരു ജാതിഭ്രാന്തനെ ആശീര്‍വദിച്ചുകൊണ്ടായിരിക്കരുത്‌. എന്തു അഭിപ്രായസ്വാതന്ത്യത്തിന്റെ ലങ്കോട്ടീ ചുറ്റിയിട്ടാണെങ്കിലും! കറുത്തുപോയ തമിഴനായതു കൊണ്ട് കള്ളനെന്ന് തല്ലിക്കൊന്ന സമൂഹത്തിനു നേരെ പ്രതികരിക്കുമ്പോള്‍ ചിത്രകാരനെന്ന ഈഴവഭ്രാന്തനെ മുതുകില്‍ താങ്ങിയതിന്റെ പാട് നിങ്ങളെ കളങ്കപ്പെടുത്തും.

- തൊട്ടുമുമ്പിലെ അനോണി

പരാജിതന്‍ said...

ഇഞ്ചി, പ്രാപ്തയാണോ അല്ലയോ എന്നതല്ല, കാര്യം വായിച്ചു കമന്റിടുന്നവരുടെ കോമണ്‍ സെന്‍സിനെ ചോദ്യം ചെയ്യുന്ന നിര്‍‌വ്വചനങ്ങള്‍ എഴുന്നള്ളിക്കുന്നതില്‍ ഔചിത്യമില്ലെന്നു സൂചിപ്പിച്ചതാണ്. വിശേഷിച്ചും വിഷയം ഗൌരവമുള്ളതായതു കൊണ്ട്.

ചിത്രകാരന്റേയും ബ്ലോഗിന്റെയുമൊക്കെ പരാമര്‍‌‌ശം തിരുകിയാല്‍ ചരിത്രത്തിനെ വളച്ചൊടിക്കലല്ലാന്നു വരുമോ? പുതിയ അറിവാണ്. എന്റെ കമന്റില്‍ ചിത്രകാരനെപ്പറ്റിയല്ല ആദ്യം പറഞ്ഞത്. ജാതി തിരിച്ചു മനുഷ്യരെ അപഹസിക്കുന്നവരെപ്പറ്റി ‘എന്റെ’ കാഴ്ചപ്പാട് വ്യക്തമാക്കിയതാണ്. അത്തരത്തിലൊരു കമന്റിട്ടത് ചിത്രകാരന്റെ പോസ്റ്റിലായതിനാലും (അയാളെപ്പറ്റി പോസ്റ്റില്‍ പരാമര്‍‌ശമുള്ളതിനാലും) അതു പറഞ്ഞുവെന്നതിന്റെ പേരില്‍ ഇങ്ങനെയൊക്കെയങ്ങൂഹിച്ചാലോ? “ജാതീയാസമത്വമല്ല സാമ്പത്തികാസമത്വമായിരുന്നു കേരളത്തിലെ പ്രധാനസാമൂഹ്യപ്രശ്നം (എന്ന പച്ചക്കള്ളം)“ എന്നതാണ് ഈ പോസ്റ്റിലെ കാതലായ ആശയമെന്ന് ഏതു പിള്ളേര്‍‌ക്കും മനസ്സിലാകുമെന്നിരിക്കെ ‘അങ്ങനാരുന്നു, ഇങ്ങനെ മാത്രമായിരുന്നെങ്കില്‍’ എന്നൊക്കെ വാദിക്കുന്ന സമാധാനക്കമ്മിറ്റി കളിക്കുന്നത് ഇമ്മച്യൂര്‍ ആണ്. താങ്കള്‍ക്ക് വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്നു അവസാനം പറഞ്ഞ ആ കാര്യമുണ്ടല്ലോ. എഴുതിയയാള്‍ ബുദ്ധിയൊന്നുമില്ലാത്ത വെറും അപ്പാവി അല്ലെന്നുണ്ടെങ്കില്‍, അപ്പറഞ്ഞത് തഞ്ചത്തില്‍ വിശ്വസിപ്പിക്കാനുള്ള ഐറ്റമല്ലേ ഈ പോസ്റ്റ് തന്നെ? നേരത്തെ മനസ്സിലായില്ലേ?

ശ്രീവല്ലഭന്‍. said...

കൃഷ്ണ തൃഷ്ണ,

കേരളത്തിന്‍റെ പഴമയിലെക്കുള്ള തിരിഞ്ഞുനോട്ടം നല്ലത് തന്നെ. പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാതെ തന്നെ ചില കാര്യങ്ങളിലുള്ള വിയോജിപ്പ് അറിയിക്കുന്നു.

"മനുഷ്യനെ സമൂഹത്തില്‍‌ എന്നും‌ വേര്‍‌തിരിച്ചു നിര്‍‌ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം‌ മാത്രമായിരുന്നു എന്ന ഒരു ഓര്‍‌മ്മപ്പെടുത്തലിനുവേണ്ടിയാണ് ഈ പോസ്റ്റ്."

ഭാരതത്തില്‍, അതുപോലെ തന്നെ കേരളത്തില്‍, ഇതായിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസം തന്നെ. സാമ്പത്തിക അസമത്വങ്ങള്‍ മാറ്റാന്‍ വളരെ എളുപ്പമാണ്, ഒരാളിന് സര്‍ക്കാര്‍ ജോലികിട്ടുമ്പോഴോ, ഗള്‍ഫില്‍ പോകുമ്പോഴോ ഒക്കെ മാറാവുന്നവ. പക്ഷെ ഗള്‍ഫില്‍ പോയ നാരായണന്‍റെ മകന്‍ ഇപ്പോഴും 'പൊലയന്‍' ഉത്തമന്‍ ആണെങ്കില്‍, തീര്‍ച്ചയായും സാമ്പത്തിക അസമത്വം അല്ല ഉച്ചനീചത്വങ്ങള്‍ക്ക് കാരണം.

"അന്നത്തെ നായര്‍‌ സ്‌ത്രീകള്‍‌ ‘വേശ്യവത്കരി’ക്കപ്പെട്ടിട്ടുണ്ടെങ്കില്‍‌ സാമ്പത്തികമായി അധമരായിരുന്ന കുടും‌ബങ്ങളിലെ സ്‌ത്രീകളുടെ മേലുണ്ടായിപ്പോയ പുരുഷന്റെ അധികാരപ്രമത്തയുടെ വിരലടയാളങ്ങളാണത്. പുലയനെ പാടത്തു മടയടക്കാന്‍‌ വിട്ടിട്ടു അവന്റെ ഭാര്യയെ പ്രാപിക്കുന്ന ഈഴവനും‌‌, നായരെ കളപ്പുരയില്‍‌ കാവല്‍‌ കിടത്തിയിട്ടു അവന്റെ ഭാര്യയെ പ്രാപിക്കുന്ന ബ്രാഹ്മണനും‌ എല്ലാം‌ സാമ്പത്തികമായി തനിക്കു സമമല്ലാത്തവന്റെ മേല്‍‌ നടത്തിപ്പോന്ന ലൈം‌ഗിക അതിക്രമങ്ങളായിരുന്നു അത്. "

തെറ്റായ അനുമാനങ്ങള്‍ ആണെന്ന് തോന്നുന്നു. സാമ്പത്തികം ഒരു കാരണം മാത്രം. പക്ഷെ അതിനും അപ്പുറമുള്ള ഉച്ചനീചത്വങ്ങള്‍ (ജാതി തന്നെ) അതിന് കാരണം അല്ല എന്നുല്ലതിനും തെളിവുകള്‍ ചരിത്ര പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം കിട്ടുന്ന ബ്ലോഗര്‍മാര്‍ക്ക് സാധിച്ചേക്കും. എങ്കില്‍ എന്ത് കൊണ്ടു സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ അന്നുണ്ടായിരുന്ന ഈഴവ പുരുഷന്മാര്‍ക്ക് അന്തര്‍ജനങ്ങളെ പ്രാപിക്കാന്‍ കഴിയുമായിരുന്നില്ല?

സമ്പത്തു മാത്രമാണ് കാരണം എങ്കില്‍ താഴെ കാണുന്ന വാചകം ശ്രദ്ധിക്കൂ :
"Travancore Royal Family who choose spouses for their womenfolk from Kshatriya families only while in the Kingdom of Cochin, Namboodiri husbands are permitted to enter into Sambandham with the princesses. "
http://www.nationmaster.com/encyclopedia/Malayala-Kshatriyas

ക്ഷമിക്കുക തെളിവുകള്‍ക്ക് ഗൂഗിള്‍ മാത്രമെ ശരണം ഉള്ളു.

പരാജിതന്‍ said...

സുനില്‍ കൃഷ്ണനു മുമ്പേ വന്ന അനോണീ,

“പരാജിതനും ചന്ത്രക്കാരനുമൊക്കെ ഇടയ്ക്കിടെ.. ആവര്‍‌ത്തിച്ച്..” എന്നൊക്കെയങ്ങു കാച്ചിയപ്പോ സമാധാനമായോ? സംഗതി ഏതു കുറ്റീല്‍ കൊണ്ടു കെട്ടാനുള്ള ഐഡിയയാണെന്നു മനസ്സിലായി. ഇവിടെ സൂചിപ്പിച്ച കമന്റ് ഒന്നര വര്‍‌ഷം മുമ്പോ മറ്റോ ചിത്രന്റെ ബ്ലോഗിലിട്ടതാണ്. അതിനു ശേഷം ഇന്നേവരെ അയാളെപ്പറ്റിയോ കമന്റിനെപ്പറ്റിയോ ബ്ലോഗില്‍ സംസാരിച്ച ഓര്‍‌മ്മയേയില്ല. അതോണ്ട് അനോണീടെ ഫാന്റസി വായിച്ചു രസിച്ചു.

Anonymous said...

ഈ പോസ്റ്റ് വായിച്ചിരുന്നുവെങ്കില്‍ ഞാന്‍ ആ വാചകം പറയില്ലായിരുന്നു. I made a big mistake.

Anonymous said...

പരാജിതന്‍
കൃഷ്ണകുമാര്‍ എഴുതിയതു പോലെ പിന്നോക്കാവസ്ഥയില്‍ നിന്നിരുന്ന ഒരു സമൂഹത്തിലെ (അതും matriarchal) സ്ത്രീകള്‍ സാമൂഹികാവസ്ഥ കാരണം ബഹുഭര്‍തൃത്വത്തിനു കീഴടങ്ങിയതാണെന്നും മറിച്ച് ചിത്രകാരന്‍ എഴുതുന്നതു പോലെ ഒരു വേശ്യാ സമൂഹമല്ലെന്നും അക്നോളഡ്ജ് ചെയ്യുവാന്‍ പരാജിതനെപ്പോലുള്ളവര്‍ എന്തുകൊണ്ടു വരുന്നില്ല? അതിനു കൃഷ്ണകുമാര്‍ ഈ എഴുതിയതിനെ നിഷ്കളങ്കമായുള്ള പങ്കുപറ്റല്‍ എന്നു വിശേഷിപ്പിക്കുവാന്‍ പ്രയോഗിച്ച സമയം ധാരാളമല്ലേ? ഒരു ജാതിയില്‍ ജനിച്ചതുകൊണ്ടുമാത്രം വേശ്യകളെന്നു വിളിക്കപ്പെടുന്ന ഒരു സ്ത്രീ തലമുറയെക്കുറിച്ച് കമാ എന്നൊരക്ഷരം മിണ്ടാതെയിരിക്കുവാന്‍ കഴിയുന്നതിനെ സാധൂകരിക്കുന്നതു അവര്‍ സവര്‍ണ്ണര്‍ എന്നൊരൊറ്റ ത്രാസ്സിന്റെ തൂക്കത്തിലാണോ? ആ തൂക്കത്തിനു കാരണമായ അധികാരം, ധനം എന്നിവ ജാതിയില്‍ നിന്നും വിടുതല്‍ നേടിക്കൊണ്ടിരിക്കുന്നതു അറിയാത്തതോ അറിഞ്ഞില്ലെന്ന് നടിക്കുന്നതോ? ഞാന്‍ എവിടെയും കയറില്‍ കുരുക്കിയിടാന്‍ ഉദ്ദേശിച്ചില്ല സ്വയം ചെന്ന് കുടുങ്ങാതിരിക്കട്ടെ.

- പരാജിതനോട് സംസാരിക്കുന്ന അനോണി

Umesh::ഉമേഷ് said...

മൂന്നു പ്രാവശ്യം വന്ന അനോണീ,

ഈ പോസ്റ്റിലെ ആശയം ഇതാണു്: “ജാതീയ അസമത്വം എന്നൊരു സംഭവം കേരളത്തിൽ ഉണ്ടായിരുന്നില്ല, സാമ്പത്തിക-അസമത്വം മാത്രമായിരുന്നു”

ഇതു ശരിയല്ല എന്നായിരുന്നു എന്റെ അഭിപ്രായം. അതു മാത്രമാണു ഞാൻ പറഞ്ഞതു്.

ഇതിന്റെ അർത്ഥം സാമ്പത്തിക-അസ്മത്വം പ്രശ്നമല്ലായിരുന്നു എന്നല്ല. ആയിരുന്നു. എന്നും ആണു താനും. പക്ഷേ, ജാതീയ-അസമത്വം ഇല്ലായിരുന്നു എന്നു പറയുന്നതു കണ്ണടച്ചിരുട്ടാക്കൽ ആണു്.

ഞാൻ ചിത്രകാരനെപ്പറ്റി ഒന്നും പറഞ്ഞില്ല. ചിത്രകാരനെ താങ്ങിപ്പറയുകയുമില്ല. ചിത്രകാരന്റെ ഭാഷയല്ല, അയാളുടെ ജാതിഭ്രാന്താണു് എതിർക്കേണ്ടതു് എന്നാണു് എന്റെ അഭിപ്രായം. ജാതീയതയെ എതിർക്കുന്നവർ ചിത്രകാരനെ പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ, അവർ ഒരു വലിയ തെറ്റാണു ചെയ്യുന്നതു്. ചിത്രകാരന്റെ ഭാഷയ്ക്കു കുഴപ്പമില്ലെന്നും ഉണ്ടെന്നും വാദിച്ചവരുണ്ടു്. ചിത്രകാരന്റെ ചില ആശയങ്ങൾ നല്ലതാണെന്നു വാദിച്ചവരുണ്ടു്. എങ്കിലും ചിത്രകാരന്റെ എല്ലാ കാര്യങ്ങളും പൂർണ്ണമായി പിന്തുണച്ച ആരെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല.

ഈ പോസ്റ്റിലെ ആശയം ശരിയല്ല എന്നു പറഞ്ഞവർ ചിത്രകാരനെ താങ്ങുന്നവരാണെന്നു പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകുന്നില്ല. ചിത്രകാരൻ മറ്റൊരു സാമൂഹികപശ്ചാത്തലത്തിൽ നടന്ന സംഭവങ്ങൾ (കുന്തിയായാലും നായർസ്ത്രീ ആയാലും) ഇന്നത്തെ കീഴ്വഴക്കങ്ങളനുസരിച്ചു് രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നതു് എതിർക്കേണ്ടതു തന്നെയാണു്.

ഇത്തരം വാദങ്ങളുടെ ഒരു പ്രത്യേകത അതിനെ വഴിതിരിച്ചുവിടാനുള്ള ബോധപൂർവ്വമായ ശ്രമമാണു്. ജാതീയതയെപ്പറ്റി പറഞ്ഞാൽ സംവരണം കൊണ്ടുവരുന്നതു് ഒരുദാഹരണം. ഇവിടെ കൊളോണിയൽ റൂൾ കൊണ്ടുവന്നതു മറ്റൊരു ഉദാഹരണം. അനോണി അല്പനേരത്തേയ്ക്കു സനോണിയായി കേരളത്തിനു വെളിയിൽ ജോലിയ്ക്കു പോയവരൊക്കെ ഗോസായിയുടെയോ സായിപ്പിന്റെയോ അറബിയുടെയോ കാപ്പിരിയുടെയോ കാലു നക്കുന്നവരും അമേദ്ധ്യം ഭക്ഷിക്കുന്നവരുമാണെന്നും മകൻ വിദേശിയാവാൻ ഭാര്യയുടെ പേറു് വിദേശത്താക്കിയവരാണെന്നും എവന്റെയൊക്കെ അപ്പനപ്പൂപ്പന്മാർ സമ്പത്‌സമൃദ്ധിയിൽ കഴിഞ്ഞപ്പോൾ ബ്രിട്ടീഷുകാർ വന്നു വെടക്കാക്കി എന്നും പറഞ്ഞു് ഒരു പോസ്റ്റിടു്. ആ വിഷയം നമുക്കു് അവിടെ സംസാരിക്കാം. ഇതിലെ വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കാൻ വെറുതേ ഒരുമ്പെടാതെ.

പരാജിതന്‍ said...

എന്നോടു സംസാരിക്കുന്ന അനോണീ,
കൃഷ്ണകുമാര്‍ ഇപ്പോള്‍ എഴുതിയ കാര്യം (നായര്‍‌സ്ത്രീ-ഇര സമീകരണം) ഒന്നര വര്‍‌ഷം മുമ്പേ ഞാന്‍ ഇപ്പറഞ്ഞ ചിത്രന്റെ പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുള്ളതിന്റെ ലിങ്കാണ് മുകളിലൊരു കമന്റില്‍ കൊടുത്തിട്ടുള്ളത്. (ചിത്രകാരനെപ്പോലെ അസഹിഷ്ണുത പ്രകടിപിക്കുന്ന ഒരാളുടെ ബ്ലോഗില്‍, അതു കൂടാതെ പുറകേ നടന്നു പ്രതികരിക്കണമായിരുന്നു എന്നാണ് അനോണിയുടെ ലൈനെങ്കില്‍ എനിക്കു വേറെ പണിയുണ്ടെന്നു ഭവാന്‍ മനസ്സിലാക്കിയാലും. ബ്ലോഗീന്നു അരിക്കാശ് കിട്ടില്ലെന്നു പണ്ടാരോ പറഞ്ഞിട്ടുണ്ട്, അല്ല്യോ?) നായര്‍ സ്ത്രീകളെയോ, ആദിശങ്കരന്റെ പേരില്‍ കള്ളനിയമമുണ്ടാക്കി നമ്പൂരിപ്പട ‘അകത്താക്കി‘പ്പീഡിപ്പിച്ച അന്തര്‍‌ജ്ജനങ്ങളെയോ ഒക്കെ ചീത്ത പറഞ്ഞു രസിക്കുന്നത് ജാതീയമായ അസമത്വത്തിനോടുള്ള എതിര്‍‌പ്പല്ല, ഷോവിനിസമാണ്. അതൊക്കെ ഒരുമാതിരിപ്പെട്ട എല്ലാവര്‍‌ക്കും മനസ്സിലാകും.

ഈ പോസ്റ്റാകട്ടെ, കണ്ണുമടച്ചുള്ള ഒരു പുലയാട്ടല്ല. വിദഗ്ദ്ധമായ തെറ്റിദ്ധരിപ്പിക്കലാണ്. അതു ചൂണ്ടിക്കാണിക്കുന്നവരെ നിശ്ശബ്ദരാക്കാന്‍ എന്തു തന്ത്രവും ആവശ്യക്കാര്‍ എടുത്തു പയറ്റുമെന്നുമറിയാം. നടക്കട്ടെ.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സാമ്പത്തികാസമത്വങ്ങള്‍ എല്ലാ ജാതികളിലും അന്നത്തേപ്പോലെ ഇന്നും പ്രകടമാണ്. ഉയര്‍ന്ന തോളും താഴ്ന്ന തോളും ചേര്‍ന്നു നില്‍ക്കാനാവാത്ത അവസ്ഥ.

ഇതില്‍ നിന്നും വ്യത്യസ്ഥമാണ് ജാതീയമായ അകലങ്ങള്‍. അതിന് സാമ്പത്തികം ഒരു മാനദണ്ഡമായിരുന്നില്ല.

“ജനിച്ച ജാതിയല്ല, ധനശേഷിയായിരുന്നു ഇന്നത്തെപ്പോലെ അന്നും‌ പ്രതാപത്തിന്റെ ചിഹ്നം. അധികാരത്തിന്റെ ചിഹ്നം‌“ എന്നത് ശരിയായ വിശകലനമാണ് എന്നു തോന്നുന്നില്ല. സാമ്പത്തികത്തിനു മീതെ നില നില്‍ക്കുന്നതായിരുന്നു ജാതീയമായ ‘മേല്‍ക്കോയ്മ’. അതു നിലനില്‍ക്കുന്നത് മാനസികമായ തലങ്ങളിലാണ്. വിവാഹം പോലുള്ള ബന്ധങ്ങളിലൂടെ ഒരു പക്ഷേ അവയ്ക്കു തെളിവുകള്‍ നിരത്തുവാനാവുമോ എന്നത് കുടുതല്‍ അന്വേഷണങ്ങള്‍ക്കു വിധേയമാക്കേണ്ട കാര്യമാണ്. അവര്‍ണ്ണ സവര്‍ണ്ണ സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുടെ വളരെ നാളത്തെ അശ്രാന്ത പരിശ്രമങ്ങള്‍ക്കു ശേഷവും ഈ മേല്‍ക്കോയ്മ ഇന്നും നമ്മുടെ മനസ്സില്‍ ആഴത്തില്‍ വേരുകളാഴ്ത്തി നിറഞ്ഞു നില്‍ക്കുന്നുണ്ട്.

ഉദാഹരണത്തിന് നായര്‍ ഈഴവന്‍ എന്നീ വാലുകള്‍ യഥാക്രമം തങ്ങളുടെ പൃഷ്ടങ്ങളില്‍ ഒട്ടിച്ചു നിറുത്തുവാന്‍ ഞാണിന്മേല്‍ക്കളി നടത്തുന്ന നാരായണപ്പണിക്കരും, വെള്ളാപ്പള്ളിയും കേരളത്തിലെ ജുഗുപ്സാവഹമായ കാഴ്ചയുടെ പ്രതീകങ്ങളാണ്. പുറകോട്ടു നടക്കുന്ന കഴുതപ്പുറത്തിരുന്ന് തങ്ങളുടെ അണികളെ മുഴുവന്‍ പുറകോട്ടു നടത്തിക്കുവാന്‍ ശ്രമിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

Anonymous said...

ഉമേഷ് സാര്‍
ഗോസായി എക്സിട്രയെ പറഞ്ഞത് വഴിതിരിക്കാനല്ല. ചരിത്രത്തിലെ ക്രൂരതകള്‍ കൊളോണിയലിസവും ജാതീയതയും ഏറെക്കുറെ സമാനമാണെങ്കിലും ഒന്നിന്റെ മാത്രം പുരാവൃത്തങ്ങളില്‍ അഭിരമിക്കുന്നത് ഇരട്ടത്താപ്പല്ലേ എന്ന് ചോദിച്ചതാണ്‌. ജാതിയുടെ പേരിലുള്ള സം‌വാദങ്ങളില്‍ മലബാര്‍ മാന്വല്‍ ഉദ്ധരിച്ചല്ല ഉദാഹരണങ്ങള്‍ എഴുതേണ്ടത്. ജാതീയത ആധുനിക ഇന്ത്യയില്‍ വളരെ ക്രൂരമായി ഇപ്പോഴുമുണ്ട്. അതിനെ ശക്തമായി എതിര്‍ക്കുകയും വേണം. എന്നാല്‍ ചിത്രകാരനെപ്പോലുള്ള ഈഴവഭ്രാന്തന്മാര്‍ നടത്തുന്ന പുലയാട്ടിനെ എതിര്‍ക്കുവാന്‍ നായര്‍ എന്ന വാലുള്ളതുകൊണ്ടു മാത്രം ഉമേഷിനു രണ്ടുവട്ടം ആലോചിക്കേണ്ട ഗതികേടുണ്ടാവരുത്. ഉമേഷിന്റെ വാലിലെ പാരമ്പര്യ സൂചകമായ നായര്‍ അല്ല അധിക്കാരക്കൊതിയുടെ ആള്‍‌രൂപവും ആധുനിക ജാതീയവാദികളുമായ എന്‍.എസ്.എസ് ഇത്യാദികള്‍ . പുതിയ കാലത്തു പുതിയ വേഷത്തിലും ഭാവത്തിലും വരുന്ന ജാതീയതയ്ക്കെതിരെ പ്രതികരിക്കുന്നതിനു പകരം ചരിത്രത്തിലെ ഈ വസ്തുതകള്‍ വിളിച്ചു പറയുന്നത് സവര്‍ണ്ണ പുറം പൂച്ച് ഉരച്ചുകളയുകയാണെന്ന സൂരജ് ഡോക്ടര്‍ എഡിഷന്‍ മണ്ടത്തരങ്ങളില്‍ വിശ്വസിക്കുകയാണെങ്കില്‍ ശരി തന്നെ, ചിത്രകാരനും ശരിയാണ്‌. നമ്പൂരിമാരുടെയും നായര്‍ പ്രഭുക്കന്മാരുടെയും കാടിലും പാടത്തും പണിയെടുക്കേണ്ടി വന്നു തിരികെ വീട്ടില്‍ വരുമ്പോള്‍ വീട്ടിലെ പെണ്ണിനെ കൈയൂക്കുള്ളവന്‍ ഏറ്റെടുക്കുന്ന കാഴ്ച നായന്മാരും ഈഴവന്മാരും ഉള്‍പ്പെടെ കേരളത്തിലെ സാമ്പത്തിമായി കീഴാളരായിരുന്ന പലരും അനുഭവിച്ചിട്ടുണ്ട്. ഡോക്ടര്‍ സൂരജിനും ചിത്രകാരനുമെല്ലാം ഇതു ആവര്‍ത്തിക്കുന്നതാവും ശരിയായ ജാതിയ്ക്കെതിരെയുള്ള സമരം. പക്ഷെ അതിന്റെ പേരാണ്‌ ജാതിഭ്രാന്ത്. ഉമേഷിനെ പോലുള്ളവര്‍ അതിനു പിന്നാളാവുന്നത് നായര്‍ എന്ന വാലിനെ പേടിച്ചാണോ? ആണെങ്കിലത് ദുഃഖകരം തന്നെ.

പരാജിതന്‍
ഈ പോസ്റ്റ് ചിത്രകാരവധം ആട്ടക്കഥ അരങ്ങേറുന്ന ഈ സന്ദര്‍ഭത്തിലല്ലാതെ മറ്റെപ്പോഴുമാണ്‌ വന്നതെങ്കില്‍ അതു ജാതീയതയെ കണ്ടില്ലെന്നു നടിക്കുന്ന ഒരു പോസ്റ്റ് ആണെന്ന് സമ്മതിക്കാമായിരുന്നു. ഇപ്പോള്‍ ചിത്രകാരന്റെ പോസ്റ്റില്‍ ആവര്‍ത്തിച്ചു പ്രയോഗിച്ചിരിക്കുന്ന നായര്‍ വേശ്യാസ്ത്രീകള്‍ എന്ന പ്രയോഗത്തിന്റെ നിജസ്ഥിതി എന്ന അര്‍ഥത്തിലെ ഇതിനെ വായിക്കുവാന്‍ കഴിയുന്നുള്ളൂ. ചിത്രകാരന്റെ പോസ്റ്റില്‍ ഇടപെടുവാന്‍ ആരും കൂലി തരുന്നുണ്ടാവില്ല ഇവിടെ ലഭിക്കുന്ന കൂലി ഊഹിക്കുന്നുമില്ല. താങ്കളെ കുറ്റിയിറ്റില്‍ കെട്ടിയിടുന്നു എന്ന ആരോപണത്തേക്കാള്‍ വലിയ ആരോപണങ്ങള്‍ ചിത്രകാരന്റെ ജാതിഭ്രാന്തിനെതിരെ സംസാരിക്കുന്നവര്‍ക്കു ലഭിക്കുന്ന സംഘപരിവാര്‍ എന്ന ലേബലില്‍ വരുന്നുണ്ടല്ലോ.

പരാജിതന്‍ said...

അനോണീ,
‘ചിത്രകാരവധം ആട്ടക്കഥ’ എന്ന പ്രയോഗം കലക്കി. അതിന്റെ പശ്ചാത്തലത്തില്‍ വന്ന പോസ്റ്റായതു കൊണ്ട് ഇതില്‍ സൂചിപ്പിക്കുന്ന പ്രധാനകാര്യം കണ്ടില്ലെന്നു നടിക്കുന്നത് താങ്കളുടെ ഇഷ്ടം. അങ്ങനെ നടിച്ചില്ലേല്‍ കേസൊന്നും വരില്ലല്ലോ, അല്ലേ?


“ചിത്രകാരന്റെ പോസ്റ്റില്‍ ഇടപെടുവാന്‍ ആരും കൂലി തരുന്നുണ്ടാവില്ല ഇവിടെ ലഭിക്കുന്ന കൂലി ഊഹിക്കുന്നുമില്ല. താങ്കളെ കുറ്റിയില്‍ കെട്ടിയിടുന്നു എന്ന ആരോപണത്തേക്കാള്‍ ..” എന്ന താങ്കളുടെ ഡയലോഗിലെ ‘ഉദ്ദേശ്യശുദ്ധി’ ആര്‍‌ക്കും മനസ്സിലാകും. ചിത്രകാരന്റെ തെറിയില്‍ മാത്രമല്ല വിഷമുള്ളതെന്നു ആളുകള്‍‌ക്ക് മനസ്സിലാക്കിക്കൊടുത്തതിനു നന്ദി. പിന്നെ എന്നെ കുറ്റിയില്‍ കെട്ടുന്ന കാര്യമല്ല, വിഷയത്തെ കുറ്റിയടിച്ചു ഒരിടത്തുറപ്പിക്കുന്ന കാര്യമാ പറഞ്ഞേ. നിര്‍‌ത്താനുദ്ദേശ്യമില്ലെന്നു മനസ്സിലായ സ്ഥിതിയ്ക്ക് ‘തുടര്‍‌ന്നാലും!‘ എന്നഭ്യര്‍‌ത്ഥിക്കുന്നു.

ചാണക്യന്‍ said...

സാമ്പത്തിക അസമത്വം മാത്രമാണ് സാമൂഹിക അപചയങ്ങള്‍ക്ക് ഹേതുവെന്നുള്ള കണ്ടെത്തലിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. സാമൂഹികമായ അസമത്വമാണ് ഒരു പടികൂടി മുന്നില്‍ നിന്ന് അപചയത്തിന് വേഗത കൂട്ടിയത്. സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും വളര്‍ച്ച പ്രാപിച്ചാ‍ല്‍ മാത്രമേ ഒരു സമൂഹം ഉന്നതിയിലായി എന്ന് കണക്കാനാവൂ. സാമൂഹികമായ ഉന്നമനത്തിന് സാമ്പത്തികത്തേക്കാള്‍ തടസ്സമായി നിന്നിരുന്നത് അയിത്തവും അതുമായി ബന്ധപ്പെട്ട മറ്റ് അനാചാരങ്ങളുമായിരുന്നു എന്നത് ഇപ്പോള്‍ പലരും ഓര്‍ക്കാന്‍ മടിക്കുന്ന ചരിത്രമാണ്. ഉള്ളവനെന്നും ഇല്ലാത്തവനെന്നുമുള്ള തരംതിരിക്കലിനേക്കാള്‍ ഹീനമായിരുന്നു സമൂഹത്തെ തട്ടുകളായി തിരിച്ച പ്രവര്‍ത്തി. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഈ തട്ടുതിരിക്കലെന്ന് നിരവധി ഗ്രന്ഥങ്ങള്‍ ചൂണ്ടിക്കാണിച്ച് ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും മുറിവേറ്റവരുടെ മുറിവുണക്കാന്‍ ആ ഗ്രന്ഥങ്ങള്‍ക്കൊന്നിനും കഴിഞ്ഞില്ല. കാരണം അത്രക്ക് ക്രൂരവും മൃഗീയതയുമാണ് സമൂഹത്തെ തട്ടുകളാക്കി തരം തിരിച്ചതിലൂടെ കുറെ വിഭാഗങ്ങള്‍ അനുഭവിച്ചത്.

മാണിക്യം said...

കൃഷ്‌ണ.തൃഷ്‌ണയുടെ
എല്ലാ പോസ്റ്റുകളും ശ്രദ്ധേയമാണ്.
പ്രത്യേകിച്ചു ഈ പോസ്റ്റ്-
“തൂലിക പടവാളിനെക്കാള്‍ ശക്തം ”
എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.

ഇത് ഒരു നല്ല ചര്‍ച്ചയായി മുന്നോട്ട് പോകട്ടെ
എന്ന് ആശംസിക്കുന്നു..ചിത്രങ്ങള്‍ സൂക്ഷിച്ച
മുത്തച്ഛന് പ്രണാമം

keralafarmer said...

ഈ ബ്ലോഗിലെ ചിത്രങ്ങള്‍ വെള്ളെഴുത്തുകാരണം കണ്ണടവെച്ച് നോക്കിയിട്ടും എനിക്കശ്ലീലമായി തോന്നിയില്ല. അതിന് കാരണം അന്നത്തെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാവണം. മോഡേണ്‍ ടെക്നോളജിയും ഫോട്ടോഷോപ്പും ചേര്‍ന്ന് ഇത് മനോഹരമാക്കി മാറ്റിയാല്‍ അശ്ലീലം തന്നെയാണ്. അത് കാണാന്‍ കണ്ണട വേണ്ട.
൧. സാമ്പത്തിക അസമത്വത്തോടൊപ്പം ചെയ്തിരുന്ന ജോലി ആയിരുന്നില്ലെ ജാതി തിരിക്കുവാനുള്ളതായി കണ്ടിരുന്ന ആദ്യകാല മാനദണ്ഡം?
൨. അപ്പോള്‍ സ്വാഭാവികമായും തൊഴില്‍ ചെയ്യിക്കുന്നവനും ചെയ്യുന്നവനും തമ്മില്‍ അന്നല്ല ഇന്നും ആ അന്തരം ഇല്ലെ?
൩. സമ്പന്നനായ നായരുടെയോ, ഈഴവരുടേയോ അല്ലെങ്കില്‍ മറ്റൊരു ജാതിയില്‍പ്പെട്ട ഒരു വ്യക്തിയുടെ കീഴില്‍ അതേ ജാതിയില്‍പ്പെട്ടവന്‍ ജോലി ചെയ്താല്‍ അത് അഭിമാനമാകുമോ?
൪. നാനാ ജാതികളില്‍പ്പെട്ട പേരില്‍ വാലുള്ളവന്‍ (അതവന്റെ കുറ്റമല്ല പേരിട്ടവരുടെ അഭിമാന പ്രശ്നം അല്ലെങ്കില്‍ ജാതീയ ഐഡന്റിറ്റി. ഇത്തരക്കാരുടെ ജാതിയുടെ ഏകദേശരൂപം പേരില്‍ ഉണ്ടാവും.) എന്തു പറഞ്ഞാലും വര്‍ഗീയ വല്‍ക്കരിക്കപ്പെടുന്നത് ശരിയാണോ?
൫. അഞ്ചല്‍ക്കാരന്‍ ഇട്ട പോസ്റ്റില്‍ ചില സത്യങ്ങള്‍ പറഞ്ഞപ്പോള്‍ അയാളെയും സവര്‍ണരുടെ മൂടുതാങ്ങി ആക്കിയില്ലെ?
൬. ബ്ലോഗുകളില്‍ ജാതീയ വിഷം വളര്‍ത്തുന്നതില്‍ ചിത്രകാരന് പങ്ക് ഇല്ലെ?
൭. എനിക്കെന്തിന് ചിത്രകാരനെന്ന വ്യക്തിയോട് വിരോധം?
ചോദ്യങ്ങള്‍ മാത്രം പോരല്ലോ കുറെ അറിയാവുന്ന സത്യങ്ങളും ഇവിടെ നിരത്തട്ടെ.
ഞാന്‍ ൫൭ കൊല്ലം മുമ്പ് ഞാന്‍ കണ്ട എന്റെ അമ്മൂമ്മ മാറ് മറച്ചിരുന്നില്ല രണ്ട് ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു അവരുടെ രണ്ട് ആണ്‍മക്കള്‍ക്കും ഒരു ഭാര്യ ആയിരുന്നു അതിനാല്‍ അവരെ വേശ്യയെന്ന് വിളിക്കാമായിരിക്കാം (അന്നത്തെ നാട്ടു നടപ്പ് അതായിരിക്കാം). എന്റെ അമ്മയ്ക്ക ഒരു ഭര്‍ത്താവേ ഉണ്ടായിരുന്നുള്ളു. എന്റെ ഭാര്യക്കും ഒരു ഭര്‍ത്താവേ ഉള്ളു. പക്ഷെ ഞാന്‍ വിവാഹം കഴിച്ചത് അമ്മാവന്റെ മകളെ ആയിരുന്നു. പട്ടാള ജീവിതത്തില്‍ പഞ്ചാബില്‍ വാടകവീട്ടില്‍ താമസിക്കേണ്ടി വന്ന ഞങ്ങള്‍ക്ക് മനപ്രയാസം തോന്നിയത് അവിടുള്ളവരുടെ സഹോദരിയെ കല്യാണം കഴിച്ചോ എന്ന കളിയാക്കലാണ്. നാമിന്ന് ഒരു കുളത്തിലെ തവളയല്ല മറിച്ച് ലോകമേ തറവാട് എന്ന അവസ്ഥയിലേയ്ക്ക് മാറിയിരിക്കുന്നു. തിരുവനന്തപുരത്തിരുന്നെഴുതുന്ന എന്റെ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയിലിരുന്ന് ഉമേഷും, സിബുവും ഇഞ്ചിയുമൊക്കെ വായിക്കുന്നു. അതേപോലെ പല സമുദായത്തിലും പെട്ട പലരും വായിക്കുന്നുണ്ട്. ഞാനെഴുതുന്ന എതെങ്കിലും പോസ്റ്റുകള്‍ ഏതെങ്കിലും ഒരു സമുദായത്തെ വൃണപ്പെടുത്തുന്നതാണെങ്കില്‍ ഞാന്‍ ചെയ്യുന്നത് തെറ്റു തന്നെയാണ്. അവതരിപ്പിക്കുന്ന വിഷയം മറ്റുള്ളവരെ വേദനിപ്പിക്കാത്തവ ആകുന്നതല്ലെ നല്ലത്? ഞാനെന്റെ ചെറുപ്പകാലത്ത് കണ്ടത് എന്റെ വീട്ടു ജോലി ചെയ്തിരുന്ന നായര്‍ സ്ത്രീകളെയാണ്. ഇന്ന് പല നായര്‍ വീടുകളിലും ജോലി ചെയ്യുന്നത് സേവയിലൂടെ പരിശീലനം ലഭിച്ച പുലയ സുമദായത്തില്‍പ്പെട്ട സ്ത്രീകളും ഉണ്ട്. മദ്യപന്മാരായ ഭര്‍ത്താവും സ്കൂളില്‍ പഠിക്കുന്ന കുട്ടികളും ഉള്ള അവര്‍ ദാരിദ്രം കൊണ്ട് ഈ സവര്‍ണര്‍ക്ക് വെച്ചുവെളമ്പിക്കൊടുക്കുന്നത് വര്‍ഗീയതയുടെ മുഖം നല്‍കി ആത്മഹത്യ ചെയ്യിക്കുന്നതിനെക്കാള്‍ അവരെ ജീവിക്കുവാന്‍ അനുവദിക്കൂ.
ജാതീയ വിദ്വേഷം ശില്പശാലകളില്‍ പ്രദര്‍ശിപ്പിക്കാത്ത ചിത്രകാരന് നല്ലൊരു ബ്ലോഗറാകുവാനും കഴിയുമായിരുന്നു. അതല്ലെ നശിപ്പിച്ചു കളഞ്ഞത്.

Anonymous said...

കേരളത്തിലെ ചില പ്രദേശങ്ങളിലെങ്കിലും ഈഴവജന്മിമാരുടെ കീഴില്‍ നായര്‍ തൊഴിലാളികള്‍ ജോലി ചെയ്തിട്ടുണ്ട്. ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല. എന്‍‌റെ നാട്ടില്‍ത്തന്നെ ഒന്നിലധികം ഈഴവജന്മികളും നായര്‍ കുടിയാന്മാരുമുണ്ടായിരുന്നു. സാമ്പത്തിക അസമത്വം തന്നെയായിരുന്നു ഇവരെ വേറിട്ടുനിര്‍ത്തിയത്.

നായര്‍, ഈഴവ എന്നീ സമുദായങ്ങള്‍ ബ്രാഹ്മണ്യത്തിന്‍‌റെ പീഡനമേല്‍ക്കുന്നതിലും ദളിതരെ പീഡിപ്പിക്കുന്നതിലും ഒറ്റക്കെട്ടായിരുന്നുതന്നെ

keralafarmer said...

ഇത്തരം ചര്‍ച്ചകളുമായി ബന്ധപ്പെട്ടുള്ള ഒരു പോസ്റ്റായി ഇവിടെ കാണാം.

വേണു venu said...

സത്യ ദര്‍ശനം .
നമസ്കരിക്കുന്നു.:)
പണത്തിനു മുകളില്‍ പരുന്തും പറക്കില്ലാ എന്ന ചൊല്ല് അന്നും ഇന്നും അന്വര്‍ത്ഥം. !

കൃഷ്‌ണ.തൃഷ്‌ണ said...

വളരെ സന്തോഷം തോന്നുന്നു.
ഒറ്റരാത്രികൊണ്ട് ഗൌരവകരമായ ഒരു ചര്‍ച്ച ഇവിടെ നടന്നത്‌ ഇപ്പോഴാണു കണ്ടത്. അഭിപ്രായം അറിയിച്ചുകൊണ്ടിരിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു.

ഓരോ കമന്റും ഓരോ വിശ്വാസങ്ങളാണെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ട്
പ്രത്യേകം പ്രത്യേകം വായിക്കേണ്ടവയാണ്‌.

വളരെയേറെ വായനാനുഭവവും അറിവുമുള്ള നിങ്ങളോരുരുത്തരുടേയും അഭിപ്രായം എനിക്കു ഓരോ പുതിയ പാഠങ്ങളാണ്‌.

ജാതീയമായ കാര്യങ്ങളില്‍ഒരു സംവാദം നടക്കുമ്പോള്‍ ചില കാര്യങ്ങള്‍ മറന്നുപോകരുതെന്നു ഓര്‍മ്മിപ്പിക്കുക എന്നു മാത്രമേ ഞാന്‍ ഈ പോസ്റ്റു കൊണ്ടുദ്ദേശിച്ചിട്ടുള്ളൂ.

ജാതിവിവേചനത്തിന്റെ ഏകഘടകം സാമ്പത്തിക അസമത്വമായിരുന്നു എന്ന അഭിപ്രായം എനിക്കുമില്ല, എങ്കിലും അതില്‍ പ്രധാനം ഇതു തന്നെയായിരുന്നു എന്നു വിശ്വസിക്കാനാണ്‌ ചില വായനകള്‍ എന്നെ നിര്‍ബന്ധിപ്പിക്കുന്നത്.

മടങ്ങിവരാം.

...... said...

ജാതീയമായ വേര്‍തിരിവുകളെ കൂടാതെ സാമ്പത്തികമായ അസമത്വങ്ങളും സമൂഹത്തില്‍ വേലിക്കെട്ടുകളുണ്ടാക്കിയിരുന്നുവെന്നതിന് നല്ലൊരു തെളിവാകുന്നു ഈ പോസ്റ്റ്. അഭിനന്ദനങ്ങള്‍

Inji Pennu said...

പരാജിതന്‍ പറഞ്ഞതുപോലെയൊക്കെയുള്ള കണ്ണടകളിലൂടെയൊക്കെ വായിച്ചിട്ടും എനിക്കീ പോസ്റ്റില്‍ അതിബുദ്ധിപൂര്‍വ്വമായ വളച്ചൊടിക്കല്‍ അനുഭവപ്പെട്ടില്ല. ബ്ലോഗിലെ ഈ പ്രത്യേക പശ്ചാത്തലത്തില്‍ മാത്രമേ ഈ പോസ്റ്റിനു പ്രസക്തിയുമുള്ളൂ. അത് പോസ്റ്റില്‍ പറഞ്ഞിട്ടുമുണ്ട്. അല്ലാതെ അതില്പരം മുന്‍‌വിധിയോടെ വായിക്കുവാന്‍ ഇതിനുമുന്നുള്ള ഇദ്ദേഹത്തിന്റെ പോസ്റ്റുകളിലോ ഒന്നും ഒരു പ്രെസീഡന്‍സുമില്ല. അതുകൊണ്ട് തന്നെ, ഇദ്ദേഹം ബ്ലോഗില്‍ ഇങ്ങിനെയൊരു പ്രശ്നം കണ്ടു, ഇതില്‍ നായര്‍ സ്ത്രീകളിലും‍ ഈഴവരിലും തൊട്ടുകൂടായ്മ ഉണ്ടായിരുന്നുവെന്നും സാമ്പത്തികമായ വേര്‍തിരിവുകളുണ്ടായിരുന്നത് ഒരു കാരണമാണെന്നും ഒരു അഭിപ്രായ പോസ്റ്റ് എന്നതില്‍ കവിഞ്ഞ് ഒന്നും പല തവണ വായിച്ചിട്ടും 'മനസ്സിലാവുന്നുമില്ല'.

എക്കാലത്തും എല്ലാവരുടേയും പ്രധാന ടാര്‍ഗെറ്റ് സ്ത്രീകളായിരുന്നു. അതു നേരിട്ടുള്ള യുദ്ധമായാലും ശരി വാക്കുക്കൊണ്ടുള്ള യുദ്ധമായാലും ശരി. ഒരു സമുദായത്തിലെ സ്ത്രീകളെ അപമാനിക്കുക വഴി സമുദായത്തെ മുഴുവനായി അപമാനിക്കുക എന്ന ബേസിക്ക് ആന്റ് സിമ്പിള്‍ യുദ്ധ‍ തിയറികളില്‍ ഒന്നേ ചിത്രകാരന്‍ ഫോളോ ചെയ്തിരുന്നവുള്ളൂ. അത് അല്ലായെന്ന് ഡിഫന്റ് ചെയ്യാന്‍ എല്ലാവര്‍ക്കും റൈറ്റ് ഉണ്ട് താനും. അതിലൊരു കാര്യമായേ എനിക്കിത് തോന്നിയുള്ളൂ. ഇതു വരെ ചിത്രകാരന്‍ എഴുതിക്കൂട്ടിയ അസംബന്ധ തിയറികള്‍ക്ക് ശക്തമായി ആരെങ്കിലും ആദ്യമായി ചരിത്രം ചികഞ്ഞ് പ്രതികരിച്ചതും ഇപ്പോഴാണ്. അതുകൊണ്ട് തന്നെ ഇതിനെ അങ്ങിനെ മാത്രം ഞാന്‍ വായിച്ചെടുക്കുന്നു.

ബ്ലോഗില്‍ ഈ സാഹചര്യമല്ലെങ്കില്‍ തീര്‍ച്ചയായും ഇത് ചരിത്രത്തില്‍ എവിടെയോ തൊലിപ്പുറമേയൊന്നു തൊട്ടു എന്നതില്‍ കവിഞ്ഞ് ഒരു കമന്റ് പോലും ഇടാന്‍ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നുമില്ല. ഇങ്ങിനെ അനവധി പോസ്റ്റുകള്‍ ബ്ലോഗില്‍ വരാറുണ്ട് താനും. ഇനി അങ്ങിനെയല്ല, ബ്ലോഗിലെ കാര്യങ്ങളൊന്നുമല്ല ഇത് ഇന്റിപെന്റന്റ് വായന അര്‍ഹിക്കുന്നു, അല്ലെങ്കില്‍ അങ്ങിനെയുള്ള വായനയൊക്കെ സില്ലി, ഇമ്മെച്ചുരിറ്റിയൊക്കെ പരാജിതന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രം. തിരിച്ചും അതുപോലെയുള്ളവ എനിക്കാരോപിക്കാം, പക്ഷെ അതുകൊണ്ട് കാര്യമില്ലല്ലോ.

ഇതേ പോസ്റ്റ് ഒരു സംവരണപ്രശ്നം ബ്ലോഗില്‍ കൊടുമ്പരിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നെങ്കില്‍ തീര്‍ച്ചയായും പുതിയ മാനങ്ങള്‍ കൈവരിച്ചേനെ, എന്റെ അഭിപ്രായം നേരെ മറിച്ചായേനെ. പക്ഷെ സാഹചര്യം വ്യത്യസ്തമാണ്. സംസ്കൃതം എഴുതുന്നവനെല്ലാം പാരമ്പര്യവാദി, ഹിന്ദു അജണ്ട പോലെയുള്ള മുന്‍‌വിധികളില്‍ ഞാന്‍ സമയം പാഴാക്കാന്‍ ഇഷ്ടപ്പെടുന്നുമില്ല. അത്രയൊക്കെ ബുദ്ധിയും ഉദ്ദേശശുദ്ധി അളക്കലും മതി എനിക്ക്.

ഓഫ്:
അങ്ങിനെയൊക്കെ ഓരോ വരിയും വായിക്കുന്നുണ്ടെങ്കില്‍ ഉമേഷ്ജിയുടെ മുന്നിലത്തെ കമന്റായ സ്ത്രീകളും ഇതില്‍ ബോധപൂര്‍വ്വം പങ്കെടുത്തിരുന്നത് എനിക്ക് വുമണ്‍ ആര്‍ ജെനറ്റിക്കലി ഗോള്‍ഡ് ഡിഗ്ഗേര്‍സ് എന്ന് ഈയടുത്ത് 'സൈന്റിഫിക്കലി' വരെ പ്രൂവ് ചെയ്യപ്പെട്ട എം.സി.പി തിയറികളോട് ചേര്‍ത്ത് വായിക്കാവുന്നതേയുള്ളൂ. അങ്ങിനെ ഇല്ലാത്ത മാനങ്ങള്‍ ചികയാന്‍ എനിക്കെന്തോ ഇതില്‍ തോന്നുന്നില്ല. അത്രയെങ്കിലും സദുദ്ദേശ വാറന്റി ഈ പോസ്റ്റിനു ഞാന്‍ കൊടുക്കുന്നു.

Anonymous said...

ദളിതുനേതാവെന്നു പില്‍ക്കാലത്തു ചിരപ്രതിഷ്ഠനായ ബി. ആര്‍. അംബേദ്കര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ സമരമുഖങ്ങളില്‍ എങ്ങും കാണാതെപോയതിന്നെക്കുറിച്ചു അരുണ്‍ ഷൂറിയുടെ 'വര്‍ഷിപ്പിംഗ്‌ ഫാള്‍സ്‌ ഗോഡ്‌സ്' എന്ന പുസ്ത്കത്തില്‍ പറയുന്നുണ്ട്.

ബ്രിട്ടീഷ് രാജിലെ സര്‍ക്കാരുദ്യോഗസ്ഥനായിരുന്ന അംബേദ്കര്‍ ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് ഗാന്ധിയുടെ സമരവാദങ്ങളൊടു പുലര്‍ത്തിപ്പോന്ന അസഹിഷ്ണുതയും, സ്വാത്രന്ത്ര്യലബ്ധിക്കുശേഷം മറ്റൊരു ദളിതനായിരുന്ന ജഗജ്ജീവന്‍റാമിന്റെ ഭാര്യയുടെ റക്കമന്റേഷനോടു കൂടി ആദ്യ നിയമമന്ത്രിയായതും ഷൂറി വിവരിച്ചിരിക്കുന്നു.

സാമ്പത്തികമായി മുന്നോക്കം നിന്നിരുന്ന ആ ദളിതന്‍ ദളിതര്‍ക്കുവേണ്ടി അന്നേവരെ ഒന്നും ചെയ്തിരുന്നില്ലാ എന്നു മാത്രമല്ല, അവരിലൊരാളായി പരിഗണിക്കുന്നതിനെ ഇഷ്ടപ്പെട്ടിരുന്നുമില്ല.

സാമ്പത്തികമായി മുന്നിട്ടുനിന്നിരുന്ന അവര്‍ണ്ണര്‍ പൊതുവേ സമരമുഖങ്ങളിലെത്തിയിരുന്നില്ല എന്നതിന്റെ ഒരു പ്രത്യക്ഷ ഉദാഹരണമല്ലേ ഇത്.

Umesh::ഉമേഷ് said...

എന്റെ വാക്കുകളിൽ എംസീപ്പി കണ്ടപ്പോൾ “ഒരു മാന്യതയായി കേരളത്തിലെ പെണ്ണുങ്ങളും” എന്നതിനു ശേഷം “അവരെ പറഞ്ഞുവിടുന്ന ആണുങ്ങളും” എന്നതു് ഇഞ്ചി കാണാത്തതാണോ വിഴുങ്ങിയതാണോ?

പിന്നെ, ജാതീയമായ ചൂഷണത്തിൽ ഒരു പുരുഷമേധാവിത്വവും ഉണ്ടു്. അതുകൊണ്ടു തന്നെയാണു് ഉയർന്ന ജാതിയിലുള്ള പുരുഷനു് താഴ്ന്ന ജാതി പെണ്ണുങ്ങളെ പ്രാപിക്കാൻ ലൈസൻസുണ്ടായതും (ഇതു ബ്രാഹ്മണർക്കു മാത്രമല്ല, വർമ്മയ്ക്കും നായർക്കും ഈഴവർക്കും ഉണ്ടായിരുന്നു) ഉയർന്ന ജാതിക്കാരി സ്ത്രീയ്ക്കു് അതില്ലാതെ പോയതും. ശൂദ്രനിൽ ബ്രാഹ്മണസ്ത്രീയ്ക്കുണ്ടാവുന്ന കുട്ടിയാണു് ഏറ്റവും നികൃഷ്ടനായ “ചണ്ഡാളൻ”, അറിയുമോ?

താഴ്ന്ന ജാതിക്കാരെക്കാൾ കൂടുതൽ കഷ്ടത സ്ത്രീകൾ അനുഭവിച്ചിട്ടുണ്ടു്. താ‍ണവരിലെ സ്ത്രീകൾ പറയാനുമില്ല.

Anonymous said...

Excellent View & Post, Krishna Thrishna.

This post remind us that there is only one religion which is money, which is ruling and running the world.

One thing I cannot understnd is why most of the people are still wasting time for discussing about caste because it is another reality which will not change anyhow through discussions or debates.

Radheyan said...

ഈ പോസ്റ്റ് വായിച്ചപ്പോള്‍ കാര്യങ്ങള്‍ ഇത്ര ലളിതമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോയി.സത്യം അതല്ല എങ്കിലും.

സാമ്പത്തിക അസമത്വം എന്നത് ഒരു ആഗോള സത്യമാണ്.അതിന്റെ രൂപഭാവങ്ങള്‍ക്കും ചൂഷണസ്വഭാവങ്ങള്‍ക്കും ഒരു ആഗോളസ്വഭാവവുമുണ്ട്.അതു കൊണ്ട് തന്നെ അധികം ഗവേഷണമില്ലാതെ തന്നെ ലോകത്തെവിടെയുമെന്ന പോലെ കേരളത്തിലും സാമ്പത്തിക അസമത്വങ്ങള്‍ നില നിന്നിരുന്നു എന്ന് സ്ഥാപിക്കാന്‍ എളുപ്പമാണ്.പക്ഷെ അതാണ് ഇവിടെ നിലനിന്ന ചൂഷണ വ്യവസ്ഥിതിയുടെ നാരായവേര് എന്നൊക്കെ അഞ്ചാറ് ഫോട്ടോകളുടെ ബലത്തില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വളരെ ഉപരിപ്ലവമാണ്.

ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ കുറേ കൂടി ആശയവ്യക്തത വരുത്താന്‍ അത് വേര്‍തിരിച്ച് ചര്‍ച്ച ചെയ്യുന്നതാണ് ഉചിതം.

1.കേരളത്തിലെ ജാതി വ്യവസ്ഥയുടെ സ്വഭാവം,അവയുടെ ചൂഷണരീതി,അവ എങ്ങനെ നില നിന്ന് പോന്നു തുടങ്ങിയ വിഷയങ്ങള്‍

2. അവയുമാ‍യി കാര്യമായി ബന്ധമില്ലാത്ത നായര്‍ സമൂദായത്തിലെ മാട്രിയാര്‍ക്കി,ആ വ്യവസ്ഥയിലെ ചൂഷണങ്ങള്‍,അത് എത്രത്തോളം സ്ത്രീവിരുദ്ധമായിരുന്നു,എന്തായിരുന്നു അതിനു പിന്നിലെ സാമ്പത്തിക ലക്‍ഷ്യങ്ങള്‍.

3. കേരള സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങള്‍,അവ ഊട്ടി ഉറപ്പിക്കാന്‍ ജാതി വ്യവസ്ഥ എത്രത്തോളം സഹായിച്ചു.

ജാതി പറഞ്ഞ് പറഞ്ഞ് ജാതി പോകുമെന്ന ചിന്ത ഞാന്‍ സബ്സ്ക്രൈബ് ചെയ്യുന്നില്ല.ജാതി പറയാതെ മനസ്സില്‍ സൂക്ഷിച്ചാലും ജാതി പോകില്ല.ഗുരുദേവന്‍ പറഞ്ഞ പോലെ ഏതെങ്കിലും ഒരു ജാതി മറ്റൊന്നിനേക്കാള്‍ നല്ലതാണെന്നുമുള്ള ആശയവും എനിക്ക് അസ്വീകാര്യമാണ്.മുന്‍‌കാലങ്ങളില്‍ നിങ്ങളുടെ പിതാമഹര്‍ ഞങ്ങളുടെ പിതാമഹരെ പീഡിപ്പിച്ചു,എന്നാല്‍ പിടിച്ചോഅതിനു പകരം നിങ്ങളെ ട്രോമറ്റൈസ് ചെയ്ത് പ്രതിക്രിയ ചെയ്ത് കളയാം എന്ന ചിന്താഗതിയും സമൂഹത്തിനു അനുഗുണമല്ല.

കതിരും പതിരും തിരിയുന്ന ചര്‍ച്ചകള്‍ വരട്ടെ...

Suraj said...

>>"ജാതിയുടെ പേരിലുള്ള സം‌വാദങ്ങളില്‍ മലബാര്‍ മാന്വല്‍ ഉദ്ധരിച്ചല്ല ഉദാഹരണങ്ങള്‍ എഴുതേണ്ടത്.

അനോണീ, മലബാര്‍ മാന്വല്‍ ആരേലും ഇവിടെ ഉദ്ധരിച്ചോ ? എവടെ ? കാണണില്ലല്ല്. കണ്ടാ പറയണേ.

>>“...പുതിയ കാലത്തു പുതിയ വേഷത്തിലും ഭാവത്തിലും വരുന്ന ജാതീയതയ്ക്കെതിരെ പ്രതികരിക്കുന്നതിനു പകരം ചരിത്രത്തിലെ ഈ വസ്തുതകള്‍ വിളിച്ചു പറയുന്നത് സവര്‍ണ്ണ പുറം പൂച്ച് ഉരച്ചുകളയുകയാണെന്ന സൂരജ് ഡോക്ടര്‍ എഡിഷന്‍ മണ്ടത്തരങ്ങളില്‍ വിശ്വസിക്കുകയാണെങ്കില്‍ ശരി തന്നെ, ചിത്രകാരനും ശരിയാണ്‌..”

ഈയുള്ളവന്റെ എഡിഷനായി മണ്ടത്തരമെങ്കിലുമുണ്ടല്ലോ. അടിയന്‍ ധന്യനായി വിഭോ!
ആ “പുതിയ വേഷത്തിലും ഭാവത്തിലും വരുന്ന ജാതീയത” എന്തൊക്കെയാണെന്ന് കാണിച്ചുതരാന്‍ സന്മനസ്സുണ്ടാവണം. എന്നിട്ടു വേണം ഒന്ന് “പ്രതികരിയ്ക്കാന്‍”

>>..നമ്പൂരിമാരുടെയും നായര്‍ പ്രഭുക്കന്മാരുടെയും കാടിലും പാടത്തും പണിയെടുക്കേണ്ടി വന്നു തിരികെ വീട്ടില്‍ വരുമ്പോള്‍ വീട്ടിലെ പെണ്ണിനെ കൈയൂക്കുള്ളവന്‍ ഏറ്റെടുക്കുന്ന കാഴ്ച നായന്മാരും ഈഴവന്മാരും ഉള്‍പ്പെടെ കേരളത്തിലെ സാമ്പത്തിമായി കീഴാളരായിരുന്ന പലരും അനുഭവിച്ചിട്ടുണ്ട്. ഡോക്ടര്‍ സൂരജിനും ചിത്രകാരനുമെല്ലാം ഇതു ആവര്‍ത്തിക്കുന്നതാവും ശരിയായ ജാതിയ്ക്കെതിരെയുള്ള സമരം.
പക്ഷെ അതിന്റെ പേരാണ്‌ ജാതിഭ്രാന്ത്.”


ഹായ്!
ബ്ലോഗില് കീബോഡില് നാലക്ഷരം കൊട്ടി ഫ്രീ ടൈമില്‍ രണ്ട് കമന്റും പോസ്റ്റും പടച്ചുവിടുന്നതിനെ “ജാതീയതയ്ക്കെതിരേയുള്ള സമരം” എന്നൊക്കെ വിശേഷിപ്പിക്കാന്‍ ആളുണ്ടായടയ്ക്കണൂ. ഇങ്ങനെയൊക്കെ ആണ് സമരം ചെയ്യുന്നത് എങ്കില്‍ അടിയന്‍ ഉടനേ തന്നെ ഏ.കേ.ജീടെയോ കേളപ്പന്റെയോ ശ്രേണീലോട്ടുയര്‍ന്നേക്കും. അനോണീടെ കയ്യീന്ന് തന്നെ അന്ന് താമ്രപത്രം വാങ്ങണോന്നുണ്ട്. വരണേ.

പിന്നെ, “ജാതിഭ്രാന്ത്”...
ഹയ്യ! ഒരു ജാതീല്‍ ജനിച്ചിട്ട് വേറൊരു ജാതിയെ വിമര്‍ശിക്കണതാണാ, ജനിച്ച ജാതിയെ വിമര്‍ശിക്കണതാണാ “ജാതിഭ്രാന്തി”ന്റെ symptom ?

അനോണി അണ്ണനിനി വേറെ വല്ല ക്രൈറ്റീരിയയും ഉണ്ടെങ്കീ പറയണേ.

Umesh::ഉമേഷ് said...

നുമ്മടെ പഴയ അനോണിയോടു തന്നെ.

29 വയസ്സു വരെ ഇല്ലാതിരുന്നതും അതിനു ശേഷം പാസ്പോർട്ടു സംഘടിപ്പിച്ചപ്പോൾ ഇനിഷ്യലിന്റെ എക്സ്പാൻഷനായി അച്ഛന്റെ പൂർണ്ണമായ പേരു ചേർത്തതുകൊണ്ടു കിട്ടിയ വാലിനു് ഒരു ഇനിഷ്യലിൽ കൂടുതൽ പ്രാധാന്യം ഞാൻ കൊടുത്തിട്ടില്ല. ആ വാൽ ഒരു ചിത്രകാരനെയും എതിർക്കാൻ എനിക്കു തടസ്സമായിട്ടുമില്ല. ചിത്രകാരനെ ചിലയിടത്തൊക്കെ എതിർത്തു പറഞ്ഞിട്ടുമുണ്ടു്. സമയം കളയുന്നതു മുതലാകുമോ എന്നാലോചിക്കുന്നതുകൊണ്ടു പലപ്പോഴും കമന്റുകൾ എഴുതാറില്ലെന്നു മാത്രം. ചിത്രകാരനെ ന്യായീകരിക്കാൻ എനിക്കു മിക്കപ്പോഴും കഴിയാറില്ല. ഞാൻ ഒരു സൂരജിന്റെയും ചിത്രകാരന്റെയും പിന്നാളാകുന്നുമില്ല.

വാലിൽ നിന്നുള്ള പിടി വിടനോണീ... വേറേ എന്തൊക്കെയുണ്ടു വിശേഷം?

Radheyan said...

To Track comments

Anonymous said...

ഹ അപ്പോ സൂരജ്യേ ജ്ജ് നായരാ?
കൊച്ചു കള്ളന്‍!

അപ്പോ അടുത്ത കരയോഗത്തിന് വരുമല്ലോ?
ഇഡ്ഢലീം സാം‌മ്പാറും ണ്ട്.

keralafarmer said...

പണ്ടെങ്ങോ നടന്നു എന്ന് പറഞ്ഞ് പരസ്പരം ചെളി വാരി എറിയുന്നതിനേക്കാള്‍ അവ എത്രത്തോളം ഇന്നത്തെ ചുറ്റുപാടില്‍ നില നില്കുന്നു. അവയില്‍ എന്തെല്ലാം മാറ്റങ്ങള്‍ അനിവാര്യമാണ് എന്നൊക്കെ ആയിക്കൂടെ ചര്‍ച്ച? കമെന്റുകളില്‍ ജാതീയ പിന്തുണ കഴിവതും ഒഴിവാക്കി ആരോഗ്യകരമായ ചര്‍ച്ച എന്തുകൊണ്ടും നല്ലതു തന്നെ. നമുക്ക് പരസ്പരം സ്നേഹിക്കുവാനും ആശയങ്ങള്‍ പങ്കുവെയ്ക്കുവാനും ജാതി ഒരു തടസ്സമാവുന്നത് അപമാനം തന്നെ.

N.J Joju said...

ജാതിഭ്രാന്തില്ലാത്ത ഒരു പോസ്റ്റെങ്കിലും കണ്ടതില്‍ സന്തോഷം.

“ഈ സത്യപ്രകാശത്തിനുമുൻപിൽ ഏറ്റവും എളിമയോടെ, ഈയുള്ളവന്റെ സാഷ്ടാംഗപ്രണാമം!” എന്നേ എനിയ്ക്കും പറയുവാനുള്ളൂ.

“ജാതീയ അസമത്വം എന്നൊരു സംഭവം കേരളത്തിൽ ഉണ്ടായിരുന്നില്ല, സാമ്പത്തിക-അസമത്വം മാത്രമായിരുന്നു” എന്നതാണ് സ്ഥാപിയ്ക്കുകയാണ് ലക്ഷ്യമെന്നും തോന്നുന്നില്ല. കാരണം ഇപ്പോഴും ജാതീയമായ ഉച്ചനീചത്വങ്ങള്‍ ചെറിയതോതിലെങ്കിലും നിലനില്‍ക്കുമ്പോള്‍ അങ്ങനെയൊരു വാദം വിലപ്പോവുമെന്ന് ആര്‍ക്കെങ്കിലും ചിന്തിയ്ക്കാനാകുമെന്നു കരുതാനാവില്ല.

ജാതിഭ്രാന്തുമൂത്ത് ഏതെങ്കിലും ഒരു സമൂഹത്തെ അടച്ചാക്ഷേപിയ്ക്കുവാന്‍ ശ്രമിയ്ക്കുമ്പോള്‍ അത്തരം ഭ്രാന്തിന്റെ അര്‍ത്ഥശൂന്യതയിലേയ്ക്കാണ് ഈ പോസ്റ്റ് വിരല്‍ ചൂണ്ടുന്നത്.

വാലുകളെക്കുറിച്ച്,
എന്റെ നായര് എന്നു പറയുന്ന അതേ അര്‍ത്ഥത്തില്‍ എന്റെ ചോവന്‍ എന്നു പറയുന്നവരെ എനിക്കറിയാം പക്ഷേ അവര്‍ക്കൊക്കെ ബ്ലോഗ് എഴുതാനാവുന്നതിലും പ്രായമായി. ജാതിഭ്രാന്തില്ലാത്ത ഒരു സമൂഹം ബൂലോകത്തിനു വെളിയിലുണ്ടെന്നു പറയുകയായിരുന്നു. സൌഹൃദത്തിനിടയില്‍ ജാതികടന്നുവരാത്ത എത്രയോ പഴയ ബന്ധങ്ങള്‍ അരനൂറ്റാണ്ടിനും മുന്‍പുള്ളവ എനിക്കറിയാം.

'മറ്റൊരു സാമൂഹികപശ്ചാത്തലത്തിൽ നടന്ന സംഭവങ്ങൾ (കുന്തിയായാലും നായർസ്ത്രീ ആയാലും) ഇന്നത്തെ കീഴ്വഴക്കങ്ങളനുസരിച്ചു് രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നതു് ശരിയല്ല' എന്ന ഉമേഷിന്റെയും 'നിലവിലുള്ള സദാചാരനിയമങ്ങളുടെ അടിസ്ഥാനത്തില്‍ വേറൊരു കാലത്തെ വിധിക്കുന്നത്‌ നീതികേടാണ്‌' എന്ന ചന്ത്രക്കാരന്റെയും അഭിപ്രായത്തിന് നൂറ് മാര്‍ക്ക്.

പോസ്റ്റിനു ഒരിക്കല്‍ കൂടി നന്ദി.

Anonymous said...

ഇന്നലെ വന്നിട്ടുപോയതാണ്. ഇന്നു വീണ്ടും വന്നു.

ചക്രം ഗോപലന്‍ നായരുടെ മക്കളായ ഞങ്ങളെ 'ചക്രത്തിന്റെ മക്കള്‍' എന്നാണു വിളിച്ചിരുന്നതു തന്നെ.

അച്ഛന്‍ കമ്യൂണിസ്റ്റായാല്‍, മക്കളും കമ്യൂണിസ്റ്റായിക്കൊള്ളണമെന്നില്ല, പക്ഷേ അച്ഛന്‍ നായരാകുമ്പോള്‍ മക്കള്‍ നായരായല്ലേ പറ്റൂ.

ഒരിക്കല്‍ മാന്യശ്രീ, ഉന്നതകുലജാതനായ കരയോഗംസെക്രട്ടറി പറഞ്ഞു
നിന്നേപ്പോലുള്ള നായന്‍മാര്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയില്‍ പെറ്റുകിടക്കുന്നതുകൊണ്ടാണ്‌ നായന്‍മാര്‍ക്കു ഗുണമുണ്ടാകാത്തതെന്ന്‌.

അന്നു കരയോഗം സെക്രട്ടറി പറഞ്ഞതല്ലേ ഇന്നു
നാരായണപ്പണിക്കരും പറയുന്നത്‌ എന്നു തോന്നുന്നത് വെറുതെയാണോ ആവോ?

അപ്പൂട്ടൻ said...

പോസ്റ്റ് വായിച്ചപ്പോള്‍ അറിയാതെയോ ശ്രദ്ധിക്കതെയോ വിട്ട ചില കാര്യങ്ങള്‍ കണ്ടു എന്ന പരിഗണനയുണ്ടായിരുന്നെങ്കിലും, യോജിക്കാനാവാത്ത കാര്യങ്ങള്‍ നേരത്തെ പല കമന്റുകളിലും കണ്ടതിനാലും പുതുതായതൊന്നും പറയാനില്ലാത്തതിനാലും കമന്റിടാതെ വിട്ടുകളഞ്ഞതാണ്.
പക്ഷെ ഇന്നു വന്നു നോക്കുന്പോള്‍ ചിത്രം ആകെ മാറിയിരിക്കുന്നു, അതിനാല്‍ ഇതില്‍ എന്റെ വിഷമം കൂടി രേഖപ്പെടുത്താം എന്ന് കരുതി. പറയുന്നതു പലതും, അല്ല എല്ലാം തന്നെ, ഓഫ് ടോപ്പിക് ആണ്, പക്ഷെ എഴുതാതിരിക്കാന്‍ വയ്യ.
പോസ്റ്റ് വായിച്ച് അതിന് സംബന്ധമായ കാര്യങ്ങള്‍ എഴുതുക എന്നതല്ലേ കമന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കേണ്ടത്. പോസ്റ്റില്‍ കാണുന്ന കാര്യങ്ങളില്‍ എതിര്‍പ്പുണ്ടാവാം, അതിനെ ആസ്പദമാക്കി എഴുതുന്ന കമന്റുകളിലും നമുക്കു ചിലതൊക്കെ പറയാനുണ്ടാവാം. അതൊക്കെ ആശയപരമായി തന്നെ തീര്‍ക്കേണ്ടതല്ലേ? എഴുതിയ കാര്യങ്ങളെ, അത് പോസ്റ്റ് ആയാലും കമന്റ് ആയാലും, ചരിത്രത്തിലെയോ രേഖകളിലെയോ അനുഭവങ്ങളിലെയോ സംഭവങ്ങള്‍ അല്ലെങ്കില്‍ വസ്തുതകള്‍ ഉപയോഗിച്ചു ഖണ്ഡിക്കൂ. തെറ്റെന്നു തോന്നുന്നവ വിളിച്ചു പറയൂ.
കമന്റുകള്‍ എത്രമാത്രം മാറിപ്പോയി. പലതും കമന്റെഴുതുന്നയാളെ പരിഹസിക്കുന്നതോ വ്യക്തിപരമായോ സാമൂഹികമായോ അധിക്ഷേപിക്കുന്നതോ ആയി അധപതിച്ചിരിക്കുന്നു.
സ്വന്തം ആശയത്തിനെതിരെ ഒരാള്‍ സംസാരിക്കുന്പോള്‍ അയാളെ നമസ്കരിക്കാനും ശിഷ്യത്വം സ്വീകരിക്കാനും, എന്തിന് അച്ഛനേയും അമ്മയെയും ജാതിയെയും മതത്തെയും ജോലിയെയും കന്പ്യൂട്ടറിനെയും കീബോര്‍ഡിനെയും വരെ പരിഹസിക്കാന്‍ ആളുണ്ട്. താങ്കള്‍ ഇത്രയധികം പഠിച്ചയാളാണല്ലൊ, എന്നാല്‍ ഇതു കൂടി നോക്കണേ എന്ന് ഉപദേശിക്കാന്‍, എന്നെ ഉപദേശിക്കണ്ട എന്ന ആക്രോശിക്കാന്‍, നീ ഇന്നയാളുടെ മൂടുതാങ്ങി ആണെന്ന് ലേബല്‍ ചെയ്യാന്‍, ബ്ലോഗില്‍ ഉപയോഗിക്കുന്ന പേര് അല്‍പമൊന്ന് മാറ്റി വികൃതമാക്കാന്‍...... കഷ്ടം, ചോദ്യങ്ങളോടൊ ആശയങ്ങളോടൊ ഇത്രയധികം അസഹിഷ്ണുത വേണോ?

Kaithamullu said...

പുലയനെ പാടത്തു മടയടക്കാന്‍‌ വിട്ടിട്ടു അവന്റെ ഭാര്യയെ പ്രാപിക്കുന്ന ഈഴവനും‌‌, നായരെ കളപ്പുരയില്‍‌ കാവല്‍‌ കിടത്തിയിട്ടു അവന്റെ ഭാര്യയെ പ്രാപിക്കുന്ന ബ്രാഹ്മണനും‌ എല്ലാം‌ സാമ്പത്തികമായി തനിക്കു സമമല്ലാത്തവന്റെ മേല്‍‌ നടത്തിപ്പോന്ന ലൈം‌ഗിക അതിക്രമങ്ങളായിരുന്നു അത്.
--

അടുത്ത കാലത്ത് വായിച്ച ഏറ്റവും നല്ല പോസ്റ്റ്.
വളരെ കുറച്ച് വരികള്‍, അതിനേക്കാള്‍ മിഴിവുള്ള സംസാരിക്കുന്ന ചിത്രങ്ങള്‍....
കൃഷ്ണ.തൃഷ്ണേ, നമിക്കുന്നൂ!

(ചില കമെന്റുകള്‍ വായിച്ചപ്പോള്‍ ലജ്ജ തോന്നി. ഇത്ര നല്ല ഒരു പോസ്റ്റിന് ചേരാത്തവ!)

Haree said...

പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരി. ഓരോ ജാതിയിലും സാമ്പത്തിക അസമത്വമുണ്ടായിരുന്നു, ഒരേ ജാതിക്കുള്ളില്‍ തന്നെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരോട് സമ്പന്നര്‍ അകല്‍ച കാട്ടിയിരുന്നു. എന്നാല്‍ “മനുഷ്യനെ സമൂഹത്തില്‍‌ എന്നും‌ വേര്‍‌തിരിച്ചു നിര്‍‌ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം‌ മാത്രമായിരുന്നു എന്ന ഒരു ഓര്‍‌മ്മപ്പെടുത്തലിനുവേണ്ടിയാണ് ഈ പോസ്റ്റ്.” ഇങ്ങിനെയൊരു വരി പോസ്റ്റിലുള്ളതാണ്, പ്രത്യേകിച്ചും ‘മാത്രമായിരുന്നു’ എന്ന വാക്കാണ്, പോസ്റ്റിനെ സംശയത്തിന്റെ നിഴലിലാക്കുന്നതും, കണ്ണടച്ചിരുട്ടാക്കുന്ന പ്രതീതി തോന്നിപ്പിക്കുന്നതും.

സമ്പന്നകുടുംബത്തിലെ നായര്‍ സ്ത്രീ, ഇഴവസ്ത്രീ; ഇവര്‍ തമ്മില്‍ സഹവര്‍ത്തിത്വത്തിന് സമൂഹത്തില്‍ അവസരമുണ്ടായിരുന്നുവോ? ദരിദ്ര കുടുംബത്തില്‍ നിന്നുള്ള നായര്‍ സ്ത്രീക്ക്, ദരിദ്രകുടുംബത്തില്‍ നിന്നുള്ള ഒരു ഇഴവനെ വിവാഹം കഴിക്കുവാന്‍ സാധിക്കുമായിരുന്നുവോ? (സമ്പന്ന കുടുംബത്തിലെ ഇഴവസ്ത്രീ, ജാതിയില്‍ മേല്‍ക്കൊയ്മയുള്ളവനെന്നതുകൊണ്ടു മാത്രം ഒരു ദരിദ്രനായ നായര്‍ പുരുഷനെ വിവാഹം കഴിക്കുമായിരുന്നുവോ എന്ന ചോദ്യവും ഇവിടെ പ്രസക്തം.) അടിസ്ഥാനപരമായി ജാതിപരമായ വേര്‍തിരിവുകള്‍ തന്നെയായിരുന്നു കേരള സമൂഹത്തില്‍ ഉണ്ടായിരുന്നത്, ഇപ്പോഴുമുള്ളത്. അതിനു മുകളില്‍, സാമ്പത്തിക വേര്‍തിരിവുകളും വരുന്നു. ഒരു ദരിദ്രകുടുംബത്തിലെ നമ്പൂതിരി പെണ്‍കുട്ടി, ഒരു സമ്പന്ന കുടുംബത്തിലെ ഇഴവ യുവാവിനെ (മറ്റെന്തൊക്കെ ഗുണങ്ങള്‍ യുവാവിനുണ്ടെങ്കിലും) വിവാഹം ചെയ്യുന്നത്, നമ്പൂതിരി കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഇന്നും ഉള്‍ക്കൊള്ളുവാന്‍ കഴിയുമെന്നു കരുതുന്നില്ല. മുന്‍പ്, തിരിച്ച് വിവാഹം കഴിക്കുന്നതെങ്കിലും സമൂഹത്തില്‍ അനുവദനീയമായിരുന്നെങ്കില് (മോശമായി കരുതിയിരുന്നില്ലായിരുന്നെങ്കില്‍), ഇപ്പോള്‍ അതുമില്ല. (അണുകുടുംബങ്ങളായതാവാം അതിനു കാരണം.)

ബൂലോകത്ത് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കിടയില്‍, ജാതിപരമായ വേര്‍തിരിവുകള്‍ മാത്രമായിരുന്നില്ല; സാമ്പത്തികാടിസ്ഥാനത്തിലും വിവേചനം നിലനിന്നിരുന്നു എന്നൊരോര്‍മ്മപ്പെടുത്തലായി മാത്രം ഈ പോസ്റ്റ് വായിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. അതല്ലാതെ, സാമ്പത്തിക അസമത്വം മാത്രമായിരുന്നു സമൂഹത്തില്‍ നിലനിന്നുരുന്നത് എന്നൊരു ഉദ്ഘോഷിക്കല്‍ പോസ്റ്റില്‍ വന്നിരിക്കുന്നതിനോട് വിയോജിക്കുന്നു.
--

മുജീബ് കെ .പട്ടേൽ said...
This comment has been removed by the author.
മുജീബ് കെ .പട്ടേൽ said...

കേരളത്തില്‍ ഇത്തരം ജാതി സ്പര്‍ദ്ദകള്‍ കുറവാണെങ്കിലും തീരെ ഇല്ലാതില്ല. ഇപ്പോഴും ക്ഷേത്രങ്ങളില്‍ കയറി തൊഴാന്‍ കഴിയാത്ത എത്ര താഴ്‌ന്ന ജാതിക്കാര്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലുണ്ട്. ഉത്തരേന്ത്യയുടെ കാര്യമെടുത്താല്‍ പറയുകയും വേണ്ട.
പോസ്റ്റ് വളരെ നന്നായിരിക്കുന്നു.

The Common Man | പ്രാരബ്ധം said...

രാധേയനോടു യോജിക്കുന്നു. ജാതി ചിന്തയും സാമ്പത്തിക അസമത്വവും രണ്ടായി തന്നെ അവലോകനം ചെയ്യപ്പെടണം, ഒന്നു മറ്റൊന്നിനെ ഒരു പരിധി വരെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍പ്പോലും.

കൃഷ്ണാ... ഓരോ പോസ്റ്റിനും താങ്കള്‍ നടത്തുന്ന റിസേര്‍ച്ച്‌ അഭിനന്ദനീയം.

Anonymous said...

ബൂലോഗത്തിന്‍ പകനുരയുന്ന ആന്റി നായര്‍ സെന്റിമെന്റ്സ് കണ്ട് ആകെ ദുഖിതനായ ഒരുവന്‍ എന്ന നിലക്ക്, മറ്റു ജാതികള്‍ക്ക് നായന്മാരോടുള്ള ഈ പകയും വൈരാഗ്യവും ഒന്നടങ്ങാന്‍ നായന്മാര്‍ക്ക് അല്ലെങ്കില്‍ അവരുടെ സംഘടനക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഇവിടെ എന്റെ ചെറിയ ബുദ്ധിക്ക് തോന്നുന്നത് സൂചിപ്പിക്കട്ടെ :

൧. ചരിത്രപരമായ സാമൂഹിക വ്യവസ്ഥിതി മൂലവും കുടിലമായ ജാതിഭ്രാന്ത് മൂലവും മറ്റ് ജാതികളോട് നായര്‍ ജാതി ചെയ്ത എല്ലാ തെറ്റുകള്‍ക്കും , അവര്‍ സപ്പോര്‍ട്ട് ചെയ്ത, എല്ലാ പീഢനങ്ങള്‍ക്കും നിരുപാധികം പരസ്യമായി മാപ്പ് പറയുക. നല്ല ഒരു ഗുഡ് വില്‍ ജെസ്‌ചര്‍ ആയിരിക്കും അത്.

൨. നായര്‍, പിള്ള, പണിക്കര്‍, മേനോന്‍(മേനോന്‍ നായരല്ലേ? ) എന്ന വാലുകളെല്ലാം തന്നെ ബഹിഷ്കരിക്കുക. സംഘടനയില്‍ ഉള്ളവര്‍ നിര്‍ബന്ധമായും, ബാക്കിയുള്ളവര്‍ അതിന് പ്രേരിപ്പിക്കുകയും ചെയ്യുക.

൩. അന്യജാതി വിവാഹങ്ങള്‍ നായന്മാരുടെയിടയില്‍ പ്രോത്സാഹിപ്പിക്കുക. അറ്റ്‌ലീസ്റ്റ് തടയിടാതെയിരിക്കുക.

൪. ശ്രീനാരായണഗുരുവിനെ എല്ലാ നായര്‍ വേദികളിലും വീട്ടിലും പൂജിക്കുക, ആദരിക്കുക. ദൈവമായിട്ടല്ലെങ്കിലും വിപ്ലവകരമായ ഒരു സമൂഹപരിവര്‍ത്തനത്തിന് ശ്രമിച്ച ആള്‍ എന്ന നിലക്ക്.

൫. മന്നത്തിന് പല തെറ്റുകളും പറ്റിയിട്ടുണ്ട് എന്ന് തുറന്ന് സമ്മതിക്കുക. പല ഡയലോഗുകള്‍ക്കും മാപ്പ് പറയുക.

൬. കഴിവതും നായരെന്നതില്‍ അഭിമാനം കൊള്ളാതെ, കേരളീയനെന്നതില്‍ അഭിമാനം കൊണ്ട് ജീവിക്കുക.

ജാതി ചെയിനിന്റെ മേലേ തട്ടിലുള്ള നമ്പൂതിരിമാരേക്കാള്‍ ദേഷ്യം ഇപ്പോള്‍ നായന്മാരോടാണല്ലോ? നമ്പൂതിരിമാരുടെ ദുര്‌വ്യവസ്ഥ കണ്ട്, കാലം നീതി ചെയ്തു എന്ന സിമ്പതിയില്‍ നിന്നാവാം ഈ പരിഗണന. ഒരു വേള നായന്മാരും തകര്‍ന്നടിഞ്ഞു ആ നിലയിലെത്തിയാല്‍ സമൂഹം വെറുതേ വിട്ടേക്കാം..അതിലും ഭേദം തെറ്റുകള്‍ പറ്റി എന്ന് സമ്മതിച്ച് മറ്റുള്ളവരുമായി ഇഴുകി ചേരാന്‍ ശ്രമിക്കുന്നതായിരിക്കും.

ഒന്നിനും വയ്യെങ്കില്‍ ഇസ്രായേലിന്റെ തുമ്പത്ത്, ഗാസാ മുനമ്പിന്റെ ഇപ്രത്ത് ഇച്ചിരെ സ്ഥലം തരപ്പെടുത്താന്‍ നോക്ക്വ. കേറിക്കെടക്കാന്‍ ഒരു നായര്‍ രാജ്യം എല്ലാവരും കൂടെ ചവുട്ടി ഓടിച്ചാല്‍ (ഈ പോക്കിനു പോയാല്‍ ചെലപ്പം വേണ്ടി വരും, ല്ലേ നളാ?) വേണ്ടേ? ;-)

Anonymous said...

ഇതിങ്ങനെ ആലോചിക്കാനൊന്നുമില്ല, സിമ്പിളല്ലേ? ഫയംഗര ഫുദ്ധിയുള്ള ഞാൻപറഞ്ഞുതരാം.

ഇതാ എന്റെ റിസറ്ച്ച് ഫൈന്റിങ്സ്:

മനുഷ്യൻ അടിസ്ഥാനവാസന വെച്ച് സോഷ്യലിസ്റ്റല്ല, മറിച്ച് അധികാരമോഹിയാൺ. മറ്റുള്ളവരെ ഭരിയ്ക്കാനുള്ള, അഥവാ മെക്കിട്ട് കേറാനുള്ള മോഹം പലയളവിലായി എല്ലാവരുടെയുള്ളിലുമുണ്ട്. ഇല്ലാത്തവരുമുണ്ട് (വെയറ് അളവ് =0)

മനുഷ്യൻ സോഷ്യലിസം പറയുന്നത് ഇതുവരെക്കിട്ടിയതു വെച്ച്, ഞാൻ മനസ്സിലാക്കിയിടത്തോളം നാലു കാരണത്തിനാൺ:
1. വിവരവും വിദ്യാഭ്യാസവുമുണ്ടായി നന്നാവുമ്പോൾ
2. വേറൊരുത്തൻ നമ്മുടെ മെക്കിട്ട് കയറുമ്പോൾ
3. വേറൊരുത്തൻ ഇനി വേറൊരുത്തന്റെ മെക്കിട്ട് കയറുന്നത് കണ്ടിട്ട് സഹിയ്ക്കാൻ പറ്റാതെ വരുമ്പോൾ
4. അയാൾക്ക് എത്ര ശ്രമിച്ചിട്ടും എത്രകാലമായിട്ടും ആരുടെയും മെക്കിട്ട് കയറാൻ പറ്റാതെ വരുമ്പോൾ

സോഷ്യലിസ്റ്റല്ലാത്ത,അധികാരമോഹമുള്ള മനുഷ്യൻ രാവിലെ എണീറ്റാൽ‌പ്പിന്നെച്ചെയ്യുന്ന ‘നിത്യവൃത്തി‘കളിലൊന്ന് എങിനെ നാട്ടുകാരുടെ മെക്കിട്ട് കയറും എന്നാലോചിക്കലാൺ.

കാരണങ്ങൾക്കാണോ ക്ഷാമം.

എന്റെ അഭിപ്രായത്തിൽ മെക്കിട്ട് കയറാൻ മനുഷ്യറ് പറഞ്ഞിട്ടുള്ളത്തിൽ ഏറ്റവും പുരാതനമായ കാരണം ശരീരവലിപ്പം/ബലം ആയിരിയ്ക്കണം. പിന്നെയങ്ങനെ വരുകയല്ലേ കാരണങ്ങളുടെ ഒരു നിര: പണം, നിറം, വറ്ഗ്ഗം, ലിംഗം, ഭാഷ, സംസ്കാരം, മതം,ജാതി,തൊഴിൽ, വിദ്യാഭ്യാസം.. ഒരമ്പതെണ്ണം ഞാൻ ഇൻ നോ റ്റൈം നിരത്തിത്തരാം.

ഇനി ഇതൊന്നും കിട്ടിയിട്ടില്ലെങ്കിൽ നീ പിൻസീറ്റിലല്ലേ ഇരുന്നത് എനിയ്ക്ക് സൈഡ് സീറ്റ് തന്നെ കിട്ടി എന്നോ, ഞാൻ നഖം വെട്ടിയിട്ടുണ്ട് നീ നഖം വെട്ടിയിട്ടില്ലല്ലോ എന്നോ എന്റെ മണം പിയേഴ്സ്, നിന്റെ മണം ലൈഫ്ബോയ് എന്നോ ഒക്കെ പറയാവുന്നതല്ലേ ഉള്ളൂ?

പോസ്റ്റിലേയ്ക്ക് വരുമ്പോൾ പറയപ്പെടുന്ന പോയന്റ് ഫാറ് റ്റൂ ഒബ്വിയസ് ആൺ. (കേരളത്തിൽ)ഉച്ചനീചത്വത്തിനുപിന്നിൽ ജാതി മാത്രമല്ലായിരുന്നു കാരണം, ധനസ്ഥിതിയും കാരണമായിരുന്നു എന്നല്ലേ ഉദ്ധേശിച്ചത്? സമ്മതിയ്ക്കാനെന്താ ഇത്ര പ്രയാസം!

ഇത്രയും പറഞ്ഞത് വെച്ച് നായർ കാരണമാൺ ഇതെല്ലാം ഉണ്ടായത് എന്നോ അതുകൊണ്ട് അവമ്മാരുടെ അമ്മമാരെ എന്തും വിളിയ്ക്കാം എന്നോ ആറ്ക്കെങ്കിലും പറയാൻ ഉദ്ധേശമുണ്ടെങ്കിൽ എന്റെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു. അതിനെയൊന്നും ശരിയായ സോഷ്യലിസ്റ്റ് ആക്റ്റിവിസം എന്ന് വിളിയ്ക്കാമ്പറ്റില്ല. (പിന്നേ, തന്തയ്ക്കുവിളിച്ചല്ലേ സോഷ്യലിസം നിറ്മ്മിയ്ക്കുന്നത്! )

ജോക്സ് അപാറ്ട്, സോഷ്യലിസ്റ്റ് ആദറ്ശമുള്ള ഒരാൾക്ക് ഏറ്റവും വേണ്ട ഗുണം എന്റെ അഭിപ്രായത്തിൽ മേൽ‌പ്പറഞ്ഞ മെക്കിട്ട് കയറാനുള്ള മനുഷ്യവാസനകളേയും അതിന് അവൻ പറയുന്ന റിഡിക്യുലസ് ആയ കാരണങ്ങളേയും എളുപ്പത്തിൽ മണക്കാനുള്ള ഒരു കഴിവാൺ. അതുള്ളവൻ ഒരാളെപ്പിടിച്ച് റ്റാഗ് കെട്ടിച്ച് അവന്റ്റെതലയിൽ എല്ലാം കൂടി കെട്ടിവെച്ച് തല്ലിക്കൊല്ലാനുള്ള ശ്രമങ്ങളെ ഒരിയ്ക്കലും സപ്പോറ്ട്ട് ചെയ്യില്ല.

എനിയ്ക്ക് എപ്പോളും ചോദിയ്ക്കാൻ തോന്നിയിട്ടുള്ള ചോദ്യം: വെൻ യു ഹാവ് ദി ഓപ്ഷൻ ഓഫ് ബീയിങ്ങ് എ റിയൽ സോഷ്യലിസ്റ്റ്, വൈ വുഡ് എനിബഡി ചൂസ് റ്റു ബീ എ മിയറ് ആന്റി-കാസ്റ്റിസ്റ്റ് എന്നതാൺ.

[മുകളിൽ ഞാൻ ഫയങ്കര ഫുദ്ധിയുള്ളവനാണെന്ന് പറഞ്ഞതും ഇടയ്ക്കിടയ്ക്ക് അന്തവും കുന്തവുമില്ലാതെ ഇംഗ്ലീഷുപയോഗിയ്ക്കുന്നതും ഞാൻ മറ്റുള്ളവരേക്കാൾ വലിയവനാൺ എന്നുസൂചിപ്പിച്ചുകൊണ്ട് മെക്കിട്ട് കയറാനുള്ള മറ്റൊരു ശ്രമത്തിന്റെ തുടക്കമാൺ.

കുറ്റപ്പെടുത്തരുത്, എത്രയായാലും മനുഷ്യരല്ലേ?]

പരാജിതന്‍ said...

രണ്ടു ജാതിയില്‍ പെട്ട, സാമ്പത്തികമായി രണ്ടു തട്ടില്‍ നില്‍ക്കുന്ന രണ്ടു കൂട്ടരുടെ ചിത്രങ്ങള്‍. അതും ചിത്രകാരന്‍ എന്ന ബ്ലോഗര്‍ ഒരു വിഭാഗത്തില്‍ പെട്ട സ്ത്രീകളെ ‘നീതിയുക്തമല്ലാത്ത രീതിയില്‍ അധിക്ഷേപിക്കാന്‍‘ കാരണമാക്കിയുപയോഗിച്ച പോളിഗാമി എന്ന സംഗതിയ്ക്ക് ഏതാണ്ട് അറുതി വന്നു തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിലെടുത്ത ചിത്രങ്ങള്‍. ഒപ്പം ജാതിവേര്‍‌തിരിവുകളായിരുന്നില്ല, സാമ്പത്തികാസമത്വമായിരുന്നു കേരളത്തിലെ പ്രധാനവിപത്തെന്ന സമര്‍‌ത്ഥിക്കലും. ഇതല്ലേ ഈ പോസ്റ്റിലെ പ്രധാനസംഗതി? അല്ലെന്നു സമര്‍‌ത്ഥിക്കുന്നവര്‍‌ക്ക് വരികള്‍‌ക്കിടയില്‍ അവരവര്‍‌ക്കിഷ്ടമുള്ളത് വായിച്ചു രസിക്കാം. പോസ്റ്റില്‍ കണ്ടതിനെപ്പറ്റി പറയുന്നതാണുചിതമെന്ന് എന്റെ പക്ഷം.

ഇത്തരത്തിലൊരു പോസ്റ്റ് ചരിത്രവസ്തുതകളെ വളച്ചൊടിക്കലാണെന്നു ആരെങ്കിലും പറയുമ്പോള്‍, പോസ്റ്റ് കണ്ടപാടെ രണ്ടുവട്ടം ആലോചിക്കാതെ കയ്യടിച്ചു പാസാക്കിയവര്‍‌ക്ക് ചൊറിയുന്നുണ്ടാവും. പക്ഷേ ആ ചൊറിച്ചില്‍ സ്വയം ചൊറിഞ്ഞു തീര്‍‌ക്കുന്നതാവും ബുദ്ധി.

ഒരു ചിത്രത്തിനു ആയിരം വാക്കിന്റെ ശക്തി മാത്രമല്ല, പതിനായിരം വാക്കുകള്‍ ഉപയോഗിച്ചു ചമയ്ക്കാവുന്ന കള്ളത്തിന്റെ നികൃഷ്ടതയും വന്നു ചേരും, അറിഞ്ഞോ അറിയാ‍തെയോ. ഇവിടെ സാമ്പത്തികമായി ഭേദപ്പെട്ട നിലയിലുള്ള നായര്‍ സ്ത്രീയുടെയും ഈഴവസ്ത്രീയുടെയും ചിത്രങ്ങള്‍ താരതമ്യപ്പെടുത്തിയാല്‍ കിട്ടുന്ന ആശയമെന്താണ്? പ്രകടമായും നായര്‍‌കുടുംബങ്ങള്‍ ഈഴവകുടുംബങ്ങളേക്കാള്‍ പിന്നോക്കമായിരുന്നെന്നു ആര്‍‌ക്കും തോന്നും. ചിത്രങ്ങളുടെ വേറൊരു തരം പശ്ചാത്തലവും പോസ്റ്റുടമ പറയുന്നതുമില്ല. തന്നെയുമല്ല, നളന്‍ പറഞ്ഞ പോലെ എക്സെപ്ഷനല്‍ ആയ ഒരു സംഗതിയെടുത്തു കാണിച്ചിട്ടു ജെനെറലൈസ് ചെയ്യുകയെന്ന അനീതിയും അതിലുണ്ട്. ഇതാണോ സത്യത്തിന്റെ വെള്ളിപ്രകാശം? നല്ല കഥ! ജാതിവ്യവസ്ഥ കൊടികുത്തി വാണ കാലത്ത് നമ്പൂതിരി, നായര്‍, ഈഴവര്‍ , പുലയര്‍ ഇത്യാദി ജാതികളൊക്കെ ഏതു തരം മേല്‍-ക്കോയ്മ ക്രമത്തിലായിരുന്നുവെന്നും നൂറ്റാണ്ടുകളായി അവരുടെയൊക്കെ പ്രായോഗികാനുഭവങ്ങള്‍ എന്തായിരുന്നുവെന്നും ഒട്ടുമിക്കവര്‍‌ക്കും അറിയാമെന്നിരിക്കെ ഇമ്മാതിരിയൊരു ട്വിസ്റ്റിനു എന്തു സാധ്യതയാണുള്ളത്?

മാവേലിനാട് ജാതികുലഭേദമന്യേ ദാരിദ്ര്യത്തിന്റെയും ലൈംഗികാരാജകത്വത്തിന്റെയും മണ്ണായിരുന്നു. പോളിഗാമി സാധാരണസംഗതിയായി കണക്കാക്കപ്പെട്ടിരുന്നു. ദാരിദ്ര്യത്തിന്റെയോ (ചിത്രകാരനെപ്പോലുള്ളവര്‍ വാദിക്കുന്നതു പോലെ) പോളിഗാമിയുടെയോ ഒക്കെ കുത്തക ഒരു ജാതിയ്ക്കും വിശേഷിച്ചു അവകാശപ്പെടാന്‍ പറ്റുന്നതായിരുന്നില്ല. നായര്‍‌സ്ത്രീകളും ഈഴവസ്ത്രീകളും മറ്റു സമുദായത്തില്‍ പെട്ടവരുമൊക്കെ ഒന്നിലധികം ലൈംഗികപങ്കാളികളെ മടികൂടാതെ സ്വീകരിച്ചിരുന്നുവെന്നു ചരിത്രം പറയുന്ന സ്ഥിതിയ്ക്ക് ഒരു കൂട്ടം സ്ത്രീകളുടെ മേല്‍ ‘വേശ്യാപ്പട്ടം’ ചാര്‍‌ത്തുന്നത് ചരിത്രത്തെ വളച്ചൊടിയ്ക്കലാണല്ലോ. അതേ നാണയത്തിന്റെ മറുവശമാണ് ഒരേ ജാതിയിലുള്ളവര്‍ തമ്മിലുള്ള സാമ്പത്തികാന്തരം ചൂണ്ടിക്കാട്ടി ജാതീയാസമത്വമായിരുന്നില്ല പ്രശ്നം എന്നു വരുത്തിത്തീര്‍‌ക്കുന്നത്.

യുദ്ധം എന്നു ഓമനപ്പേരിട്ടു വിളിച്ചിരുന്ന തല്ലുകൂടലിനു പോകുന്ന പടനായരും ദരിദ്രവാസിയായിരുന്നു. യുദ്ധത്തിനു പോയാല്‍ കിട്ടുന്ന പ്രതിഫലം തന്നെ പലപ്പോഴും രണ്ടു നേരത്തെ ആഹാരത്തിലൊതുങ്ങും. പക്ഷേ പാടവരമ്പത്ത് തീണ്ടാപ്പാടിനിപ്പുറത്തെത്തുന്ന അവര്‍‌ണ്ണനെ വെട്ടിവീഴ്ത്താന്‍ അവനു ആരോടും ചോദിക്കേണ്ടായിരുന്നു. എന്തിനധികം, അയ്യങ്കാളിയ്ക്ക് അക്കാലത്തെ പല മേല്‍‌ജാതിക്കാരെക്കാളും സ്വത്തുണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട്. അദ്ദേഹത്തിനു എന്തു സാമൂഹികസമത്വമാണാവോ ഇപ്പറഞ്ഞ മേലാളന്മാര്‍ അരുളിക്കൊടുത്തത്? തറവാട് ക്ഷയിച്ചാലും ജാതിഹുങ്ക് വിടാത്ത നായര്‍‌മാരും മറ്റും ഇപ്പോഴും അവശേഷിക്കുന്നത് എന്തു കൊണ്ടാണ്?

കൃഷ്ണതൃഷ്ണേ, ജാതിക്കോയ്മയുടെ പേരില്‍ മാത്രം ദളിതനെ കൊല്ലലും വില്‍ക്കലുമടക്കമുള്ള കൊടും നിഷ്ഠൂരതകള്‍ നടന്നിരുന്ന കുറേ നൂറ്റാണ്ടുകളെ നാലു ഫോട്ടോയും ഒരു ഉഴപ്പന്‍ സ്റ്റേറ്റ്‌മെന്റും കൊണ്ടു മാറ്റിമറിക്കുന്ന ചെപ്പടിവിദ്യ സ്വന്തം നോട്ടുബുക്കില്‍ കുറിച്ചുവച്ചാല്‍ ഒകെ. അതു ബ്ലോഗിലിട്ടാല്‍ എതിര്‍‌പ്പു തോന്നുന്നവര്‍ പ്രകടിപ്പിക്കും. ആ എതിര്‍‌പ്പിനെ താങ്കള്‍ മാനിക്കുന്നുവെന്നു കരുതുന്നു.

ചരിത്രത്തിനെ ചായം തേച്ചു മറച്ചു കാണിച്ചാല്‍ ‘കൊള്ളാ‘മെന്നു തലകുലുക്കുകയും, ആ ചായം തേക്കല്‍ ശരിയല്ലയെന്നു ആരെങ്കിലും പറഞ്ഞാല്‍ ‘പഴയ കാര്യങ്ങള്‍ പറഞ്ഞു ചെളിവാരിയെറിയു’ന്നുവെന്നു വിലപിക്കുകയും ചെയ്യുന്നവര്‍‌ക്ക് ഒരു നല്ല നമസ്കാരം!

Anonymous said...

മനുഷ്യമ്മാരെക്കുറിച്ച് “ചിന്തിച്ചാലൊരന്തവുമില്ല, ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല” എന്ന് മലപ്പുറം ഭാഗത്തെ പൊരിഞ്ഞ പണക്കാരനായിരുന്ന ‘Fried-rich‘ Nietzsche പറഞ്ഞിട്ടുണ്ടല്ലോ.

Glocalindia said...

സെബിന്റെ പോസ്റ്റില്‍ നിന്ന് ഇഞ്ചിപ്പെണ്ണിന്റെ കമന്റ് ലിങ്കിലൂടെ ഇങ്ങട്ട് കൊരുത്തപ്പൊ കണ്ടു, ഈ പോസ്റ്റ്. അസലായി.

“പ്രശസ്ത നരവം‌ശ ചരിത്രകാരനായിരുന്ന എല്‍. എ. കൃഷ്ണയ്യരുടെ ആത്മസുഹൃത്തും‌ സന്തതസഹചാരിയുമായിരുന്ന എന്റെ മുതുമുത്തച്ഛന്റെ പുസ്തകശേഖരങ്ങളില്‍‌ നിന്നു ലഭിച്ച ചിത്രങ്ങളണ് ഇവിടെ ചേര്‍‌ത്തിരിക്കുന്നത്. നിരവധി അപൂര്‍‌വമായ ഇത്തരം‌ ചിത്രങ്ങളും‌ വിവരങ്ങളും‌ ശേഖരിച്ചുവെച്ച ആ മുതുമുത്തച്ചനു നന്ദിയോടെ കടപ്പാട്‌”

അതെ മുത്തേശന്‍ ശേഖരിച്ചെച്ച കാര്യങ്ങള്‍ ഇങ്ങനേന്നെ ഉപയോഗിക്കണം‌ട്ടോ.

Anonymous said...

മിസ്റ്റര്‍ പരു
അങ്ങനെയൊരു വെള്ളപൂശല്‍ ഇവിടെ നടന്നതായി തോന്നുന്നില്ല. ജാതിയിലടിസ്ഥാനമായ പല നീചകൃത്യങ്ങളും അന്ന് നടന്നിട്ടുണ്ട് എന്നതില്‍ ആര്‍ക്കും സംശയമില്ല.

എല്ലാ നായന്മാരും അങ്ങനെ അവര്‍ണ്ണരെ പീഢനം ചെയ്തു
എല്ലാ ഈഴവന്മാരും അതിനെതിരെ പടപൊരുതി
എല്ലാ നായരും കൂട്ടിക്കൊടുത്തു
എല്ലാ ഈഴവരും അത് കണ്ട് കരഞ്ഞു മൂക്ക് പിഴിഞ്ഞു

എന്നൊക്കെയുള്ള അടിസ്ഥാനമില്ലാത്ത പ്രൊഫൈലിംഗ് ഒഴിവാക്കേണ്ടതാണെന്ന ഒരു സന്ദേശമേ എനിക്ക് ഇതില്‍ നിന്നു കിട്ടിയിരുന്നുള്ളൂ. നായരായിട്ടുപോലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്ൊരു ആനുകൂല്യവും അന്നത്തെ സവര്‍ണ്ണരില്‍ നിന്ന് കിട്ടിയിരുന്നില്ല, എന്നാല്‍ ഈ ദരിദ്രനായര്‍ തന്നെ അവനേക്കാള്‍ താഴന്നവരോട് ജാതിക്കെറു കാട്ടിയിട്ടുമുണ്ടാകും. അത് ശരി. പണക്കാരനായിരുന്ന ഈഴവനെ എടുത്താലും ഇത് കാണാം. അവനും കാട്ടിയിട്ടുണ്ടാകാം ജാതിവെറുപ്പ്, അവനിലും താഴ്ന്നവനോട്, ഉയര്‍ന്നവനോട് അടിമത്തവും -നായരെ പോലെ തന്നെ.

എന്നിട്ട് ഇന്ന്, നായരെല്ലാം ജാതിഭ്രാന്തന്മാര്‍, ബാക്കിയെല്ലാവരും വിശുദ്ധ‌മാലാഖമാര്‍ എന്ന് ജാതി മാത്രം നോക്കി പറയുന്നതില്‍ അല്പം അസത്യമില്ലേ എന്നേ ഈ പോസ്റ്റ് ചോദിക്കുന്നുള്ളൂ എന്നാണെന്റെ ധാരണ.

അനില്‍@ബ്ലോഗ് // anil said...

ഹ !
എന്തൊരു സുഖം.
ഇപ്പോഴാണ് ബൂലോക ചര്‍ച്ച ശരിക്കും ആക്റ്റീവായത്. എന്റെ ആദ്യ കമറ്റില്‍ പറഞ്ഞ വരികള്‍ക്കിടയിലെ വായന ഇത്രടം പുരോഗമിക്കും എന്നു കരുതിയില്ല.
കേരളത്തിന്റെ വിവേചനങ്ങളുടേയും അടിച്ചമര്‍ത്തലുകളുടേയും കാരണം സാമ്പത്തികാസമത്വം മാത്രമാണെന്ന് പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയില്ല. കേരള ചരിത്രപാഠം എന്ന നിലയില്‍ പരിഗണിച്ചാല്‍, വളരെ ഉപരിപ്ലവമായ വാചകങ്ങളാണെന്ന് പറയാമെങ്കിലും ഒരു ഇപ്പോള്‍ നടക്കുന്ന വിവാദത്തിന്റ്റെ പശ്ചാത്തലത്തില്‍ മാത്രം പരിഗണിച്ചാല്‍ തെറ്റൊന്നും പറയാനാവില്ല.
ഏതായാലും ഇഞ്ചി ഇട്ട ലിങ്ക് നല്ലവണ്ണം പ്രവര്‍ത്തിക്കുന്നുണ്ട് എന്നതില്‍ ഇഞ്ചിക്കും ഒരു അഭിനന്ദനം. പോസ്റ്റ് എന്താണെന്നു തന്നെ ഇപ്പോള്‍ മറന്നു പോയി.
:)

രാജ് said...

പരാജിതനു്, ഈ തെളിച്ചമുള്ള വരികൾക്കു പ്രണാമം. യാഥാസ്തിതികരും ആവശ്യത്തിനേക്കാളധികം പാരമ്പര്യവാദികളുമായ നായന്മാരേക്കാൾ പുറം ലോകവുമായുള്ള ബന്ധത്തിലൂടെയും വിദ്യഭ്യാസത്തിലൂടെയും ഗുരുവും ആശാനും പല്‍പ്പുവും ഉൾപ്പെടെയുള്ള സാമൂഹിക പരിഷ്കർത്താക്കൾ നേടിയെടുത്ത റിനൈസൻസിലൂടെയും ചെറിയ ശതമാനം ഈഴവന്മാർ നേടിയെടുത്ത പരിഷ്കാരത്തിനെയാണ് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നതു്. പൗരാവകാശങ്ങൾ എന്നൊന്നു തിട്ടപ്പെടുത്തുവാൻ കൂടെയില്ലാത്ത വലിയൊരു ജനവിഭാഗത്തിന്റെ സമ്പൽസമൃദ്ധിയായി ഈ ചിത്രങ്ങൾ തെറ്റിവായിക്കപ്പെടുവാൻ സാധ്യതകൾ ഏറെയുണ്ട്. അത്തരം ഒരു വായന വരുത്തിവയ്ക്കുമായിരുന്ന ആലസ്യത്തിൽ പൂരപ്പറമ്പിൽ രാത്രി ഉറക്കമൊഴിച്ചതിന്റെ ക്ഷീണത്തിൽ മൂടും തട്ടി വീടു തേടിപ്പോകുന്നവർക്കുള്ള ഉണർത്തുചൊല്ലലായി പരാജിതന്റെ വരികൾ. ഉഗ്രൻ.

പരാജിതന്‍ said...

മിസ്റ്റര്‍ അണൂ,
മുമ്പൊരിക്കല്‍ റോബിയുടെ ഒരു പോസ്റ്റില്‍ (ലിങ്ക് തപ്പിപ്പോകാന്‍ ടൈമില്ല) ഞാനൊരു കമന്റിട്ടിരുന്നു. “ജാത്യാഭിമാനമെന്നൊക്കെ കേട്ടാല്‍ ചിരിയാണു വരുന്നത്. ജാതിയുടെ പേരില്‍ അഭിമാനിക്കാന്‍ കേരളത്തിലെ ഒരു ടീമിനും അവകാശമില്ല.” എന്നോ മറ്റോ ആയിരുന്നു ആ കമന്റ്. അതായത് എല്ലാ ജാതിക്കാരുടെയിടയിലും അവരവര്‍‌ക്കു പറ്റിയ രീതിയിലുള്ള പോക്രിത്തരങ്ങള്‍ അരങ്ങേറിയ ഒരു അളിഞ്ഞ സമൂഹമായിരുന്നു നമ്മുടേതെന്ന്. ‘കേരളമെന്നു കേട്ടാല്‍ ഞരമ്പില്‍ അത്രക്കങ്ങോട്ട് ചോരയൊന്നും തുടിക്കേണ്ടെ’ന്നും കൂട്ടാം. പക്ഷേ അപ്പോഴും ഉന്നതകുലജാതരായി നടിച്ചിരുന്ന പരിഷകള്‍ കീഴാളരോട് കാണിച്ചിരുന്നത് വെറും ‘ജാതിക്കെറു’വൊന്നുമായിരുന്നില്ല. (എത്ര സുന്ദരന്‍ വാക്ക്!) അങ്ങനെ ലഘൂകരിക്കണമെങ്കില്‍ ആയിക്കോള്ളൂ. പോസ്റ്റീന്നു താങ്കള്‍‌ക്കു കിട്ടിയ മെസേജ് ഫ്രെയിം ചെയ്ത് വീട്ടില്‍ തൂക്കുകയുമാവാം. വിരോധമില്ല. പക്ഷേ മറ്റുള്ളവര്‍‌ക്കു പറയാനുള്ളതു പറയാ‍മല്ലോ? അല്ലേ?

വിശാഖ് ശങ്കര്‍ said...

എന്താണീ പോസ്റ്റിന്റെ മുഖ്യആശയം?
പലവട്ടം വായിച്ചിട്ടും എനിക്കു മനസ്സിലായത് കേരളത്തില്‍ നിലനിന്നിരുന്ന സാഹൂഹികാ‍പചയങ്ങളുടെ മുഖ്യകാരണം ജാതീയമായ ഉച്ചനീചത്വങ്ങളായിരുന്നില്ല മറീച്ച് സാമ്പത്തിക അസമത്വങ്ങളായിരുന്നു എന്നതാണ്.നായര്‍ എന്ന ജാതീയില്‍ തന്നെ വിളക്കിത്തല, ചങ്കൂതി,പപ്പടച്ചെട്ടി,വെള്ളാളചെട്ടി തുടങ്ങി നീരവധി വകഭേദങ്ങളുണ്ട്.അവരെ ഇന്നും സോകോള്‍ഡ് കുടുംബത്തില്‍ പിറന്ന നായന്മാരില്‍ പലരും‘നായര്‍’ആയി കൂട്ടാറില്ല.അതിനു കാരണം സാമ്പത്തിക അസമത്വമല്ല.വെളക്കിത്തല നായര്‍ എത്ര കാശുണ്ടാക്കിയാലും അവര്‍ക്ക് ഒരു കുറുപ്പിന്റെയോ, പിള്ളയുടേയൊ , മേനോന്റെയോ, (ഇത്യാദി മേല്‍ത്തരം ഐറ്റങ്ങള്‍!)കുടുംബത്തുനിന്ന് സുഗമമായി കല്യാണം കഴിക്കാന്‍ പറ്റില്ല.(നടക്കില്ലെന്നല്ല, മിശ്രവിവാഹങ്ങള്‍ പോലും നടക്കുന്നുണ്ട്.അതുകൊണ്ട് മലയാളി സമൂഹം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് സാമാന്യവല്‍ക്കരിക്കാനാവില്ലല്ലൊ).പിന്നെ ജോലിക്കുപോയ നായരുടെ പെണ്ണിനെ കയ്യൂക്കുള്ളവന്‍ കൊണ്ടുപോയ് എന്നൊക്കെ പറഞ്ഞാല്‍, അത്തരം കഥകള്‍ നായര്‍ക്കും, ഈഴവനും, പട്ടര്‍ക്കുമൊക്കെ പറയാന്‍ കാണും.ജോലിക്കുപോയ നാ‍യരുചെക്കനെ(ഇതര ചെക്കന്മരെയും) കയ്യൂക്കുള്ള പെണ്ണുകൊണ്ടുപോയ കഥകളും വ്യക്തിഗത ഉദാഹരണങ്ങളെണ്ണി പറഞ്ഞ് ധാരാളം സമര്‍ത്ഥിക്കാനാവും. പക്ഷെ അവയെ ഒരു ചരിത്രസത്യം എന്ന നിലയ്ക്ക് സാമാന്യവല്‍ക്കരിക്കുവാനുള്ള; വേണ്ടത്ര തെളിവുകളൊ, വസ്തുതകളോ നിരത്താതെയുള്ള ,ഇത്തരം ശ്രമങ്ങള്‍ എന്‍.എസ്.എസ് വര്‍ഷങ്ങളായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ചില വാദങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കേരളസമൂഹത്തില്‍ കാലാകാലങ്ങളായി നിലനിന്നിരുന്നതും, ഇന്നും തികച്ചും അന്യമായ്ക്കഴിഞ്ഞിട്ടില്ലാത്തതുമായ ഉച്ചനീചത്വങ്ങള്‍ക്ക് കാരണം നിന്ദ്യമായ ഇവിടത്തെ ജാതിവ്യവസ്ഥയല്ല , മറിച്ച് കേവലം സാമ്പത്തിക അസമത്വങ്ങള്‍ മാത്രമാണെന്ന വാദത്തിന്റെ മറൂപുറം സംവരണം ജാതിഅടിസ്ഥാനത്തിലല്ല സാമ്പത്തിക അടിസ്ഥാനത്തിലാണ് വേണ്ടതെന്ന വാദം തന്നെയാണ്. ഇനി അതിനെക്കുറിച്ചും തര്‍ക്കം വേണമെങ്കില്‍ അതാവാം.ചിത്രകാരനെ തല്‍ക്കാലം നമുക്കൊഴിവാക്കാം എന്നു തോന്നുന്നു.

ഗ്രീഷ്മയുടെ ലോകം said...

കുറച്ച് പഴയ ചിത്രങ്ങള്‍ കൊടുത്തിട്ട്, ദുരുദ്ദേശത്തോടെ എഴുതിയ ഒരു പോസ്റ്റായേ ഇതിനെ വിലയിരുത്താനാവുന്നുള്ളു. ആധികാരികമായ അറിവുകള്‍‍ വല്ലതും, ജനിച്ച ജാതിയല്ല, ധനശേഷിയായിരുന്നു ഇന്നത്തെപ്പോലെ അന്നും‌ പ്രതാപത്തിന്റെ ചിഹ്നം. അധികാരത്തിന്റെ ചിഹ്നം‌. എന്നതിനു വെളിപ്പെടുത്താനാവുമോ?

കൃഷ്‌ണ.തൃഷ്‌ണ said...

വളരെ അക്ഷമയോടെയാണ് ഇന്നത്തെ ദിവസം തള്ളിനീക്കിയത്. ജോലിയുടെ ഭാഗമായ ഒരു ട്രെയിനിംഗിന്റെ ഭാഗമായി കമ്പ്യൂട്ടറോ ഇ-മെയിലോ നോക്കാന് പറ്റാത്ത സാഹചര്യത്തിലായ ഒരു ദിവസം.

ഇപ്പോള് വന്നു നോക്കിയപ്പോള്, എന്തു മറുപടി പറയണമെന്ന ഒരു അമ്പരപ്പുമാത്രമാണുള്ളത്.

ബ്ലോഗ് അറിവു വര്ദ്ധിപ്പിക്കാനുതകുമെന്നു മാത്രമല്ല, എഴുത്തിനെ നവീകരിക്കാനുള്ള ഇടം കൂടിയാണെന്നു ആവര്ത്തിച്ചു പറയുന്ന ഈ കമന്റുകള്ക്കു മുന്നില് ഞാന് വിനീതനാകുന്നു.

ആശയങ്ങളെ ആവേശങ്ങളില് മുക്കിക്കൊല്ലാതെ വിശകലനബുദ്ധിയോടെ അവതരിപ്പിക്കുവാന് കഴിവുള്ള ഇത്തരം ബ്ലോഗര്മാരുടെ സജീവ സാന്നിദ്ധ്യമില്ലായിരുന്നുവെങ്കില് മലയാളം ബ്ലോഗും ഇതരഭാഷകളിലെ ബ്ലോഗുപോലെ ഒരു ഡയറി എഴുത്താകുമായിരുന്നു. നിസ്സംശയം.

ആരോടു മറുപടി പറഞ്ഞുതുടങ്ങണമെന്നറിയില്ല.

“മനുഷ്യനെ സമൂഹത്തില് എന്നും വേര്തിരിച്ചു നിര്ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം മാത്രമായിരുന്നു എന്ന ഒരു ഓര്മ്മപ്പെടുത്തലിനുവേണ്ടിയാണ് ഈ പോസ്റ്റ്“

എന്റെ ഉദ്ദേശ്യശുദ്ധിയില് നിന്നും ഈ പോസ്റ്റിനെ വഴിമാറ്റി വിട്ട വരികള് ഇതാണെന്നു ഞാന് വിശ്വസിക്കുന്നു. ഈ വാക്കുകളില് നിന്നും ‘മാത്രമായിരുന്നു’ എന്ന വാക്കു ഒഴിവാക്കിയാല് ഒരു പക്ഷേ ഇവിടെ നടന്ന ചര്ച്ചയെ മൊത്തം അതു അര്ത്ഥ്ശൂന്യമാക്കുമെന്നു തോന്നുന്നതിനാല് ആ വാക്കു ഞാന് നവീകരിക്കുന്നില്ല.

എഴുതിയപ്പോള് അങ്ങനേ എഴുതിയതാണെങ്കിലും എന്റെ കാഴ്ച്ചപ്പാടില് ഓട്ടയുണ്ടെന്നു ഉറക്കെ വിളിച്ചു പറഞ്ഞുതന്ന പരാജിതനോട് എനിക്കു ബഹുമാനവും നന്ദിയും ഉണ്ട്. നിങ്ങളുടെയത്രയൊന്നും വായനാനുഭവമോ അക്ഷരസമ്പത്തോ നേടിയിട്ടില്ലാത്ത എനിക്കു ഇത്തരം തിരിച്ചറിവുകള് വളരെ വിലപ്പെട്ടതാണ്. ഓരോ വരികളും ഒരു വിദ്യാര്ത്ഥിയുടെ മനസ്സോടെ വായിച്ചു വരുന്നു.

ഇനി തിരിച്ചും മറിച്ചും വായിച്ചിട്ടും ഈ പോസ്റ്റിന്റെ വരികള്ക്കിടയില് ഒരു അതിവായനക്കിടം കൊടുക്കാതെ, പ്രിജുഡൈസ്ഡ് മൈന്ഡ് സെറ്റപ്പോടെ ഇതെഴുതിയതല്ലാ എന്ന തിരിച്ചറിവു പങ്കുവെച്ച ഇഞ്ചിപ്പെണ്ണിനോട് എന്നിലെ സത്യാവസ്ഥയെ തിരിച്ചറിഞ്ഞതിന്റെ പേരില് ഹൃദയം തൊട്ടൊരു നന്ദി അറിയിക്കുന്നു.

ഞാന് ഹൈലൈറ്റു ചെയ്യാന് ആഗ്രഹിച്ച കാര്യങ്ങള് ഇതായിരുന്നു.

1. കേരളത്തിലെ സവര്ണ്ണര്ക്കിടയില് സാമ്പത്തികമായി അധമരായിരുന്ന സവര്ണ്ണര് നിരവധി പീഢനങ്ങള്ക്കിരയായിട്ടുണ്ട്. ഇന്നു എല്ലാവരേയും ഒരേ നിറത്തിലെ റിബണിട്ടു കെട്ടിനിറുത്തുമ്പോള് മുറിവേക്കുന്ന ചിലരൊക്കെയുണ്ട്.

2. കേരളത്തിലെ സാമൂഹികപരിഷ്കരണത്തിനു സവര്ണ്ണനും അവര്ണ്ണനും ഒരേ പോലെ പങ്കാളികളായിരുന്നിട്ടുണ്ട്.

3. ഇന്നത്തെപ്പോലെ അന്നും സ്ത്രീ ഇരയായിരുന്നു. സാമ്പത്തികമായി താഴേക്കിടയിലുള്ളവരുടെ ഭാര്യമാരേയും സഹോദരിമാരേയും അധികാരത്തിന്റെ ചിഹ്നമുപയോഗിച്ചു തങ്ങളുടെ ശരീരകാമനകള്ക്കു ഉപയോഗിച്ചിരുന്നതിനെ വേശ്യാവൃത്തിയുമായി കൂട്ടിക്കെട്ടുമ്പോള് സത്യം അകന്നുപോകുന്നു

ഇത്തരം കാര്യങ്ങള് കൂടി ചര്ച്ച ചെയ്യപ്പെടുമ്പോഴേ ഇത്തരം കാര്യങ്ങള് കൂടുതല് മനസ്സിലാക്കാനാകൂ എന്ന ഒരു ചിന്തയായിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശ്യം.

വളരെ നിറവാര്ന്ന രീതിയില്, ആരോഗ്യകരമായ് രീതിയില് ഇതിവിടെ ചര്ച്ച ചെയ്യപ്പെട്ടതില് കൃതാര്ഥതയുണ്ട്.

ഓരോ കമന്റും സശ്രദ്ധം വായിക്കേണ്ടതായിട്ടുണ്ട്.

ഞാന് ഒരു പുതിയ ബ്ലോഗറാണ്. വായനാനുഭവവും കുറവ്. എനിക്കു തെറ്റുകള് സ്വാഭാവികമാണ്. കാഴ്ചപ്പടുകള്ക്ക് തെളിമയുണ്ടാകാനാണ് ഇവിടെയെത്തിയത്. നിങ്ങളെപ്പോലെയുള്ളവരില് ഗുരുക്കളെ ദര്ശിക്കുന്നു. തെറ്റുകള് ചൂണ്ടിക്കാണിച്ചു തരുന്ന ഓരോ അഭിപ്രായവും ഓരോ പാഠങ്ങള്. “ഇതു വിദഗ്ദ്ധമായ തെറ്റിദ്ധരിപ്പിക്കലാണ്“ എന്നുള്ളത് എന്റെ ഉദ്ദേശ്യശുദ്ധിക്കു മുഖമടച്ചുകിട്ടിയ ഒരു അടിപോലെ തോന്നിയത് ഞാന് ഇതിനെ അങ്ങനെയൊരു അര്ഥം കണ്ടിരുന്നില്ല എന്നതിനാലാണ്. അത്തരം ഒരു അതിവായനക്കു ഇതു ഇടം നല്കിയെങ്കില് ഞാന് ക്ഷമ ചോദിക്കുന്നു.

ഇഞ്ചിപ്പെണ്ണൂ പറഞ്ഞതുപോലെ ഈ പോസ്റ്റ് വേറൊരു അവസരത്തിലായിരുന്നുവെങ്കില് അഭിപ്രായം വേറെയാകുമായിരുന്നു എന്ന്. ഈ ഒരു അഭിപ്രായപ്പെടലാണ് ബ്ലോഗിന്റെ വിജയം. ഇരുമ്പുലക്കയാകുന്ന അഭിപ്രായങ്ങള്ക്ക് ഇവിടെ സ്ഥാനമില്ല.

“എതിര്പ്പു തോന്നുന്നവര് പ്രകടിപ്പിക്കും. ആ എതിര്പ്പിനെ താങ്കള് മാനിക്കുന്നുവെന്നു കരുതുന്നു“. പരാജിതന്റെ ഈ കമന്റിനു മുന്നില് ഞാന് എന്താണു പറയേണ്ടുന്നതെന്നറിയില്ല.
അഭിപ്രായങ്ങള് മാനിക്കുന്നതിനേക്കാളുപരി അതില് നിന്നും പാഠമുള്ക്കൊള്ളൂവാന് സന്നദ്ധനായി നില്ക്കുന്ന എനിക്കു ചിതമല്ലാത്തതായി ഇവിടെ ഒരു അഭിപ്രായവും കണ്ടില്ല. എതിര്വാക്കു കൊണ്ടു ഗോഗ്വാ വിളിക്കുവാനല്ല, കതിരും പതിരും തിരിച്ചറിയാനാണ് ഞാനിവിടെ നിലകൊള്ളുന്നത്.

ഈ ഒരു കമന്റു ഈ ചര്ച്ചയുടെ പ്രസക്തി ഇല്ലാതാക്കുന്നു എന്നു തോന്നരുത്. ആശയങ്ങള് ശകതമായി പ്രയോഗിക്കപ്പെടുമ്പോഴും വായിക്കപ്പെടുമ്പോഴും നമ്മള് അബോധതലത്തില് വളര്ന്നുകൊണ്ടിരിക്കുന്നു.

ഇതു തുടരുക തന്നെ വേണം.

nalan::നളന്‍ said...

കൃഷ്ണതൃഷ്ണ,
അഭിനന്ദനങ്ങള്‍.. ചില വിയോജിപ്പുകളുണ്ട്. എങ്കിലും നിങ്ങളുടെ ആറ്റിറ്റ്യൂഡ് ശ്ലാഘനീയമാണു.

Anonymous said...

ഇതാണ് ശരിക്കും വേണ്ടത്.

ചിത്രകാരന്‍ എഴുതിയതിന്റെ ഫലം ഇങ്ങനെയെങ്കിലും വെളിവായല്ലോ. ചിത്രകാരനെ കൊണ്ട് ഓരോ ജാതി വെറിയന്മാര്‍ എഴുതിച്ചതാണെന്നേ ഞാന്‍ പറയൂ. ചിത്രകാരന്റെ ഭാഷ, അത്തരം പ്രകോപനങ്ങളുടെ കൂടെയാണ് ചേര്‍ത്ത് വായിക്കേണ്ടത്. തെറിക്കുത്തരം മുറിപ്പത്തല്‍, ഇന്ന് മാത്രമല്ല എന്നും.

എന്ന് കരുതി ഈഴവരെ, ജന്മം കൊണ്ടീഴവനായ ഞാന്‍, വെള്ള പൂശുന്നില്ല. ജാതി വെറിയന്മാര്‍ ഈഴവരിലുമുണ്ട്. അതിനെതിരെ ശബ്ദിക്കുവാന്‍ എന്നാണിനി ഒരു ചിത്രകാരന്‍-II അവതരിക്കപ്പെടുന്നത്?

Anonymous said...

ഒറ്റക്കണ്ണന്‍ സാക്ഷി!!! അന്വര്‍‌‌ത്ഥമായ പേർ. മറ്റേ കണ്ണെവിടെ സാക്ഷി? ചിത്രകാരനെ വെള്ളപ്പെയിന്റടിക്കാതിരി അതിബുദ്ധിമാനേ. "ജാതി വെറിയന്മാര്‍ ഈഴവരിലുമുണ്ട്." ഹോ എന്തൊരു ആത്മാര്‍ത്ഥത, ഇതു കണ്ടിട്ട് എന്റെ കണ്ണു നിറഞ്ഞു. ഒടിയന്റെയടുത്ത് വേണോ അങ്ങത്തേ, ഇമ്മാതിരി മായപ്രയോഗം. ബൂലോകത്തുള്ള ജാതി വെറിയന്‍ ആരാണെന്നും ആരൊക്കെയാൺ അയാളെ താങ്ങുന്നതെന്നും ഇവിടെ എല്ലാര്‍ക്കുമറിയാം. കുറേ കമ്മ്യൂണിസ്റ്റുകളെ ഇടയില്‍ നിര്‍ത്തി ഊരിപ്പോകാനുള്ള പരിപാടിയാവും. ജാതി വെറിയന്മാരെയും കമ്മ്യൂണിസ്റ്റുകളെയുമൊക്കെ കുറച്ചു നാ‌‌ള്‍ പോസ്റ്റും കമന്റുകളുമൊക്കെ വായിച്ചാല്‍ തിരിച്ചറിയാം അതിബുദ്ധിമാനേ.
20 സെന്റു ഭൂമിയുള്ള എത്ര പുലയന്മാരെ നീ കണ്ടിട്ടുണ്ടെടോ ഒറ്റക്കണ്ണാ? കുറേ അവര്‍ണ്ണന്മാരു വന്നിരിക്കുന്നു. ബ്ലോഗില്‍ നീ കണ്ടിട്ടുണ്ടോടോ ഒരു പുലയനെ? അന്നുമിന്നും എല്ലുമുറിയെ പണിയെടുത്ത് ജീവിച്ച അവര്‍ക്കൊക്കെ അവകാശപ്പെട്ടത് കാരിത്തിന്നുകയാണ് ചിലരൊക്കെ. ഈഴവനെ നായര്‍ കല്യാണം കഴിച്ച എത്ര ഉദാഹരണങ്ങളുണ്ടെടോ ഈ ബ്ലോഗിൽ തന്നെ. എന്നാല്‍‌‌ ഏതെങ്കിലും ഒരു ഈഴവന്‍ പുലയനെ കല്യാണം കഴിച്ചതായി താന്‍ കേട്ടിട്ടുണ്ടോ? ജാതി നിര്‍മാര്‍ജ്ജനമൊക്കെ മേല്പ്പോട്ടേ പാടൂ കേട്ടോ.

Anonymous said...

ആത്യന്തികമായി മനുഷ്യസ്നേഹികളായ പരാജിതനും കൃഷ്ണതൃഷ്ണയ്ക്കും ഇഞ്ചി ചേച്ചിക്കുമെല്ലാം സ്പര്‍ദ്ധയുടേയും വംശീയവിദ്വേഷ്യത്തിന്റേയും കറപുരളാതെ ജാതീയതയ്ക്കെതിരെ പടനയിക്കുവാന്‍ കഴിയുന്നതായിരുന്നു. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍ സൂരജിനെയും ചിത്രകാരനെപ്പോലെയുമുള്ളവരാണ്‌ രംഗം വാഴുന്നത്. ഒടുക്കും ഈ പോസ്റ്റ് അതിന്റെ ലക്ഷ്യം കാണുന്നുവെന്നറിയുന്നതില്‍ സന്തോഷം.

Anonymous said...

ഈ പോസ്റ്റിലെ ചിത്രങ്ങളിലെ അടിക്കുറിപ്പുകള്‍ വ്യാജമാണ്.....
ചിത്രങ്ങള്‍ സംസാരിക്കുമായിരുന്നു.... പക്ഷെ അടിക്കുറുപ്പുകള്‍ വ്യക്തമായ ലക്ഷ്യത്തോടെ നല്‍കിയതാണ്.....ഇത് സൂക്ഷിച്ച മുത്തച്ചന്‍ പോലും ഇങ്ങനെയൊരു കാപട്യം മനസിലോര്‍ത്തിട്ടുണ്ടാവില്ല....
അത്ര സമര്‍ത്ഥമായി ചിത്രങ്ങള്‍ കൊണ്ട് സംഭവം അവതരിപ്പിച്ചിരിക്കുന്നു.........

Anonymous said...

സൂരജ് വേ, ചിത്രകാരന്‍ റേ, കേട്ടോ അനോണ്യേ. ഞാനും മൂര്‍ഖന്‍ ചേട്ടനും കൂടി ആനയെക്കൊന്ന കഥ പറഞ്ഞു ചേരക്കുഞ്ഞുങ്ങ‌‌ള്‍ വരവായി.

Anonymous said...

ചേര വീണ്ടും പറയുന്നു ഫോട്ടോകള്‍ സത്യമാണ്, അടിക്കുറിപ്പുകള്‍ വ്യാജമാണ്...

Thaikaden said...

Iniyenkilum thallanum kuthanum pokathe, snehathodeyum, bahumanathodeyum ninnirunnenkil...

t.k. formerly known as thomman said...

Very well put! അത്യന്തികമായി പണമാണ് സമൂഹത്തിലെ പ്രതാപം നിശ്ചയിക്കുന്നത്. പിന്നോക്ക വിഭാഗങ്ങളില്‍ മിക്കവാറും പേര്‍ പാവങ്ങള്‍ ആയിരുന്നു എന്നുംകൂടി ഓര്‍ക്കണം. അതുകൊണ്ടാണ് സ്വന്തം സമുദായത്തിന്റെ പിന്‍‌ബലം (ക്രിസ്ത്യന്‍/നായര്‍ സമുദായങ്ങളില്‍ ഉള്ളതുപോലെ) പൊതുവേ അവര്‍ക്കില്ലാതെ പോകുന്നതും, സംവരണം പോലുള്ള സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ആവശ്യം ഇപ്പോഴും ഉള്ളതും.

keralafarmer said...
This comment has been removed by the author.
keralafarmer said...

പണ്ട് ജാതീയ വേര്‍തിരിവ് അവര്‍ണര്‍ക്ക് അസഹനീയമായിരുന്നു എന്നത് എല്ലാപേരും അംഗീകരിക്കുന്ന സത്യം. അതോടൊപ്പം ഇന്നും തുടരുന്ന സാമ്പത്തീക അസമത്വം കൂടി ആയാലോ? ഞാന്‍ നായരായിപ്പോയതുകൊണ്ട് മുന്‍ കമെന്റില്‍ ആരോ സൂചിപ്പിച്ചതുപോലെ നാരായണപ്പണിക്കരുടെ അഭിപ്രായം ഞാനേറ്റു പറയുന്നില്ല. കാരണം ദരിദ്രവാസി നായന്മാരുണ്ടെങ്കിലേ എന്‍എസ്എസ് ന് നിലനില്‍പ്പുള്ളു. അതുതന്നെയാണ് എസ്എന്‍ഡിപിയിലും സംഭവിക്കുന്നത്. ഒരു ജാതിയില്‍പ്പെട്ട സമ്പന്നന്‍ അതേ ജാതിയില്‍‌പ്പെട്ട ദരിദ്രനോട് കാട്ടുന്നതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ജാതീയ ഉച്ചനീചത്തങ്ങള്‍. ജാതി ഏതായാലും സമ്പത്ത് എന്തിനേക്കാളും വലിയ ഒരു ഘടകം തന്നെയാണ്. ഒരാദിവാസി രാജാവ് സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്തത് ഞാനോര്‍ക്കുന്നു. ആ രാജാവിന് സെക്രട്ടേറിയറ്റിലെ ഒരു പ്യൂണിന്റെ വരുമാനമെങ്കിലും ഉണ്ടാകുമോ?
"അത്യന്തികമായി പണമാണ് സമൂഹത്തിലെ പ്രതാപം നിശ്ചയിക്കുന്നത്. പിന്നോക്ക വിഭാഗങ്ങളില്‍ മിക്കവാറും പേര്‍ പാവങ്ങള്‍ ആയിരുന്നു എന്നുംകൂടി ഓര്‍ക്കണം. അതുകൊണ്ടാണ് സ്വന്തം സമുദായത്തിന്റെ പിന്‍‌ബലം (ക്രിസ്ത്യന്‍/നായര്‍ സമുദായങ്ങളില്‍ ഉള്ളതുപോലെ) പൊതുവേ അവര്‍ക്കില്ലാതെ പോകുന്നതും, സംവരണം പോലുള്ള സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ആവശ്യം ഇപ്പോഴും ഉള്ളതും"
ഇത്തരത്തിലുള്ള കാര്യം ഞാന്‍ പറയുമ്പോഴാണ് ചാന്ദ്രക്കാരനെപ്പോലുള്ളവര്‍ എന്നെ നടയടച്ച് പിണ്ഡം വെയ്ക്കുന്നത്.
ഇന്നത്തെ നിലവിലുള്ള സംവരണ നയം ഈ പോസ്റ്റിലെ ആശയങ്ങളെ അരക്കിട്ടുറപ്പിക്കാന്‍ പ്രാപ്തമാണ്. സംവരണത്തിന് സാമ്പത്തിക പരിധി നാലര ലക്ഷമാക്കി ഉയര്‍ത്തിയപ്പോള്‍ അതേ സമുദായങ്ങളിലെ ദരിദ്രന്മാര്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടാലും അതേ അവസ്ഥയില്‍ നിന്ന താഴേയ്ക്ക് പോകുന്നതല്ലാതെ മേല്‍ഗതി ഉണ്ടാകില്ല.
ഓ.ടോ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ദരിദ്ര പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കട്ടെ. തൊഴില്‍ മെറിറ്റ് കൊണ്ട് നേടിയെടുക്കുവാന്‍ പ്രാപ്തരാകട്ടെ. ഒന്നുമില്ലെങ്കില്‍ നാരായണപ്പണിക്കരോടും, വെള്ളാപ്പള്ളിയോടും, കുഞ്ഞാലിക്കുട്ടിയോടും മറ്റും അവര്‍ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി പ്രതികരിക്കാന്‍ പ്രാപ്തരാവട്ടെ. ഇതിനെതിരെ ഒരു സവര്‍ണനും എതിരഭിപ്രായം കാണില്ല. പക്ഷെ പിന്നോക്ക വിഭാഗങ്ങളിലെ സമ്പന്നര്‍ പല്ലും നഖവും കൊണ്ടെതിര്‍ക്കും.

Anonymous said...

താന്‍‌ സം‌സ്കാരശുദ്ധിയുള്ള ഒരു ബ്ലോഗറാണെന്നു കൃഷ്ണ.തൃഷ്ണ തന്റെ കമന്റിലൂടെ തെളിയിച്ചു.

എന്നിട്ടും‌ ഇവിടെ ചിലര്‍‌ക്കു കലിപ്പുകള്‍‌ തീരണില്ലല്ലോ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒറ്റക്കണ്ണന്‍ സാക്ഷീ-
ബ്ലോഗും കമന്റും ഒക്കെ എഴുതുന്നതിനു മുമ്പ്‌ അല്‍പം മലയാളം പഠിച്ചാല്‍ നന്നായിരിക്കും.

ഏതായാലും എനിക്കു തുല്യം ചാര്‍ത്തി തന്ന ബിരുദം ഇഷ്ടപ്പെട്ടു.

കുറച്ചു നാളായി ബ്ലോഗില്‍ വരാന്‍ സമയം ലഭിക്കാഞ്ഞത്‌ നന്നായി എന്നിപ്പോല്‍ തോന്നുന്നു.

മുകളിലത്തെ ലിങ്കില്‍ ഞെക്കുമ്പോള്‍ എന്റെ പ്രൊഫയില്‍ ആണല്ലൊ വരുന്നത്‌. എങ്കില്‍ ഇതുകൂടി ഒന്നു നോക്കണെ

ബൂലോകത്തിന്റെ യാഥാര്‍ത്ഥ രൂപം കണ്ടതുകൊണ്ട്‌ കൂടുതല്‍ എഴുതാനുമില്ല, ഇനിയും ബിരുദങ്ങള്‍ തന്നുകൊള്ളൂ, പക്ഷെ മറുപടി കാക്കല്ലേ

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
Anonymous said...

ഹെറിറ്റേജ് സാറേ,

വേലിയിലിരിക്കണ ചേരയെ എടുത്ത് കോണകത്തിലാക്കിയ പോലുണ്ട്.

ദേ ഈ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലേക്കാണ് ഒറ്റക്കണ്ണന്‍ സാക്ഷി ഇട്ട ലിങ്ക് പോകുന്നത് :

http://www.orkut.co.in/Main#CommMsgs.aspx?cmm=986778&tid=5206696240609478054

അവിടെ NAIRS എന്ന കമ്മ്യൂണിറ്റിയില്‍ intercaste weddings എന്ന തലക്കെട്ടില്‍ ഉള്ള ഒരു ഫോറം ചര്‍ച്ചയാണ് തുറന്നു വരുന്നത്.

intercaste weddings എന്ന വിഷയത്തില്‍ സന്ദീപ് എന്നൊരാള്‍ ഇങ്ങനെ ചോദിച്ചുകൊണ്ട് ചര്‍ച്ച തുടങ്ങിയതായി കാണുന്നു: “ther r a lot of Nair-Ezhava marriages goin around. wat do u think abt it?”

അതിനു രവിവര്‍മ്മന്‍ തമ്പി എന്നൊരു പുമാന്‍ എഴുതിയ മറുപടി ഇങ്ങനെ:

Horse+ Donkey= Mule (" Kovar Kazhutha")

മീശ നേരെ കിളുത്തിട്ടില്ലാത്ത പ്രായത്തില്‍ കൊണ്ടുനടക്കുന്ന ഈ “വര്‍ണ്ണസങ്കരശങ്ക”യെ എടുത്തുകാട്ടുന്നതാണ് ആ ലിങ്ക്.

അതെങ്ങനെ ഹെറിറ്റേജ് സാറിന്റെ പ്രൊഫൈലിലോട്ടാണ് തുറക്കുന്നതെന്ന് മാഷിനു തോന്നിയത് ? ചുമ്മാ ഇരിക്കുന്ന കൂതിയില്‍ ചുണ്ണാമ്പിട്ടിളക്കി ആളെക്കൂട്ടുന്ന പരിപാടി ?

സാറിന്റെ ഉപദേശം : “ബ്ലോഗും കമന്റും ഒക്കെ എഴുതുന്നതിനു മുമ്പ്‌ അല്‍പം മലയാളം പഠിച്ചാല്‍ നന്നായിരിക്കും.” കൊള്ളാം.

വളരെ ശരിയാ! ഇത് വല്ലേടത്തും എഴുതിവച്ച് സാറ് തന്നെ പാലിച്ചാല്‍ ഇതുപോലെ പൊതുവേദിയില് വിഡ്ഢിയാവാതെ നോക്കാം.

Anonymous said...

ജാതിപരമായ അധിക്ഷേപത്തെക്കുറിച്ച് ചറ്ച്ച( പ്ലസ് അധിക്ഷേപത്തെക്കുറിച്ച് മറ്റുചില പോസ്റ്റുകൾ) വന്നതുകൊണ്ട് സബ്റ്റോപിക്കായി ചിലത്:

അബ്യൂസ് ഈസ് അബ്യൂസ് എന്നതാണ് ആപ്തവാക്യം. കളിയാട്ടത്തിൻ റോഡിലൂടെ തന്റെ ദ്രാവിഡത്തനിമയാഘോഷിച്ചുകൊണ്ട് നൃത്തം ചെയ്തുപോകുന്ന ദളിത് എന്നുവിളിക്കപ്പെടുന്നവരെ നോക്കി ‘ഈ എസ്സികളുടെ ഒരു കാര്യം!‘ എന്നുപറയുന്നത് നായരായാലും മുസ്ലീമായാലും ഇനി ഡിവൈഎഫൈക്കാരനായാലും അത് ജാതിപരമായ അധിക്ഷേപമാൺ. ആരുപറഞ്ഞു എന്നു നോക്കിയിട്ടല്ല അധിക്ഷേപത്തിന്റെ സിവിയറിറ്റി നിശ്ചയിക്കപ്പെടുന്നത്, എന്തുപറഞ്ഞു എന്നുനോക്കിയിട്ടാൺ.

തൊഴിത്സ്ഥലത്ത് ആരെങ്കിലും എന്നോട് പത്തുപൈസയുടെ ഗ്രാഫിക് ഡിസൈനറ് അഭിപ്രായം പറയണ്ട എന്നു പറഞ്ഞാൽ അത് വറ്ക്ക്ഫ്ലോയുടെ ബ്യൂറോക്രാറ്റിക് വളച്ചൊടിയ്ക്കൽ മാത്രമല്ല, മറിച്ച് തൊഴില്പരമായ അധിക്ഷേപം കൂടിയാൺ, കോറ്പറേറ്റ് കോഡ് ഓഫ് കോണ്ടക്റ്റിന്റെ നഗ്നമായ ലംഘനമാൺ.

കറുത്ത പുരുഷനെ വിവാഹം ചെയ്ത വെളുത്തപെണ്ണിനോട് ആരെങ്കിലും ‘എവിടുന്ന് കിട്ടി നിനക്കീ കരുമാടിയെ?’ എന്നു ചോദിച്ചത് അയാൾ കേട്ടാലും ഇല്ലെങ്കിലും വറ്ണ്ണപരമായ അബ്യൂസ് തന്നെയാൺ, കേട്ടാൽ മാത്രമേ കമ്പ്ലെയിന്റ് ഉണ്ടാവാറുള്ളുവെങ്കിലും.

ഇനി ഒരാൾ തെറിവിളിയ്ക്കാൻ തുടങ്ങിയാൽ ഒരു തവണയെങ്കിലും നിങ്ങൾ ചെയ്യുന്നത്/പറയുന്നത് ഒഫൻസീവായി അനുഭവപ്പെടുന്നു, അതുകൊണ്ട് അത്തരം പ്രവൃത്തികൾ അടിയന്തിരമായി നിറ്ത്തിവെയ്ക്കുക, അല്ലാത്തപക്ഷം എനിയ്ക്ക് നിങ്ങൾക്കെതിരെ സാമൂഹ്യമായോ നിയമപരമായിത്തന്നെയോ നീങ്ങേണ്ടിവരും എന്ന് അറിയിയ്ക്കാനുള്ള ബാധ്യത കേവലം സാമൂഹ്യവും ധാറ്മ്മികവും മാത്രമാൺ, നിയമപരമായി അത്തരമൊരു നിബന്ധന പോലുമുണ്ടായിക്കൊള്ളണമെന്നില്ല.

അടുത്ത പടിയിൽ അയാൾ അറിയിപ്പുകിട്ടിയിട്ടും തന്റെ ദുശ്ശീലങ്ങൾ തുടരുകയാണെങ്കിൽ, അത് ആക്സിഡന്റൽ അല്ല, മറിച്ച് ഹാബിച്വൽ ആണെന്ന് പ്രഖ്യാപിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ അയാൾ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ഒരേസമയം വ്യക്തിപരവും സാംസ്കാരികവും സാമൂഹ്യവുമായ ഒരു ആവശ്യമാൺ. അവിടേയ്ക്കൊക്കെ നമ്മുടെ വളരെ ഇന്റ്യൂറ്റീവ് ആയ സമൂഹം എത്തിവരുന്നതേ ഉള്ളുവെങ്കിലും.

രാഷ്ട്രീയക്കാറ് ചീത്തവിളിയ്ക്കാറുണ്ടല്ലോ എന്നു പറയുന്നവരോട് എനിയ്ക്ക് ചോദിയ്ക്കാനുള്ളത് അതിൻ നമ്മൾ രാഷ്ട്രീയക്കാരല്ലല്ലോ എന്നാൺ. ഇനി അഥവാ നിങ്ങളാണെങ്കിലും ഞാനല്ലല്ലോ!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

oh ranTu kaNNuLLa sakshee, I clicked on that lik three times , and it opened my profile. Now I realize that it was for searching the communities.
Sorry for the trouble.

Kvartha Test said...

ജാതിവ്യവസ്ഥ എങ്ങനെ ഉണ്ടായി, എന്നുണ്ടായി, മനുസ്മൃതി എന്തുപറയുന്നു, ഭഗവദ്ഗീത വര്‍ണ്ണത്തെ കുറിച്ച് എന്തുപറയുന്നു,
എന്നിങ്ങനെ ചരിത്രത്തെ ആഴത്തില്‍ ചികഞ്ഞു പോകുന്നത് കൊണ്ടു എന്തു പ്രയോജനം ആണെന്ന് മനസ്സിലാകുന്നില്ല. വെറും അധരവ്യായാമം മാത്രമല്ലേ?

ഇപ്പോഴത്തെ ജാതിവ്യവസ്ഥയുടെ കാഠിന്യം കുറേശ്ശെ കുറയ്ക്കാന്‍ അവനവന് എന്തുചെയ്യാം എന്ന് ആലോചിക്കാമോ? മറ്റു ജാതികളില്‍ ജനിച്ചവര്‍ എന്തു ചെയ്യണം എന്ന് ഉപദേശിക്കാതെ, സ്വന്തം ജാതിയില്‍ എന്തു ചെയ്യാം എന്ന് സ്വയം ആലോചിക്കുന്നതല്ലേ ഒരു തുടക്കം എന്ന നിലയില്‍ നല്ലത്?

(പെണ്ണിന്‍റെ നിറത്തിലോ സുഖിപ്പിക്കലിലോ മയങ്ങി) പ്രേമിച്ചു കല്യാണം കഴിച്ചവര്‍ അല്ലാതെ, എത്ര arranged marriage ഉണ്ട് മറ്റു മതക്കാരുമായി/ജാതിക്കാരുമായി ചെയ്തത്? ജാതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന എത്ര പേര്‍ക്കുണ്ട് ജാതി മാറി കല്യാണം കഴിക്കാനുള്ള ആര്‍ജ്ജവം?

പണ്ടു മുന്നോക്ക ജാതിക്കാര്‍ എന്ന് കരുതിയവര്‍ അവരുടെ പേരിനോട് നായര്‍, പിള്ള, മേനോന്‍, നമ്പൂതിരി, പോറ്റി, എന്നൊക്കെ ഉപയോഗിച്ചിരുന്നു, ശരി തന്നെ. അതുപോലെതന്നെ, ഈഴവന്‍, തീയന്‍, ചോവന്‍, പുലയന്‍ എന്നാര്‍ക്കും ഉപയോഗിച്ചുകൂടാ എന്നും നിയമം ഇല്ലല്ലോ. വര്‍ണ്ണ വ്യത്യാസം ഇല്ലാത്ത പുരോഗമിച്ച നമ്മുടെ തലമുറയ്ക്ക് അങ്ങനെയും ഉപയോഗിക്കാമല്ലോ. ആത്മാഭിമാനത്തോടെ സ്വന്തം ജാതിപ്പേര് ഉപയോഗിക്കൂ. (അങ്ങനെയും ചിന്തിക്കാം എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രം പറഞ്ഞതാ, കേട്ടോ, ഇതിന്‍റെ പേരില്‍ നമുക്ക് തല്ലുകൂടണ്ട!)

ഈയുള്ളവന്‍റെ അനുഭവത്തില്‍, ജാതിമതം തിരിച്ചുള്ള സര്‍ക്കാര്‍ സംവരണവും സാമ്പത്തിക സഹായവും വരുമ്പോള്‍ മാത്രമാണ് ജാതി എന്ന ചിന്ത ഈ പുതിയ വിദ്യാസമ്പന്നമായ സമൂഹത്തില്‍ വരുക. അല്ലാത്ത സമയങ്ങളില്‍ ജാതിമതഭേദമന്യേ എല്ലാവരും സുഹൃത്തുക്കള്‍ തന്നെ, അവര്‍ ജാതിയോ മതമോ ഓര്‍ക്കാറേയില്ല. എന്നാല്‍, സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു ജോലിക്ക് വേണ്ടിയുള്ള പരക്കം പാച്ചില്‍ തുടങ്ങുമ്പോഴാണ് ഈ ജാതിവ്യവസ്ഥ കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്.

അതായത് സാമ്പത്തികം തന്നെയാണ് മോഡേണ്‍ ജാതിചിന്തയ്ക്കും കാരണം എന്ന് ഈയുള്ളവന്‍റെ മതം!

പ്രയാണ്‍ said...

കഷ്ടം....ഈ ബ്ലോഗന്മാരൊക്കെകൂടി പുറത്തിറ‍ങ്ങി അടി തൊടങ്ങ്വോ....?ദിവസോം കാലോം നിശ്ചയിച്ചാല്‍ അറിയിക്കണേ....

പരാജിതന്‍ said...

രാജ്, നല്ല വാക്കുകള്‍‌‌ക്ക് നന്ദി. ചില കാര്യങ്ങള്‍ ചിലരോടെങ്കിലും കമ്മ്യൂണിക്കേറ്റ് ചെയ്യുമെന്ന വിശ്വാസം സംരക്ഷിച്ചതിനും.

കൃഷ്ണതൃഷ്ണ, താങ്കളുടെ ബ്ലോഗ് കാട്ടിത്തന്ന സുഹൃത്തിനോട് നല്ലൊരു ബ്ലോഗ് പരിചയപ്പെടുത്തിത്തന്നതിന് നന്ദി പറഞ്ഞിട്ട് കുറച്ചു ദിവസമേയായുള്ളു. താങ്കളുടെ പോസ്റ്റുകളോട് തികഞ്ഞ താല്പര്യവുമുണ്ട്. അതു കൊണ്ട് തന്നെ പല വിഷയങ്ങളോടും ബ്ലോഗുടമ പുലര്‍‌ത്തുന്ന നിലപാട് മനസ്സിലാക്കാതെയല്ല ഇവിടെ കമന്റുകളിട്ടതും. പോസ്റ്റ് ഇട്ടതാരാണെന്നതിലുപരി പോസ്റ്റ് എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാവണം പ്രതികരണമെന്ന ലൈനിലാണ് സംസാരിച്ചത്.

ഏതു തരം അസമത്വത്തെക്കുറിച്ചും സംസാരിക്കാന്‍ തയ്യാറാകുന്നവര്‍‌ക്ക് ഒട്ടൊക്കെ ഉദ്ദേശ്യശുദ്ധിയുണ്ടാകുമെന്നു ഊഹിക്കാന്‍ പ്രയാസമില്ല. പക്ഷേ ചരിത്രം തെറ്റിവായിക്കാന്‍ പ്രേരിപ്പിക്കുന്ന തരം ഉദ്ദേശ്യശുദ്ധി ദുഷ്ടലാക്കിന്റെ ഫലം ചെയ്യുമെന്നത് ഇത്തിരി തറപ്പിച്ചു തന്നെ പറയേണ്ടി വരും. അപ്പോള്‍ ‘തെറ്റിദ്ധരിപ്പിക്കല്‍’ പോലുള്ള വാക്കുകള്‍ ഉപയേഗിക്കേണ്ടിയും വരും. ന്യൂക്ലിയര്‍ വാറെന്നത് അസാധ്യമായ ഒന്നായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നത് ന്യായം. പക്ഷേ അതിനു വേണ്ടി ഹിരോഷിമയില്‍ ഏതോ പൂരപ്പറമ്പിലെ പടക്കപ്പുരയ്ക്കു തീ പിടിച്ചതായിരുന്നിരിക്കാമെന്നു ഊഹം പറഞ്ഞാല്‍ എങ്ങനിരിക്കും?

കമന്റുകളെ ശരിയായ സ്പിരിറ്റിലെടുത്തതിനു വളരെ നന്ദി.

Anonymous said...

--"(പെണ്ണിന്‍റെ നിറത്തിലോ സുഖിപ്പിക്കലിലോ മയങ്ങി) പ്രേമിച്ചു കല്യാണം കഴിച്ചവര്‍ അല്ലാതെ, എത്ര arranged marriage ഉണ്ട് മറ്റു മതക്കാരുമായി/ജാതിക്കാരുമായി ചെയ്തത്?"

ശ്രീകണ്ടപ്പിള്ളാച്ചന്റെ കണ്ടുപിടിത്തം ഗംഭീരം! പിള്ളാച്ചന്‍ പ്രേമവിവാഹങ്ങളെക്കുറിച്ചുള്ള ഈ സര്‍വ്വേയൊക്കെ ചെയ്തത് വല്ലയിടത്തും ഉടനേ പ്രസിദ്ധീകരിക്കണേ. പെണ്ണിന്റെ നിറത്തില്‍ മയങ്ങി എത്രപേര്, “സുഖിപ്പിക്കലില്‍” മയങ്ങി എത്രപേര് എന്നിങ്ങനെ വിശദമായ കാനേഷുമാരിക്ക് കാത്തിരിക്കുന്നു.

--"പണ്ടു മുന്നോക്ക ജാതിക്കാര്‍ എന്ന് കരുതിയവര്‍ അവരുടെ പേരിനോട് നായര്‍, പിള്ള, മേനോന്‍, നമ്പൂതിരി, പോറ്റി, എന്നൊക്കെ ഉപയോഗിച്ചിരുന്നു, ശരി തന്നെ. അതുപോലെതന്നെ, ഈഴവന്‍, തീയന്‍, ചോവന്‍, പുലയന്‍ എന്നാര്‍ക്കും ഉപയോഗിച്ചുകൂടാ എന്നും നിയമം ഇല്ലല്ലോ. വര്‍ണ്ണ വ്യത്യാസം ഇല്ലാത്ത പുരോഗമിച്ച നമ്മുടെ തലമുറയ്ക്ക് അങ്ങനെയും ഉപയോഗിക്കാമല്ലോ. ആത്മാഭിമാനത്തോടെ സ്വന്തം ജാതിപ്പേര് ഉപയോഗിക്കൂ."

ലോണ്ട ലവിട ഒരു ച്യാച്ചി ഇതുപോലെ ചില വിപ്ലവ ചിന്തകള് ഉയര്‍ത്തിയിട്ടുണ്ട്. ഒന്നു പോയി തുല്യം ചാര്‍ത്തിയേരെ.

Kvartha Test said...

വെറുതെ ഹാളിലകാതെ അയ്യപ്പന്‍ അനോണീ. കാര്യം കാര്യമായി സനോണിയായി പറയൂ, അപ്പോള്‍ ചാര്‍ച്ചാം. എന്തായാലും ലിങ്കിനു നന്ദി!

Help said...

Good article!

Anonymous said...

ഹാലൊന്നും ഇളകീല്ല ശ്രീകണ്ടപ്പിള്ളേ, കാര്യം കാര്യമായിത്തന്നെയാണ് പറഞ്ഞത്. മനസിലാവാനും വേണേ ഇത്തിരി കിഡ്നി -))

സനോണിയായി അവതരിച്ചില്ലെങ്കില്‍ എന്താ മിണ്ടാമ്പാടില്ലേ ? ചര്‍ച്ചാനൊന്നും വന്നിട്ടില്ല. അതിനുള്ള ഗൊണം ഉണ്ടെന്ന് തോന്നുമ്പം വരാം.

Anonymous said...

സസന്തോഷം ഒരു അറിയിപ്പ് :
ഇന്ന് വൈകുന്നേരം അങ്ങാടിയില്‍, റേഷന്‍ കടയില്‍ നിന്ന് മണ്ണെണ്ണ വാങ്ങിപോവുകയായിരുന്ന ഒരു "നായരെ" , "നീ ഞങ്ങളെ ചന്നാര്‍ സമരം നടത്തിയാല്‍ പീഢിപ്പിക്കും അല്ലേടാ" എന്നു ചോദിച്ചു കൊണ്ട് രണ്ട് പൊട്ടിച്ച വിവരം സസന്തോഷം പങ്കു വയ്കുന്നു.

ഇനിയും ഇങ്ങനെയുള്ള വിവരങ്ങള്‍ ചൂടോടെ അറിയിക്കുമല്ലോ.
സുറിയാനി കൃസ്ത്യാനി വക പീഢനം ഒന്നും ഇല്ലേ? എന്റെ പറമ്പിന്റെ പടിഞ്ഞാറെ മൂലേലെ വേലി മാറ്റിക്കെട്ടിയ പാര്‍ട്ടിയാ.ഉണ്ടെങ്കില്‍ ഉടന്‍ അറിയിക്കണേ.

ചന്ത്രക്കാറന്‍ said...

ശ്രീ @ ശ്രേയസ് said...
......
"(പെണ്ണിന്‍റെ നിറത്തിലോ സുഖിപ്പിക്കലിലോ മയങ്ങി) പ്രേമിച്ചു കല്യാണം കഴിച്ചവര്‍ അല്ലാതെ"

പ്‌ഫാ...

(ചെറ്റത്തരം പറയുന്നതിനും ഒരതിരു വേണം!)

Anonymous said...

ഒരാളോട് ഞാന്‍ ചോദിച്ചു: "നിങ്ങളുടെ ജാതിയെന്താണ്"
അയാള്‍: "വരപ്പുകാരന് ജാതിയില്ല സുഹൃത്തെ"

കുറെ നാള്‍ കഴിഞ്ഞ് അയാളുടെ നെറ്റിയില്‍ ഞാനൊരു ലേബല്‍ കണ്ട്. "ജാതിവെറിയന്‍ - Certified and boanfide by _______"

Anonymous said...

“Certified and boanfide by _______"

അനിയാ, വ്യാകരണവും സ്പെല്ലിംഗും അറിയാവുന്ന ഭാഷയില്‍ മാന്ത്. ഇല്ലെങ്കീ ഡയലോഗടിക്കുമ്പം punch പോവും!

Anonymous said...

ഒറ്റക്കണ്ണന്‍ ചേട്ടന്‍ ഇട്ട ലിങ്കില് ഒരു ഒരുമയാന നായരു കുട്ടി (തമ്പി) പേച്ച് --

“Chovabudhi is very famous in Travancoore, there is a fish known as “chovane kolli” the reason is when ever a “Ezhava” catch this fish using his “uttal” ,” athine kadchu pidikkum,ouru vettalil athu thondayil kudungi chakum,chakunathu 90% navu oru jathikaranu”. But that doest means all Ezhavas are like that.but a good portion of them, and you cant trust a chirsitan,any time they will betray you,…of course not all of them.. I am not saying all the Nairs and Namputhiris are good. But you can trust most of them“

ഈ മുകളില്‍ കോരി വച്ച തീട്ടത്തിന്റെ ചരിത്ര ബോധമേ ഈ പോസ്റ്റിലും കാണുന്നുള്ളൂ.

“(പെണ്ണിന്‍റെ നിറത്തിലോ സുഖിപ്പിക്കലിലോ മയങ്ങി) പ്രേമിച്ചു കല്യാണം കഴിച്ചവര്‍ അല്ലാതെ..” എന്ന് സാമാന്യവല്‍ക്കരിച്ച ശ്രീ@ശ്രേയസ്സിന്റെ വെളിവും അത്രയ്ക്കൊക്കെ തന്നെ.

നല്ല ബെസ്റ്റ് ടീമുകള് !

[കൃഷ്ണതൃഷ്ണ എന്ന ബ്ലോഗര്‍ ക്ഷമിക്കുക.താങ്കളുടെ മുന്‍ പോസ്റ്റുകളും ഇടപെടലുകളും കണ്ടിട്ടുള്ള നിലയ്ക്ക് ഇതിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നില്ല]

കൃഷ്‌ണ.തൃഷ്‌ണ said...

ഇപ്പോള്‍ ഇതില്‍ കമന്റെഴുതിക്കൊണ്ടിരിക്കുന്ന അനോണികളോട് ഒരു അപേക്ഷ.

ദയവു ചെയ്ത് പരസ്പരം ചെളി വാരി എറിയാനുള്ള ഒരു വേദിയായി ഈ പോസ്റ്റിനെ തതം താഴ്ത്തരുതെന്നു അപേക്ഷിക്കുന്നു.

പ്ലീസ്. ഇതിലെ മുന്‍കമന്റുകള്‍ ശ്രദ്ധിക്കുമല്ലോ. ആശയങ്ങളെ ആശയങ്ങളുമായി സമീപിക്കുന്ന ആ രീതിയില്‍ നിന്നും ആവേശം തീര്‍ക്കാനുള്ള ഒരു വേദിയായി ഈ പോസ്റ്റിനെ അധ:പതിപ്പിക്കരുത്.
പ്ലീസ്.

Anonymous said...

തികച്ചും ഞെട്ടിപ്പിക്കുന്നതാണ് ഇവിടെ പ്രദിപാദിക്കപ്പെടുന്ന ഓര്‍ക്കൂട്ടിലെ "നായര്" കുട്ട്യോളുടെ മനസ്ഥിതി.
ഇതിനെ അവിടെ തന്നെ പോയി നേരിടുകയാണ് വേണ്ടത്. ജാതിഭ്രാന്തിന്റെ അന്ധത ബാധിക്കാത്ത ഈഴവനും നായരും നമ്പൂതിരിയും തീയ്യനും എല്ലാം ഒരുമിച്ചു പോണം.
പറഞ്ഞിട്ട് മനസ്സിലായില്ലെങ്കില്‍ പുകച്ചു പുറത്ത് ചാടിക്കണം ഈ പെരുച്ചാഴികളെ.
ജാതി വിദ്വേഷം വളര്‍ത്തുന്ന പോസ്റ്റുകളെപ്പോലെ തന്നെ വിഷ ലിപ്തമാണ് ഓണ്‍‌ലൈന്‍ കമ്യൂണിറ്റികളും.

ആരെങ്കിലും അവിടെ നടക്കുന്ന ഡയലോഗൊക്കെ (നായര്‍ ഈഴവനെ വിളിക്കുന്നത് മാത്രമല്ല, തിരിച്ചും, ഉണ്ടെങ്കില്‍) ബ്ലോഗില്‍ അതൊക്കെ ഒന്നു കൂട്ടി വെച്ചാല്‍ ഒന്നു ലജ്ജിച്കിട്ട് അതിന്റെ മുകളില്‍ ഒന്നു തുപ്പാമായിരുന്നു. എന്നിട്ട് പോലീസിനെ കാട്ടിക്കൊടുക്കുകയും വേണം.

ജാതിവെറുപ്പിന്റെ വിഷം ഈ യുവതലമുറക്കാരാണ് ഇങ്ങനെ പകര്‍ന്നു കൊടുക്കുന്നത്! കഷ്ടം!

ഗുപ്തന്‍ said...

കമന്റുകള്‍ എല്ലാം വായിച്ചുനോക്കിയില്ല. കേരളത്തില്‍ നിലനിന്നിരുന്ന അസമത്വങ്ങളുടെ കാരണം ജാതിയല്ല സാമ്പത്തികം മാത്രമാണെന്ന് പറയാനാണുദ്ദേശിച്ചതെങ്കില്‍ നളന്‍ പറഞ്ഞതുതന്നെ മറുപടി: എക്സപ്ഷന്‍സ് ചരിത്രമാവുന്നതുകാണുമ്പോള്‍ അന്തം വിട്ട രോമാഞ്ചം. (അവസാനം വായിച്ച കമന്റ് അതാണ്)

പക്ഷെ ജാതീയമായ അസമത്വം തത്വത്തിലും പ്രയോഗത്തിലും സമ്പത്തിന്റെ നിര്‍മാണവും വിതരണവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നത് സത്യമാണ്. ചില ചിതറിയ കാര്യങ്ങള്‍:

1. ജാതി തന്നെ സാമ്പത്തികമായ ഒരു ക്രമീകരണത്തിന്റെ (എക്കണോമിക് ഹയരാര്‍ക്ക്കിയുടെ നിര്‍മാണവും നിലനിര്‍ത്തലും) ഭാഗമായി ഉണ്ടായി വന്നതാണ് എന്നത് ചരിത്രപരമായി ശരിയായിരിക്കണം. അതിരില്ലാത്ത അവകാശമുള്ളവന്‍ ബ്രാഹ്മണന്‍;അതിരുകള്‍ക്കുള്ളില്‍ അധികാരമുള്ളവന്‍ ക്ഷത്രിയന്‍; അതിരുകള്‍ക്കുള്ളില്‍ ക്രയവിക്രയാവകാശമുള്ളവന്‍ വൈശ്യന്‍; ഇതൊന്നുമില്ലാത്തവന്‍ ശൂദ്രന്‍ എന്നിങ്ങനെ വേര്‍തിരിവിന്റെ ആദ്യ തത്വം തന്നെ സാമ്പത്തികമാണ് താനും. (അധികാരത്തെയും അവകാശത്തെയും ജനനവുമായികൂട്ടിക്കെട്ടുന്നതാണ് ജാതി.അതിന് മതവുമായുള്ള ബന്ധം തികച്ചും ബാഹ്യമാണ്. യഥാര്‍ത്ഥത്തില്‍ അധികാരം /അവകാശം സംരക്ഷിക്കാനുള്ള കുറുക്കുവഴിയായി ‘ഉന്നത‘ ജാതിക്കാര്‍ മതത്തെ ജാതിയുമായികൂട്ടിക്കെട്ടിയതോടെയാണ് ജാതി മതത്തിന്റെ ഭാഗമാവുന്നത്)

2. സാമ്പത്തികമായി മേല്‍ഗതി പ്രാപിച്ച ‘താഴ്ന്ന’ ജാതിക്കാര്‍ക്ക് ജാതിവ്യവസ്ഥയുടെ പ്രായോഗിക ദോ‍ാഷങ്ങളില്‍ നിന്ന്ഒരു പരിധിവരെ മോചനം കിട്ടിയിരുന്നു. (അംഗരാജ്യാധിപന്‍ കര്‍ണന് പുനര്‍ജന്മം കൃഷ്ണനില്‍ നിന്ന് ഇരന്നുവാങ്ങേണ്ടിവന്നു എന്നൊരു ഐതിഹ്യമുണ്ട്. സൂതനായിരുന്ന കര്‍ണനില്‍ നിന്ന് അന്നം വാങ്ങാന്‍ ബ്രാഹ്മണര്‍ തയ്യാറാകാത്തതുകൊണ്ട് സ്വന്തം കൊട്ടാരവും ശരീരഭാഗമായിരുന്ന കവചവും ദാനം ചെയ്തിട്ടുപോലും അന്നദാനം എന്ന പുണ്യ്യം അനുവര്‍ത്തിക്കാന്‍ കര്‍ണനു കഴിഞ്ഞില്ല പോലും.അതുനിര്‍വഹിക്കാനായി മറ്റൊരു ജന്മം കൃഷ്ണന്‍ ദാനം ചെയ്യുന്നു.മുക്തി എന്ന മതപരമായ ആശയത്തെ ബ്രാഹ്മണ്യത്തിന്റെ അവകാശങ്ങളുമായി എത്ര വിദഗ്ദ്ധമായാണ് ഈ കഥകൂട്ടിക്കെട്ടുന്നതെന്ന് നോക്കുക. പക്ഷെ സമ്പത്തുകൊണ്ടൊ കര്‍മം കൊണ്ടോ മാത്രം പൂര്‍ണത നേടാനാവില്ല അതിനു ജാതീയമായ ആചാരങ്ങള്‍ തന്നെ വേണം എന്നും ആ കഥ വാദിക്കുന്നുണ്ട്.)

ആ‍ പരിധികള്‍ ഓര്‍ത്തുവേണം മുകളിലെ ചിത്രങ്ങള്‍ കാണാന്‍. മുലക്കച്ചക്കെട്ടിയ്യ തിയ്യത്തിയുടെയും മാറുമറച്ച ചാന്നാത്തിയുടെയും മാറിലെ തുണി ബ്രാഹ്മണനോ നാടുവാഴിക്കോ- എത്ര ധനാഢ്യരാണെങ്കിലും -ഒരു തടസ്സമാവണം എന്നില്ല.

ഇന്ദുലേഖയിലെ നമ്പൂതിരി പരിഹാസ്യനാകുന്നത് സമ്പത്തിന്റെ മുന്നില്‍ അല്ല എന്നത് സൌകര്യപൂര്‍വം മറന്നതാണോ. ഇന്ദുലേഖക്ക് ലഭിച്ച വിദ്യാഭ്യാസത്തിന്റെ മുന്നിലാണ് അയാള്‍ പരിഹാസ്യനാകുന്നത്. നമ്പൂതിരി ഒന്നു മനസ്സുവച്ചിരുന്നെങ്കില്‍ ഇന്ദുലേഖക്കു പകരം അമ്മ വഴങ്ങിക്കൊടുക്കേണ്ടി വന്നേനെ എന്നുസൂചിപ്പിക്കുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ആ നോവലില്‍ ഉണ്ട്. പ്രത്യേകിച്ച് താഴ്നബ്രാഹ്മണനായ ‘കറുത്തേടത്തിന്റെ‘ ഭയങ്ങളിലൂടെ.

3. മതപരമായി ‘അശുദ്ധാചാരങ്ങള്‍ ‘ ഉള്ളവരായിരുന്നെങ്കിലും ക്രിസ്ത്യാനികളും മഹമ്മദീയരും സവര്‍ണര്‍ക്ക് തുല്യമായ സാമൂഹ്യാനുകൂല്യങ്ങള്‍ നേടിയിരുന്നത് സമ്പത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ആണ്. പക്ഷെ അതുമാത്രം ആയിരുന്നു എന്ന് തോന്നുന്നില്ല. പില്‍ക്കാലത്ത് ഈ ഒരു വ്യത്യാസം കൂടുതല്‍ ‘അവര്‍ണരെ‘ മതം മാറ്റാന്‍ പ്രേരിപ്പിക്കുന്നതു കണ്ടപ്പോള്‍ പലതരത്തിലുള്ള അക്രമങ്ങള്‍ മതം മാറിയവര്‍ക്കുനേരേ അഴിച്ചുവിടുകയും ക്രിസ്ത്യാനികളുടെ ഇടയില്‍ ശക്തമായ ജാതിസ്പര്‍ദ്ധ ഉണ്ടാകു(ക്കു)കയും ചെയ്തു. ആ വിഷയം ശ്രദ്ധിക്കേണ്ടതാണ്. (മാറുമറക്കല്‍ സമരം നയിച്ചത് മതം മാറിയവരായിരുന്നു എന്നത് പ്രസക്തമാണ്). കൂടുതല്‍ പറയാന്‍ അറിയില്ല. ആ ചരിത്രം അറിവുള്ളവര്‍ കോണ്ട്രിബ്യുട്ട് ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.

4. സമ്പത്തുള്ളവന്‍ മറ്റുവഴിക്കുള്ള അവമതിയില്‍നിന്ന് രക്ഷപെടുന്നത് ജാതിക്കാര്യത്തില്‍ മാത്രമല്ല. കുഷ്ഠരോഗത്തിന്റെ പേരില്‍ ഭയങ്കരമായ സോഷ്യല്‍ റ്റബൂ നിലനിന്നിരുന്ന ഇടങ്ങളിലും ധനവാനോ ശക്തനോ അത് അത്ര കണ്ട് ബാധകമായിരുന്നില്ല. അടിമത്തം അനുവദിച്ചിരുന്ന പുരാതന റോമില്‍ അധികാരിയില്‍ നിന്ന് സമ്പത്ത് ധാനമായി ലഭിച്ച് സ്വതന്ത്രരായ അടിമകള്‍ക്ക് പ്രഭുതുല്യമായ അവകാശങ്ങള്‍ ലഭിച്ചിരുന്നു. ഇത്തരം ആനുകൂല്യ്യം ഒരു വ്യവസ്ഥിതിയുടെ ദോഷങ്ങള്‍ക്കുനേരേ കണ്ണടയ്ക്കാന്‍ ഒരിക്കലും കാരണമാകരുത്.

5. ഒരു പക്ഷെ ഈ പോസ്റ്റില്‍ നിന്ന് സ്വീകരിക്കാവുന്ന പോസിറ്റീവ് ആയ ഒരേ ഒരു ചിന്ത ജാതിവ്യവസ്ഥ കൊണ്ടുണ്ടായിട്ടൂള്ള ദോഷങ്ങള്‍ക്ക് പരിഹാരങ്ങള്‍ അന്വേഷിക്കുന്നത് സാമ്പത്തികം കൂടിയായ മാര്‍ഗങ്ങളിലൂടെയാവണം എന്നതാണ്. സംവരണത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ ഓര്‍ത്തിരിക്കേണ്ട ഒരു പോയിന്റാണത്. ‘താഴ്ന്ന’ ജാതിക്കാര്‍ക്ക് സംവരണം വഴി കിട്ടുന്നത് ‘ആനുകൂല്യമാണെന്ന്’ ഈ കഴിഞ്ഞ ദിവസങ്ങളിലും ചില കമന്റുകളില്‍ കണ്ടു. ആനുകൂല്യമല്ല അത് നൂറ്റാണ്ടുകള്‍നീണ്ട അവഗണനയുടെ ചരിത്രം അവര്‍ക്കു നല്‍കുന്ന അവകാശമാണ്.


ഇത്രയും നീണ്ട കമന്റിന് മാപ്പ്.ഒരു പോസ്സ് സൃഷ്ടിക്കുന്ന ചിന്തകള്‍ ആ പോസ്റ്റുമായി ബന്ധപ്പെട്ടുതന്നെ പങ്കുവയ്ക്കുന്നതാണ് ഉചിതം എന്നു കരുതുന്നതുകൊണ്ട് സ്വന്തമായി പോസ്റ്റ് ചെയ്യാതെ ഇവിടെ തന്നെ ഇടുന്നു. ക്ഷമിക്കുക.

പാര്‍ത്ഥന്‍ said...

കൃഷ്ണ തൃഷ്ണയുടെ ഈ പോസ്റ്റ് ജാതി ചിന്തയിൽ നിന്നും വിട്ട്‌ സാമ്പത്തിക അസമത്വത്തിലേയ്ക് ചിന്തയെ നയിച്ചതാണ് ഈ കമന്റുകളെല്ലാം വായിക്കാൻ കാരണം.
പോസ്റ്റിലെ “സാമ്പത്തിക അസമത്വം മാത്രമായിരുന്നു “ എന്ന വാചകത്തിൽ പിടിച്ചാണ് ഇത്രയും കോലാഹലങ്ങൾ ഉണ്ടാ‍യത്. ആ ഒരു അബദ്ധം അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു.
എങ്കിലും തന്നിൽ താണവരോടുള്ള (ജാതീയമായും സാമ്പത്തികമായും) അക്രമങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. അത്‌ ചിലരെ വെള്ളപൂശിയതുകൊണ്ട് ഇല്ലാതാവുന്നില്ല. പക്ഷെ ചരിത്രത്തിലെ വരികൾക്കിടയിലൂടെ ഒന്നു കണ്ണോടിച്ചതിൽ ചിലത്‌ ഇവിടെ പകർത്തുന്നു. തർക്കിക്കാനല്ല എന്ന്‌ മുൻ‌കൂർ ജാമ്യം എടുക്കുന്നുണ്ട്.
കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥനങ്ങളിലും സവർണ്ണർ മാത്രമല്ല ജന്മിമാരായിട്ടുള്ളത്/ഉണ്ടായിരുന്നത്. എല്ലായിടത്തും ജന്മി /പ്രഭു/നാടുവാഴി/രാജാവ്‌ എന്നീ പേരുകളിൽ അവർ നിലനിന്നിരുന്നു. ആദ്യകാലത്ത്‌ വിദ്യഭ്യാസവും ബുദ്ധികൂർമ്മതയുമുള്ള ബ്രാഹ്മണൻ രാജാക്കന്മാരെ അവരുടെ സ്വത്തുക്കൾ ക്ഷേത്രങ്ങളുടെ പേരിലാക്കി മോക്ഷം നേടാ‍ൻ പുണ്യസ്ഥലങ്ങളിലേക്കയച്ച് സൂത്രത്തിൽ അധികാരം കയ്യിലാക്കി എന്നെല്ലാം ചരിത്രത്തിന്റെ ഏടുകളിൽ കാണുന്നുണ്ട്. പിന്നീട്, ‘ചാതുർവർണ്ണ്യം മയാസൃഷ്ടവും’ ‘നസ്ത്രീ സ്വാതന്ത്യമർഹതിയും’ എടുത്തിട്ട് അവർ ഒന്നു പകിടകളിച്ചു. ബുദ്ധിയുള്ള ബ്രാഹ്മണൻ ക്ഷത്രിയരെ ചതിച്ചതോ (വാമന-ബലി) പരശുരാമൻ ക്ഷത്രിയ നിഗ്രഹം ചെയ്ത് ബ്രാഹ്മണനെ പ്രതിഷ്ടിച്ചതോ ആകാം. അതെല്ലാം പുരാണങ്ങൾ. എങ്കിലും അവിടെയെല്ലാം ചതിയുടെ കഥകൾ ധാരാളം ഉണ്ട്.
ഡോ.പലപുവിന്റെ നേതൃത്ത്വത്തിൽ ഗുരുദേവന്റെ ആശിർവ്വദത്തിൽ നൽകിയ നിവേദനത്തിലാണ് അവർണ്ണർക്ക് നിയമപരമായി മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള ഒരു മുന്നേറ്റം ഉണ്ടാകുന്നത്‌. ഗുരുദേവനുമുമ്പും കൊല്ലത്തെ ഒരു ഈഴവ ജന്മി (വാരണപ്പള്ളിയിലെ) കൈകരുത്തിലൂടെ പല അവർണ്ണസ്ത്രീകൾക്കും മൂക്കുത്തിയിടുകയും ജാക്കറ്റ് ഇടുകയും ചെയ്തതിന്റെ പേരിൽ അന്നത്തെ നായന്മാരുമായി പൊരുതേണ്ടി വന്നിട്ടുണ്ട്. ഈ അവകാശങ്ങൾ നേടിയെടുക്കുന്നതിനുമുമ്പും കൊല്ലം ഭാഗത്തുള്ള ജന്മിമാരായ ചില ചാന്നന്മാരുടെ വീട്ടിൽ ആഭരണം ഇടുന്നതിനും മാറുമറയ്ക്കുന്നതിനും വിരോധം ഉണ്ടായിരുന്നില്ല.
എന്റെ നാട്ടിലും പണ്ട് ബ്രാഹ്മണരാജാവ്‌ ഉണ്ടായിരുന്നു. എന്റെ അച്ചാച്ചൻ പറഞ്ഞ കാര്യങ്ങൾ വെച്ച് ഞങ്ങളുടെ നാട്ടിൽ അവരിൽനിന്നും അത്ര പീഢനങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് തോന്നിയിട്ടുള്ളത്‌. രാജാവിന്റെ പടയാളികളിൽ നായന്മാരും ഈഴവരും ഉണ്ടായിരുന്നു. ആസ്ഥന വൈദ്യർ ഒരു ഈഴവസ്ത്രീ ആയിരുന്നു. പക്ഷെ അന്നുണ്ടായിരുന്ന ഈഴവ ജന്മിമാർ ഇവരെക്കാൾ കൂടുതൽ കൊല്ലും കൊലയും നടത്തിയതായി കേട്ടിട്ടുണ്ട്. അതിൽനിന്നും മനസ്സിലാവുന്നത്‌, സവർണ്ണന് അവർണ്ണനിലുള്ള ആധിപത്യം എന്നു പറയുന്നത് ഫ്യൂഡലിസത്തിന്റെ ഭാഗമായിരിക്കാണാണ് കൂടുതൽ സാധ്യത കാണുന്നത്‌. ഈ സവർണ്ണ കോമരങ്ങളൊന്നും അവർണ്ണ ജ്ന്മിമാരുടെ അടുത്ത് അധികം മെക്കട്ടുകേറാൻ പോയിട്ടില്ല ചില സ്ഥലങ്ങളിലെങ്കിലും. വടക്കൻ മലബാറിലെ ചേകവന്മാരെ നാടുവാഴികൾ ബഹുമാനിച്ചിരുന്നു. പക്ഷെ അവരുടെ വംശം നശിക്കാനായി തമ്മിൽ കൊന്ന് കൊലവിളിക്കാനായി അവരെക്കൊണ്ട് അങ്കം കിറിക്കുന്ന ഒരു ചടങ്ങിന് പ്രാധാന്യം നൽകിയിരുന്നു. അതും കുലം നശിച്ചുപോകാൻ വേണ്ടിയുള്ള സവർണ്ണന്റെ ബുദ്ധിയിലുദിച്ച ചാണക്യസൂത്രമല്ലെന്ന്‌ ആ‍ർക്കറിയാം.
(നീണ്ടുപോയോ. ക്ഷമിക്കുമല്ലോ)

പാര്‍ത്ഥന്‍ said...

ഗുപ്തൻ‌ജി,

അതിരില്ലാത്ത അവകാശമുള്ളവന്‍ ബ്രാഹ്മണന്‍;അതിരുകള്‍ക്കുള്ളില്‍ അധികാരമുള്ളവന്‍ ക്ഷത്രിയന്‍; അതിരുകള്‍ക്കുള്ളില്‍ ക്രയവിക്രയാവകാശമുള്ളവന്‍ വൈശ്യന്‍; ഇതൊന്നുമില്ലാത്തവന്‍ ശൂദ്രന്‍ എന്നിങ്ങനെ വേര്‍തിരിവിന്റെ ആദ്യ തത്വം തന്നെ സാമ്പത്തികമാണ് താനും.

ചാതുർവർണ്ണ്യത്തിന്റെ വ്യാഖ്യാനത്തിൽ വർണ്ണങ്ങളെ വിഭജിച്ചിരിക്കുന്നത്‌ ഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ ഓരോരുത്തരും അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പരിമിതിയാണ് പ്രാധാന്യം. സാമ്പത്തികമായ ഉച്ഛനീചത്വങ്ങളെപ്പറ്റിയുള്ള വിശദീകരണം കണ്ടിട്ടില്ല.

Anonymous said...

കമന്റുകളുടെ ബാഹുല്യം കാരണം ഇതിൻ ഉത്തരം പറയണോ അതിന് ഉത്തരം പറയണോ എന്ന് ആശയക്കുഴപ്പമായി. ഓട്ടോ ആയീച്ചാൽ ക്ഷമിക്യാട്ടോ!

വിഷയത്തിലേയ്ക്ക്(വിഷയം എന്ന പദം തോന്ന്യാസി വീകേയെൻ എപ്ലും വേററ്ത്ഥത്തിൽ ഉപയോഗിച്ചാളും!)കടക്കുമ്പോൾ, വ്യവസ്ഥ അഥവാ സിസ്റ്റം ഒരു ഡിസൈൻ ഓഫ് കണ് വീനിയൻസ് ആണെന്നും സത്യമായ ജീവിതം അതിലുമൊക്കെ എത്രയോ വലുതാണെന്നും പറയുന്നത് ശിവപുരാണത്തിലാണെന്നു തോന്നുന്നു? ആഹാ? എന്ന് അംയൂസ് ചെയ്യിക്കുന്ന: ദൈവങ്ങൾ തന്നെയുണ്ടായത് പിന്നീടല്ലേ, അതിനുമുമ്പ് എന്തുണ്ടായിരുന്നുവെന്ന് ആറ്ക്കറിയാം? എന്ന ചോദ്യം ഋഗ്വേദത്തിൽ സഞ്ജയ്ദത്ത് ചോദിയ്ക്കുന്നതാൺ.

ദൈവത്തെ പുനപരിശോധിയ്ക്കുന്ന (റിവേഴ്സ് പെർഫോമൻസ് റിവ്യൂ) ചാറ്വാകമതത്തെ - കാലഘട്ടം വെച്ചുനോക്കുമ്പോൾ വേറെ വല്ലിടത്തുമായിരുന്നെങ്കിൽ ചാറ്-വാനിഷ്ഡ്! ആയേനെ - സ്വന്തം ഫിലോസഫികളുടെ ലൈബ്രറിയിൽ ചേറ്ത്തുവെയ്ക്കുകയും, നിലനിൽക്കുന്ന എല്ലാ നിത്യജീവിതപ്രമാണങ്ങളേയും വെല്ലുവിളിക്കുന്ന ശിവനെ രണ്ടു പ്രധാന ദൈവങ്ങളിൽ ഒന്നായി വാഴ്ത്തുകയും, വ്യക്തമായി കീഴ്പശ്ചാത്തലത്തിൽനിന്നുവരുന്ന വ്യാസനെയും വാൽമീകിയെയും ടോപ്മോസ്റ്റ് രണ്ടു കവികളായി അംഗീകരിയ്ക്കുകയും ചെയ്യുന്ന ചിന്താരീതിയിൽത്തന്നെ കറ്ണ്ണനോ ഏകലവ്യനോ ഭൂതകാലത്തിൽനിന്ന് ഇനിയും കണ്ടത്താവുന്ന മറ്റുപലരോ അപമാനം അനുഭവിയ്ക്കുന്നുണ്ടെങ്കിൽ അത് താൽക്കാലികമായ ഷോവനിസങ്ങളായിരിയ്ക്കണം. അവിടെ തീരുമാനങ്ങളെടുക്കുന്ന മേധാവി-യോ?-യെ വിശുദ്ധപശുവായി പ്രഖ്യാപിയ്ക്കുന്നത് മേധാവി മാത്രമാൺ. ചെയ്യുന്ന പണിയിൽ(മിയാ-കറ്മ്മാ എന്നു ലാറ്റിനിൽ, താന്താൻ നിരന്തരം ചെയ്യുന്ന കറ്മ്മങൾ താന്താനനുഭവിച്ചീടുകെന്നേ വരൂ എന്ന് എഴുത്തച്ഛൻ) മിടുമിടുക്കന്മാരായിരുന്ന ഏകലവ്യനെയും കറ്ണ്ണനേയും ‘അരുക്കാ‘ക്കുന്നതിൽ ഇറങ്ങിക്കളിച്ച ദ്രോണരെ ഹിന്ദുക്കൾ മഹത്വവൽക്കരിച്ചോ? അങ്ങനെ ചെയ്യുമ്പോൾ മാത്രമാൺ ദ്രോണരുടെ കുല്പാ മിയാ കുല്പയാകുന്നത്. (മാമാ മിയാ. മിയാ കുല്പാ. മിയാ മാക്സിമാ കുല്പാ. എന്ന് അനോണി ആന്റണി, ആന്റണി ആൻഡ് ക്ലിയോപാട്രയിൽ പറഞ്ഞിട്ടില്ല). കാണാനഴകുള്ള മാണിക്യക്കുയിലിനെ തോണിയില്വെച്ച് കണ്ടപ്പോൾ തോണിയിൽ വെച്ച്തന്നെ മഹറ്ഷി പ്രമാണമുണ്ടാക്കിയെങ്കിൽ അതൊക്കെ കുഴിച്ച് നോക്കിയാൽ അടിസ്ഥാനമില്ലാത്ത താൽക്കാലികപ്രമാണങ്ങായിക്കുമെന്ന് മനസ്സിലാക്കാൻ ആൽബറ്ട് ഐൻസ്റ്റൈൻ ഒന്നുമാകേണ്ടതില്ലല്ലോ? അതുവെച്ചാണോ അദ്വൈതത്തിൽ കാര്യമില്ലെന്ന് പറയേണ്ടത് എന്നു ചോദിക്കാനും നമ്മൾ പഠിയ്ക്കേണം. ഇത് അദ്വൈതം, അത് തെയ്യത്തോം എന്നല്ലേ വിചാരിക്കണ്ടതുള്ളൂ.

പറഞ്ഞുവരുമ്പോൾ കറ്മ്മണേ വറ്ണ്ണതാം ഗത് എന്നില്ലേ? ചെയ്യുന്ന പണിയിലെ മിടുക്കാൺ മഹത്വം. ബാക്കിയെല്ലാം കാലിപ്പാട്ടകളുടെ കലാപങ്ങൾ. കാലിപ്പാട്ട നായരായാലും നമ്പൂതിരിയായാലും, അറബിയായാലും അമേരിക്കക്കാരനായാലും കാലിപ്പാട്ടതന്നെ. ക്യാൻ കോക്കിന്റേതായതുകൊണ്ട്മാത്രം നമ്മൾ സെയ്ന്റ് ക്യാൻ എന്നോ ക്യാൻ അവറ്കൾ എന്നോ ഫെസ്റ്റിവൽ-ദേ-ക്യാൻസ് എന്നോ വിളിയ്ക്കാറുണ്ടോ? കാണാൻ ഭംഗിയുള്ള പാട്ട ചേരിയിൽക്കിടന്നതുകൊണ്ട് പ്രത്യേകിച്ച് അതിൻ കലാമൂല്യത്തിനുള്ള അവാറ്ഡ് കൊടുക്കാറുണ്ടോ?

sivaprasad said...

ഇതുപോലെ ഒരു നല്ല പോസ്റ്റിനും ചിത്രങ്ങള്‍ക്കും ഒരായിരം നന്ദി.....

ഇപ്പോഴും ജാതീയ ചിന്തകള്‍ വിടാതെ , നാം സവര്‍ണ്ണര്‍ ആണെന്നും ജാതിയുടെ പേരില്‍ ബഹുമാനിക്കപ്പെടെണ്ടത് ആണെന്നും കരുതുന്ന ഒരു വിഭാഗവും,
മുഖ്യധാരയില്‍ എത്തിയതറിയാതെ, ഇപ്പോഴും പിതാമഹന്മാരെ പോലെ അതിക്രൂരമായ സവര്‍ണ്ണ പീഡനങ്ങള്‍ക്ക് ഇരയാകുന്നു എന്ന് കരുതുന്ന മറു വിഭാഗവും ജാതിക്കൊമാരങ്ങളായി പരസ്പരം ചെളി വാരിയെറിയുന്നത് കാണുമ്പോള്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഒരു പ്രസസ്ഥ വാചകം ആണ് ഓര്‍മ്മ വരുന്നതു.

ഗുപ്തന്‍ said...

പാര്‍ത്ഥന്‍ ജീ

ശ്രുതിയിലെയും നിയമസംഹിതകളിലെയും വ്യാഖ്യാനങ്ങള്‍ കണ്ണടച്ചു വിശ്വസിക്കാന്‍ നമുക്ക് ബാധ്യതയൊന്നും ഇല്ലല്ലോ, ഉവ്വോ? :)

വര്‍ണസംവിധാനമെന്നല്ല കുടുംബം ഉള്‍പടെ സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ മുഴുവന്‍ രൂപപ്പെടുന്നത് വ്യക്തികള്‍ക്കും സമ്പത്തിനും മീതെയുള്ള അധികാരം അവകാശം എന്നീ രണ്ടുസങ്കല്പങ്ങളില്‍ അധിഷ്ഠിതമായിട്ടാണ്. ഇതു സംഗതിയുടെ പൊളിറ്റിക്കോ സോഷ്യല്‍ റീഡിംഗ്. പരമ്പരാഗത വ്യാഖ്യാനങ്ങള്‍ പ്രസ്തുതഘടകം മറ്റുള്ള ഏത് അടിസ്ഥാനധാരയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നോ അതിനനുസരിച്ച് മാറും. ഇന്ത്യയില്‍ മിക്ക ഘടനകള്‍ക്കും ആദ്യം ലഭിക്കുന്ന വിശദീകരണം വേദിക്ക് ആന്ത്രോപ്പോളജിയുടെ (വിവിധകാലങ്ങളില്‍ രൂപപ്പെട്ട) തത്വങ്ങള്‍‍ അനുസരിച്ചാവുന്നത് സ്വാഭാവികം.

Kvartha Test said...

പ്രിയപ്പെട്ട അനോണികളേ, ചന്തക്കാരാ,
പെണ്ണിനേയും പ്രേമത്തെയും മാത്രം കയറിപ്പിടിക്കാതെ മറ്റു കാര്യങ്ങള്‍ കൂടി വായിക്കൂ! കണ്ണടച്ച് ഇരുട്ടാക്കല്ലേ, കുഴിയില്‍ വീഴും, ഇതൊരു ഉപദേശം തന്നെയാണ്.

ഒറ്റക്കണ്ണനും മുക്കാല്‍കണ്ണനും അരക്കകണ്ണ‍നും അവരുടെ രണ്ടുകണ്ണും, പിന്നീട് മൂന്നാംകണ്ണും തുറന്നു ലോകത്തെ കാണുക, അപ്പോള്‍ ഈ ലോകത്തിലെ സത്യാവസ്ഥ മനസ്സിലാവും. വെറുതെ വിഷയം മാറ്റാന്‍ ശ്രമിച്ചിട്ടും കാര്യമില്ല സുഹൃത്തുക്കളേ, അതൊക്കെ പഴഞ്ചന്‍ നമ്പേഴ്സ് മാത്രം! ഈയുള്ളവന് വേറെ പണിയുണ്ട്! നേരെ വാ, നേരെ പോ, കേട്ടോ.

nalan::നളന്‍ said...

സാമ്പത്തികമാ‍യ വേര്‍തിരിവിനു മുന്‍‌തൂക്കം കല്പിച്ചുകൊണ്ടുള്ള കമന്റുകള്‍ പിന്നീടും കണ്ടതു കൊണ്ടു മാത്രം....

നേരത്തേ പറഞ്ഞ പോലെ ..
സാമ്പത്തികമായ മുന്നോക്കാവസ്ഥ(അവര്‍ണ്ണര്‍ക്കു) തന്നെ എക്സപ്ഷന്‍സായിട്ടു മാത്രം കണക്കാക്കേണ്ട ഒന്നാണു.

അതിലുപരി സാമ്പത്തിക അവസ്ഥ സാമൂഹിക അവസ്ഥയെ സ്വാധീനിക്കുന്നത് നിലവിലുള്ള വ്യവസ്ഥിതികളെ ആശ്രയിച്ചിരിക്കുമെന്നും മനസ്സിലാക്കേണ്ടതുണ്ട്.

ഇന്നു നിലവിലുള്ള മുതലാളിത്ത വ്യവസ്ഥിതിയില്‍, മുതലാളിത്തം മാത്രമല്ല, ജനാധിപത്യം കൂടി നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ സാമ്പത്തിക ഉന്നതി തീര്‍ച്ചയായും സാമൂഹിക അവസ്ഥയെ സാ‍രമായും സ്വാധീനിക്കുന്നുണ്ടെന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ ഈയൊരനുഭവത്തെ വലിച്ചുനീട്ടി തീര്‍ത്തും വ്യത്യസ്ഥമായൊരു വ്യവസ്ഥിതിയിലേക്കു, അതായത് ഒരു ഫ്യൂഡല്‍ വ്യവസ്ഥിതിയുമായി താരതമ്യപ്പെടുത്തുന്നത് അന്യായമാണു.
ജാതിവ്യവസ്ഥ കൊടികുത്തി വാണിരുന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ ഇന്നത്തേതുപോലെ സാമ്പത്തികത്തിനു വലിയ സ്വാധീനമുണ്ടന്നു കരുതുവാന്‍ നിര്‍വ്വാഹമില്ല. അതായത് പഴയ ഫ്യൂടല്‍ വ്യവസ്ഥിതിയില്‍ സാമ്പത്തികമായ മുന്നേറ്റം സാമൂഹികാവസ്ഥയ്ക്കുമേല്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല എന്നു തന്നെ. നേരെ മറിച്ച് ഇന്നത്തെ മുതലാളിത്ത-ജനാധിപത്യ വ്യവസ്ഥയില്‍ സാമ്പത്തിക അവസ്ഥ സാമൂഹികാവസ്ഥയെ സാരമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജാതിവിവേചനത്തെ ചെറുക്കുവാന്‍ ഇന്നത്തെ മുതലാളിത്ത വ്യവസ്ഥിതിയില്‍ സാമ്പത്തികമായി മെച്ചസ്ഥിതിയിലെത്തുവാന്‍ സാധിക്കുന്ന പിന്നോക്ക വര്‍ഗ്ഗങ്ങള്‍ക്കാകുന്നുണ്ട്.
ഈ ലിബറല്‍ മുതലാളിത്ത അവസ്ഥയില്‍ മാത്രമുള്ള അനുഭവത്തിന്റെ ഒരു എക്സ്രാപ്പൊളേഷന്‍(പിറകോട്ടേക്കുള്ള) പഴയ ഫ്യൂഡല്‍ ചരിത്രത്തിലേക്കു വലിച്ചുനീട്ടുന്നത് അനുഭവദാരിദ്ര്യത്തെ ന്യായീകരിക്കാന്‍ ഉതകുമെങ്കിലും ആത്യന്തികാമായി അതു ചരിത്രനിഷേധം തന്നെയാണു. അവിടെയാണു സാമ്പത്തികാവസ്ഥയുടെ സ്വാധീനം ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ പൊളിഞ്ഞു വീഴുന്നത്...

പാര്‍ത്ഥന്‍ said...

ഗുപ്തൻ‌ജി,

ഗീതയിലെയും മനുസ്മൃതിയിലെയും ചാതുർവർണ്ണ്യം ഇക്കാലത്ത് പ്രായോഗികമല്ല എന്നു തന്നെയാണ് ഞാൻ സൂചിപ്പിച്ചത്‌. വർണ്ണവ്യവസ്ഥയെപ്പറ്റി പറയുമ്പോൾ നമ്മൾ അവിടെ നിന്നുകൊണ്ടു തന്നെ പറയണം. ഇവിടെയ്ക്ക് സ്വീകാര്യമല്ലാത്തത്‌ അതിന്റെ ഗൌരവത്തിൽ തന്നെ തള്ളിക്കളയണം. ഗീതയിലെ വർണ്ണ വ്യവസ്ഥ ഇന്നത്തെ ജാതി (caste) വ്യവസ്ഥയല്ല. വർണ്ണവ്യവസ്ഥയെ വേണമെങ്കിൽ ഇന്നത്തെ ഒരു വ്യവസായ സ്ഥാപനത്തിലെ തൊഴിൽ വ്യവസ്ഥയുമായി(division of labour) വേണമെങ്കിൽ താരതമ്യം ചെയ്തു നോക്കാവുന്നതേയുള്ളൂ. ഇന്ന്‌ സ്ഥാനവും സമ്പത്തും ഒരുപോലെ കുടുമ്പ സാമൂഹിക ബന്ധങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്.

Anonymous said...

വര്‍‌‌ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റിക് ചിന്താസരണികളും റാഡിക്കലായുള്ള ഒരു മാറ്റമല്ല എന്നാണോ സഖാവ് പറഞ്ഞു വരുന്നത്?

http://www.youtube.com/watch?v=8dAdAYN0jMo

കാളിയമ്പി said...

എടേ എന്തുവാ ..എന്തുവാടേ ഈ പറഞ്ഞ് വരുന്നത്.
(ഞാന്‍ വായിച്ചതൊന്ന് ഇദ്ദേഹം പറഞ്ഞതൊന്ന് എന്ന് വരുകില്‍ എനിയ്ക്ക് ശകലം പോലും കുറ്റമില്ല.പോത്തുകച്ചവടക്കാരെ തന്നെ അല്ലീ.)

ഹിന്ദുക്കള്‍ മഹത്വവല്‍ക്കരിച്ചോ എന്ന് ചോയിക്കുന്നതില്‍ എന്തുവാ അര്‍ത്ഥമിരിയ്ക്കുന്നതെന്ന് തന്നേ ചിന്തിച്ചിട്ടുണ്ടോ എന്തോ? ചാര്‍ വാനിഷ്ഡ് അല്ലാതെയിരിയ്ക്കുന്ന ചാര്‍വാകമതം ഇന്നെവിടെയാണാ എന്തോ വാനിഷ്ഡ് അല്ലാതെയിരിയ്ക്കുന്നത്. ചിന്നക്കട മൊതല്‍ ചാമക്കട വരെ നെരന്ന് നിക്കുവല്ലിയോ ചാര്‍വാകര്.

ചാര്‍വാകരേം ബുദ്ധരേം ഒക്കെ തന്റെ മഹിമ പറഞ്ഞും പറയാതെ തല്ലിക്കൊന്നും വളഞ്ഞും തിരിഞ്ഞും ഒക്കെ തന്റേതാക്കി മാറ്റിയിട്ടുണ്ട് ഹിന്ദുവെന്ന് പറയുന്ന ബ്രാഹ്മണര്. ബാക്കിയാരും ഈ ഏരിയായില്‍ ഹിന്ദുവല്ലാരുന്നെടേ.

വ്യാസനേം വാല്‍മീകിയേയും മുന്തിയ ഇനം കവികളായി അംഗീകരിയ്ക്കുന്നെന്നങ്ങ് ലളിതമായിട്ട് പറഞ്ഞാല്‍ പോരല്ല്. വ്യാസനെ- മഹാഭാരതവും ഗീതയും ഒന്നും എഴുതിയതിനല്ല ‘വേദ‘വ്യാസനെ അംഗീകരിയ്ക്കാതെ യാതൊരു രക്ഷയുമില്ലായിരുന്നു ബ്രാഹ്മണന്.

കൃസ്ത്യാനികള്‍ വെട്ടം കണ്ട് യീശോയെ കാണാ‍ന്‍ വന്ന രാജാക്കളെ അംഗീകരിയ്ക്കുന്നില്ലേ എന്നു ചോദിച്ചാല്‍ അവര്‍ എവിടെ ജ്നാനസ്നാനപ്പെട്ടു എന്നൊരു തിരിഞ്ഞ ചോദ്യം കാലം ചോദിച്ച്കളയും. പാഗണ്‍ ചിന്തയായിരുന്ന കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്ന ശീതകാല അപ്പൂപ്പനെ സെന്റ് നിക്കോളാ‍സാക്കി. മഹാബലിയെ വാമനന്‍ ചവുട്ടിത്താഴ്ത്തി. ഗലീലിയോയെ വീട്ടുതടങ്കലിലാക്കി, ആചാര്യ ശങ്കരന്റെ അമ്മയെ വെട്ടിക്കീറി തീയിടേണ്ടിവന്നു. ബ്രൂണോയെ ചുട്ടുകരിച്ചു. ജ്നാനേശ്വരന്റെ മാതാപിതാക്കളെ നദിയില്‍ ചാടിച്ചു. ശീതകാലസംക്രാന്തിയായ ആഘോഷദിവസത്തെ യേശുകൃസ്തു ജനിച്ച ദിവസമാക്കി കള്ളം പറഞ്ഞു.വാല്‍മീകിയ്ക്ക് ഒരു ബ്രാഹ്മണ പൂര്‍വാശ്രമ കഥ ഉണ്ടക്കിക്കൊടുത്തു.പിന്നെ വാവിനും സംക്രാന്തിയ്ക്കും വിളവെടുപ്പിനും നടത്തിവന്നിരുന്നതൊക്കെ അപ്പനപ്പൂപ്പന്മാരെ ആരെങ്കിലും കൊന്നതിന്റെ ആഘോഷങ്ങളു തന്നെ നമുക്കെപ്പോഴും.

ഒന്നിനൊടൊന്നു ചേര്‍ത്ത് വയ്ക്കാം ഈ ബ്രാഹ്മണര്‍ ഭാരതത്തിലും കൃസ്ത്യാനികള്‍ ബാക്കി ലോകത്തിലും ചെയ്ത് പ്രചരിപ്പിച്ച.. പ്പിയ്ക്കുന്ന കള്ളങ്ങള്‍. നമ്മുടെ നാടിന് യാതൊരു എക്സെപ്ഷനും ഇല്ല ട്ട്വ്വോ.

ബ്രാഹ്മണമതത്തില്‍ നിന്ന് കമ്പ്ലീറ്റ് ഊരിമാറി വേദവ്യാസന്‍ എഡിറ്റ് ചെയ്തതിനെ ഓരോന്നിനേയും മൊത്തത്തില്‍ ജീവികുലത്തിന്റെയാകെ പ്രതിനിധിയായിക്കണ്ടൊന്ന് നോക്കിപ്പോയാല്‍..വൌ..എന്നു പറഞ്ഞ എക്സ്പ്രഷനുണ്ടാല്ലോ അത് തന്നെയിങ്ങ് പോരും.

അല്ലെങ്കില്‍ ഭാ‍രതീയര്‍ ആരേം കൊന്നിട്ടില്ല. മോഡി വികസന പടുവാണ്. ഈ യെം എസ് രണ്ടാം ശങ്കരനാണ്.പണ്ട് എന്റപ്പൂപ്പന്‍ വിമാനം പറപ്പിച്ചിരുന്നു എന്നൊക്കെ പറഞ്ഞിരിയ്ക്കാം. തടകിത്തടകി തഴമ്പായിക്കോളും.

കാളിയമ്പി said...

അതുപറഞ്ഞപ്പോഴാണ്,കൃഷ്ണ.. പോസ്റ്റിന്റെ കാര്യത്തില്‍ പരാജിതന്‍ പറഞ്ഞതിനപ്പുറത്തേയ്ക്കൊന്നും പറയാനില്ല. പിന്നിപ്പം ഓടോയ്ക്ക് ചുറ്റും കിടന്നാണാല്ലോ കടിപിടി എന്നുമാലോചിച്ചു.

Calvin H said...

ഇന്നലെ ഇവിടെ വന്ന് വായിച്ചപ്പോല്‍ ചര്‍ച്ച എല്ലാം കഴിഞ്ഞെന്ന് കരുതി കമന്റിടാതെ പോയതാണ്. വിവാദം ഉണ്ടാക്കാനിടയായ വാചകം കൃഷ്ണതൃഷ്ണ തിരുത്തുകയും ചെയ്തതാണല്ലോ? ഇന്നു ദേണ്ടേ പിന്നേം...

എല്ലാരോടും ഒരു കാര്യം ജാതി, മതം , സമ്പത്ത് ഇതു മൂന്നും അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവ് എല്ലാക്കാലത്തും നിലനിന്നിരുന്നു എന്നു ആദ്യം മനസിലാക്കണം. ജാതീയപരമായ വേര്‍തിരിവാണ് ഏറ്റവും നികൃഷ്ടം. ജാതി എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിലേക്ക്ക് കടന്നാല്‍ ചരിത്രപരമഅയി വിശകലനം ചെയ്യാന്‍ എല്ലാവരും തയ്യാറായാല്‍ മാത്രമേ അതില്‍ കാര്യമുള്ളൂ. ബ്രഹ്മാവിന്റെ കൈയില്‍ നിന്നും വന്നവര്‍ ഇന്ന ജാതി, കാലില്‍ നിന്നും വന്നവര്‍ ഇന്ന ജാതി എന്നു വാദിക്കാന്‍ നിന്നാല്‍ തര്‍ക്കിച്ചിട്ടു പ്രയോജനം ഇല്ല.

തൊഴിലുമായി ബന്ധപ്പെട്ട് ജാതി ഉടലെടുത്തു എന്നു വേണം കരുതാന്‍. ഡോക്ടര്‍ തന്റെ മകനെ ഡോകടറാക്കാന്‍ ആഗ്രഹിക്കും പോലെ, ( എഞ്ചിനീയര്‍, സിനിമതാരം രാഷ്ടൃയനേതാവ്‌ ഓള്‍ ആര്‍ സേയിം), സ്മൂഹത്തില്‍ ഉന്നതസ്ഥാനത്തുണ്ടായിരുന്നവര്‍ തങ്ങളൂടെ വരും തലമുറകളേയും അതേ സ്റ്റാറ്റസ്സില്‍ കാണാന്‍ ആഗ്രഹിച്ചു. അതു മൂലം തൊഴിലധിഷ്ടിതമായ ജാതിവ്യവസ്ഥിതി ഉണ്ടായിത്തീരുകയാണൂണ്ടായത്. അതു കാരണം സ്കില്‍സിനേക്കാളും, ജന്‍‌മം കൊണ്ട് തൊഴില്‍ തിരഞ്ഞെടുക്കേണ്ട ഒരു അവസ്ഥ ഉണ്ടായി.... ഓരോ തൊഴിലിന്റേയും സ്വഭാവമനുസരിച്ച് സാമ്പത്തിക അസമത്വം സൃഷ്ടിക്കപ്പെടുകയും അതു വളരുകയും ചെയ്തു.

അടിച്ചമര്‍ത്തപ്പെട്ടവര്‍ ഇതിനെതിരെ ചോദ്യം ചെയ്യാതിരിക്കാന്‍ പല അന്ധവിശ്വാസങ്ങളും പടച്ചുണ്ടാക്കി. രാജസ്ഥാനവും പുരോഹിതസ്ഥാനവുമൊക്കെ ദൈവദത്തമാണെന്നും അതിനെ എതിര്‍ക്കുന്നത് ദൈവനിന്ദയാണെന്നും വരുത്തിത്തീര്‍ത്തു.

ഏതെങ്കിലും ഒരു ജാതിയില്‍ ജനിച്ചതൊക്കെ വലിയ ക്രഡിറ്റ് ആയി ഇന്ന്‌ ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അത് അല്പത്തരം മാത്രമാണ്. ജന്മം കൊണ്ട് ആരും ഉയര്‍ന്നതാവുന്നില്ല. നല്ല മനസും പെരുമാറ്റവും ചിന്തകളും ലക്ഷ്യങ്ങളും ഉള്ള ആരും ഉയര്‍ന്നവനും അല്ലാത്തവന്‍ അധമനും ആകുന്നു. ദാറ്റ്സ് ഓള്‍ ഫോക്സ്...

കൃഷ്ണതൃഷ്ണ, ഇവിടെയുള്ള എല്ലാ പോസ്റ്റുകളും വളരെ നല്ലത്. അഭിനന്ദനങ്ങള്‍. ഈ പോസ്റ്റില്‍ അല്പം കൂടെ ചിന്ത ആവാമായിരുന്നു. അത് കമന്റിലൂടെ പരിഹരിച്ചതിനും അഭിനന്ദനങ്ങള്‍.

keralafarmer said...

"ഏതെങ്കിലും ഒരു ജാതിയില്‍ ജനിച്ചതൊക്കെ വലിയ ക്രഡിറ്റ് ആയി ഇന്ന്‌ ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അത് അല്പത്തരം മാത്രമാണ്. ജന്മം കൊണ്ട് ആരും ഉയര്‍ന്നതാവുന്നില്ല. നല്ല മനസും പെരുമാറ്റവും ചിന്തകളും ലക്ഷ്യങ്ങളും ഉള്ള ആരും ഉയര്‍ന്നവനും അല്ലാത്തവന്‍ അധമനും ആകുന്നു. ദാറ്റ്സ് ഓള്‍ ഫോക്സ്..."
ശ്രീഹരി,
നല്ല നിഗമനം എന്നെല്ലെ താങ്കളുടെ വാക്കുകളെ പറയുവാന്‍.
പണ്ട് രാജാക്കന്മാര്‍ ഭരിച്ചിരുന്നു. ഇന്ന് കക്ഷിരാഷ്ട്രീയ പ്രതിനിധികള്‍ ഭരിക്കുന്നു. രണ്ടുപേരും അവരവര്‍ക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്തു. അത് തുടരുകയും ചെയ്യുന്നു.

Anonymous said...

മുക്കണ്ണന്‍ സാക്ഷി said...
ഒരാളോട് ഞാന്‍ ചോദിച്ചു: "നിങ്ങളുടെ ജാതിയെന്താണ്"
അയാള്‍: "വരപ്പുകാരന് ജാതിയില്ല സുഹൃത്തെ"


ഏതൊരാളോടും ജാതി ചോദിച്ചതിനു ശേഷം മാത്രം ഇടപെടുന്ന ചിലരൊക്കെയാൺ വരപ്പുകാരനെ ചുമന്നു കൊണ്ടു നടക്കുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് എന്തെങ്കിലും വേണോ? ജാതി വെറിയന്മാര്‍‌‌!

Anonymous said...

ഓടോ ക്ഷമിക്കണേ- രണ്ടു തലമുറമുൻപെ ചില നായർഭവനങ്ങളിൽ നിലനിന്നിരുന്ന
ബഹുഭർത്വത്തിനെ വേശ്യാവൃത്തിയുമായി താരതമ്യം ചെയ്യുന്നത് ഇവിടെ പലയിടത്തും കാണുന്നു.
സ്വന്തം ശരീരവിൽ‌പ്പനയ്ക്ക് വെയ്ക്കുന്നതാൺ വേശ്യാവൃത്തി.ഈ സ്ത്രീകൾക്ക് തിരിയെ കിട്ടിയിരുന്നത് ‘സന്താനഭാഗ്യം’മാത്രമാൺ.
വീട്ടിലെ കാരണവർ ചില ‘യോഗ്യന്മാരെ’
ക്ഷണിച്ചുകൊണ്ടുവന്ന് മരുമകളുടെ കിടപ്പറയിലേക്കയക്കുമ്പോൾ അതുമാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നതും.
സ്വന്തം തറവാട്ടിലെ വസ്തുവകകൾ കൊണ്ടാൺ ഈ സ്ത്രീകൾ ജീവിച്ചിരുന്നത്.
ഇവിടെയെന്തു വേശ്യാവൃത്തി?
തമിഴ്നാട്ടിൽ പല ആണുങ്ങൾക്കും ഇന്നും മുക്കിന് മുക്കിന് ‘ചിന്നവീടാ‍ൺ’.നമ്മുടെ കേരളനാട്ടിൽ അത്രക്ക് പരസ്യമല്ലെങ്കിലും
ഈ പരിപാടി വിരളമൊന്നുമല്ല.വീടുകേറി നിരങ്ങുന്ന ഈ പുരുഷന്മാർക്ക് മറ്റൊരു പേരില്ലാത്തത് ഭാഷയുടെ അപര്യാപ്തത തന്നെ.

നല്ലൊരു ചർച്ചയ്ക്ക് വഴിയിട്ട കൃഷ്ണയുടെ പോസ്റ്റിന് അഭിനന്ദനങ്ങൾ,അത് ചരിത്രത്തിന്റെ ഒരു വശമെ
ആകുന്നുള്ളുവെങ്കിൽക്കൂടി.

keralafarmer said...

"ചിത്രകാരനെന്ന ബ്ലോഗറുടെ പോസ്റ്റിനെക്കുറിച്ചും‌ പൊന്നമ്പലം‌ എന്ന ബ്ലോഗറുടെ പരാതിയെക്കുറിച്ചുമുള്ള ചര്‍‌ച്ചകള്‍‌ തുടരുന്നതിനിടയില്‍‌ ഇതിവിടെ പോസ്റ്റുന്നു"
കൃഷ്ണ തൃഷ്ണയുടെ പോസ്റ്റിലെ തുടക്ക വരികള്‍തന്നെ ചിത്രകാരന്റെ പോസ്റ്റുകളുടെ നിലവാരവും അതിനെതിരേ സന്തോഷ് കൊടുത്ത പരാതിയുമാണല്ലോ വിഷയം. പരാതി കൊടുത്താലും നന്നാവില്ല എന്ന ചിത്രകാരന്റെ ഉറച്ച തീരുമാനത്തിന്റെ ഫലമാണല്ലോ ചിത്രകാരന്റെ പുതിയ പോസ്റ്റ്. ഇത്തരം സഭ്യമല്ലാത്ത ഭാഷാപ്രയോഗം നടത്തുന്ന ചിത്രകാരനെ തിരുത്തിക്കുന്നതിന് പകരം അയാള്‍ക്ക് പിന്തുണയുമായി(എനിക്ക് മഞ്ഞ കണ്ണടയുള്ളതുകൊണ്ട് തോന്നിയതാവാം) പലരെയും നാം പല പോസ്റ്റുകളിലും കമെന്റുകളിലും കണ്ടു. ചിലര്‍ എന്റെ അയോഗ്യതയെത്തന്നെ വിലയിരുത്തുകയും അവരുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നും മനസിലായി. മുന്‍കാലങ്ങളില്‍ നടന്നു എന്ന് കേട്ടും പറഞ്ഞും ആരെങ്കിലമൊക്കെ എഴുതി വെച്ചതുമായ കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കുമ്പോള്‍ത്തന്നെ അഭിപ്രായം വ്യത്യസ്തങ്ങളായ രണ്ട് ചേരി സ്രഷ്ടിക്കപ്പെടുന്നതായി കാണാം. താഴെക്കാണുന്ന എന്റെ തന്നെ ചില ചോദ്യങ്ങളും ഉത്തരങ്ങളും എന്റേതുമാത്രമായ അഭിപ്രായങ്ങളാണ്.
൧.പരസ്പരം ഇത്തരം ചെളിവാരി എറിയുന്നതിലൂടെ വരും തലമുറയുടെ മനസ്സുകളില്‍ പകയുടെയും വിദ്വേഷത്തിന്റെയും തീപ്പൊരി വിതറാം എന്നത് നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ?
ഉ. പാടില്ല എന്നതു തന്നെ.
൨. മുന്‍കാലങ്ങളില്‍ സവര്‍ണര്‍ അവര്‍ണരോട് ചെയ്തു എന്നു പറയുന്നതെറ്റുകള്‍ മറ്റൊരു രൂപത്തില്‍ അവര്‍ണര്‍ സവര്‍ണര്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ അതേ നാമയം കൊണ്ട് തിരിച്ചടിക്കണം എന്നാണോ?
ഉ. അതും പാടില്ല.
൩. ചിത്രകാരന്‍ ചില പ്രത്യേക സമുദായങ്ങളെപ്പറ്റി ചിത്രീകരിച്ച പോസ്റ്റുകളില്‍ ചിലത് നീക്കം ചെയ്യപ്പെട്ടെങ്കിലും അത് വായിച്ചിട്ടുള്ളവരും അന്ന് പ്രതികരിക്കാത്തവരും ഇപ്പോഴും ബൂലോഗത്തുണ്ട് എന്നത് ശരിയല്ലെ?
ഉ. ശരിയാണ്.
൪. ആ പോസ്റ്റുകള്‍ സുരക്ഷിതമായി ഗൂഗിളിന്റെ കൈവശം ഉണ്ട് അന്നുമാത്രമല്ല സന്തോഷ് അവയെല്ലാം സ്കാന്‍ ചെയ്ത് വെച്ചിട്ടുണ്ടെന്നും അവകാശപ്പെടുന്നത് ശരിയല്ലെ?
ഉ. ശരിയാകാം.
൫. എന്നാല്‍ ഇന്ന് അവസ്ഥ മാറി ചിത്രകാരനെതിരെ പലരും വിമര്‍ശനങ്ങളുമായി വരുന്നത് കാണുന്നില്ലെ?
ഉ. പലരും കാണുന്നല്ലോ.
൬. ചിത്രകാരന്‍ അനോണി അല്ലാതായി മാറിയതിലൂടെ കേരളപോലീസിന് കേസെടുക്കുന്നതില്‍ കാലതാമസം ഒഴിവായിക്കിട്ടി എന്നതല്ലെ വാസ്തവം?
ഉ. ശരിയാണ്.
൭. പല പ്രാവശ്യം ചിത്രകാരനോട് പലരും പറഞ്ഞിട്ടും നാളിതുവരെ തിരുത്താന്‍ തയ്യാറാകാത്ത ചിത്രകാരനെതിരെ സന്തോഷ് പരാതി കൊടുത്തതില്‍ എന്താണ് തെറ്റ്?
ഉ. ഒരു തെറ്റും ഇല്ല.
൮. ഡി.പ്രദീപ്കുമാര്‍ ഉന്നയിച്ച സരസ്വതിയുടെ പോസ്റ്റായിരുന്നോ പരാതിക്ക് കാരണം?
ഉ. അല്ല എന്ന് സന്തോഷ് തന്നെ പറഞ്ഞിട്ടുള്ളതാണ്.
൮. ചിത്രകാരന് ഭ്രാന്താണെന്ന് കരുതുന്നുണ്ടോ?
ഉ. അയാള്‍ക്ക് ജാതി ഭ്രാന്ത് മാത്രമേ ഉള്ളു. അല്ലാതുള്ള ഒരു കുഴപ്പവും അയാള്‍ക്കില്ല.
സമയക്കുറവുണ്ട് പിന്നെ വരാം. ബൈ

ശ്രീവല്ലഭന്‍. said...

കൃഷ്ണ തൃഷ്ണ,

പലപ്പോഴും 'ഞാന്‍ പിടിച്ച മുയലിനു നാല് കൊമ്പാണ്' എന്ന രീതിയാണ് പലരും എടുത്തു കാണുന്നത്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായി താങ്കളുടെ തുറന്ന മനസ്സോടെയുള്ള സമീപനം വളരെ ശ്ലാഘനീയം തന്നെ. താങ്കളുടെ പല പോസ്റ്റുകളും 'ചെകുത്താന്‍റെ വക്കീല്‍' (devil's അഡ്വക്കേറ്റ്) എന്ന രീതിയില്‍ ആണ് ഞാന്‍ എടുത്തിരുന്നത്. അതിനാല്‍ തന്നെ 'ഉദ്ദേശ ശുദ്ധിയെ' ചോദ്യം ചെയ്യുന്നില്ല എന്ന രീതിയില്‍ പ്രതികരിച്ചതും. ഏതായാലും നല്ല ചര്‍ച്ച നടന്ന പോസ്റ്റ് തന്നെ. ഇതു വെറും 'ചിത്രകാരനും കേസും' മാത്രമായ് ഒതുക്കാനുള്ള ശ്രമങ്ങള്‍ അന്ധന്‍ ആനയെ കണ്ടത് പോലെ തന്നെ! അതിനാല്‍ ഇനി ഒരു നല്ല ചര്‍ച്ചയ്ക്ക് സാധ്യതയും ഇല്ല.

അനില്‍@ബ്ലോഗ് // anil said...

keralafarmer മാഷിന്,

മാഷെ, നിര്‍ത്താറായില്ലെ ഈ ചിത്രകാരവധശ്രമം?
നിങ്ങളേപ്പോലെയുള്ള ആളുകളുടെ അമിത താല്‍പ്പര്യം കാണുമ്പോഴാണ് ആള്‍ക്കാര്‍ക്ക് മടുപ്പാവുന്നത്.
പ്രായത്തിന്റെ പക്വത താങ്കള്‍ കാണിക്കണം എന്നാണ് എന്റ്റെ അഭ്യര്‍ത്ഥന.

keralafarmer said...

അനില്‍@ബ്ലോഗ്,
എന്റെ വാക്കുകളെ ഒരു ചിത്രകാര വിശേഷതയായി കാണാതെ നിഷ്പക്ഷമായി ചിന്തിക്കൂ. ആരുതന്നെ ബ്ലോഗെഴുതിയാലും അശ്ലീല പദങ്ങള്‍ അല്ലെങ്കില്‍ വ്യക്തി വിരോധം (അതെനിക്കും ബാധകമാണ്) ഇവയൊന്നും പ്രകടിപ്പിക്കുവാനുള്ള ഇടമായി ബ്ലോഗുകള്‍ അധപ്പതിക്കരുത് എന്നു തന്നെയാണ് എന്റെയും ആഗ്രഹം. അതിന് കാരണം വരും നാളുകളില്‍ ധാരാളം സ്കൂള്‍ കുട്ടികള്‍ ബ്ലോഗെഴുത്തിലേയ്ക്ക് കടന്നു വരും എന്നതു തന്നെ. ഇന്‍ഡ്യന്‍കാനൂന്‍ എന്ന ഒരു സെര്‍ച്ച് എഞ്ചിന്‍ ഇന്‍ഡ്യന്‍ കോടതി വിധികളെപ്പറ്റിയുള്ള ഒരു തെരച്ചില്‍ സംവിധാനമാണ്. ഐ.ടി ആക്ട് അറുപത്തിയേഴ് നാളിതുവരെ ഫോണോഗ്രാഫിക് കണ്ടെന്റ് പ്രസിദ്ധീകിച്ചതിന്റെ ശിക്ഷാവിധികള്‍ ലഭ്യമാണ്. ഈ പോക്കിന് പോയാല്‍ നാളെ പല മലയാളം ബ്ലോഗാഴ്സിന്റെ പേരുകളും പ്രസ്തുത സൈറ്റില്‍ വരാമെന്നുള്ള കാര്യത്തില്‍ സംശയം വേണ്ട. എനിക്ക് ചിത്രകാരനോട് ഒരു വ്യക്തി വിരോധവും ഇല്ല. മറിച്ച് അശ്ലീലത കലര്‍ന്ന എഴുത്തുകളോട് പൂര്‍ണ വിയോജിപ്പും ഉണ്ട് താനും. സ്കൂള്‍ കുട്ടികള്‍ക്കുകൂടി വായുക്കുവാനുതകുമാറ് ബ്ലോഗുകള്‍ മാറുന്നതില്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട്. അതിനാല്‍ മാന്യമായ രീതിയില്‍ പരാതിപ്പെട്ട സന്തോഷിനെ പിന്താങ്ങുന്നതില്‍ എനിക്ക് അഭിമാനമേ ഉള്ളു. നാളെ ഒരു കോടതി വിധിവരെ ഉണ്ടാകാവുന്ന അവസ്ഥയിലേക്ക് മലയാളം ബ്ലോഗ് അധപ്പതിച്ചതില്‍ ഒരു ബ്ലോഗറെന്ന നിലയില്‍ എനിക്ക് അഭിമാനിക്കാന്‍ കഴിയില്ല. എന്നിരുന്നാലും അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ക്കുള്ള പരിമിതിയും സ്വാതന്ത്ര്യവും മാത്രമേ ബ്ലോഗുകള്‍ക്കും ഉള്ളു എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. അവയില്‍ നിന്ന് ബ്ലോഗുകള്‍ വ്യത്യസ്ഥത പുലര്‍ത്തുന്നത് ഒരു സെര്‍ച്ചിലൂടെ നായര്‍ വേശ്യകള്‍ പോലുള്ള വാക്കുകള്‍ ചെന്നെത്തുന്നത് എവിടെയായിരിക്കും? എക്കാലവും അത് ലഭ്യമാവുകയും ചെയ്യും.
കൃഷ്ണ തൃഷ്ണ അവതരിപ്പിച്ച പോസ്റ്റ് ചൂണ്ടിക്കാട്ടുന്നത് "സാമ്പത്തിക അസമത്വം" എന്നത് സമൂഹത്തിലും സമുദായത്തിലും ഒരു വിപത്ത് തന്നെയാണ് എന്നതു തന്നെയാണ്. അക്കാര്യത്തില്‍ എന്റെ അഭിപ്രായവും അതുതന്നെയാണ്.

Suraj said...

കേരളാ ഫാര്‍മര്‍ ജീ,

>>"..ആരുതന്നെ ബ്ലോഗെഴുതിയാലും അശ്ലീല പദങ്ങള്‍ അല്ലെങ്കില്‍ വ്യക്തി വിരോധം (അതെനിക്കും ബാധകമാണ്) ഇവയൊന്നും പ്രകടിപ്പിക്കുവാനുള്ള ഇടമായി ബ്ലോഗുകള്‍ അധപ്പതിക്കരുത് എന്നു തന്നെയാണ് എന്റെയും ആഗ്രഹം. അതിന് കാരണം വരും നാളുകളില്‍ ധാരാളം സ്കൂള്‍ കുട്ടികള്‍ ബ്ലോഗെഴുത്തിലേയ്ക്ക് കടന്നു വരും എന്നതു തന്നെ... അവയില്‍ നിന്ന് ബ്ലോഗുകള്‍ വ്യത്യസ്ഥത പുലര്‍ത്തുന്നത് ഒരു സെര്‍ച്ചിലൂടെ നായര്‍ വേശ്യകള്‍ പോലുള്ള വാക്കുകള്‍ ചെന്നെത്തുന്നത് എവിടെയായിരിക്കും? എക്കാലവും അത് ലഭ്യമാവുകയും ചെയ്യും."


താങ്കള്‍ക്ക് പോസ്റ്റ് മാറിപ്പോയി.ഇപ്പറഞ്ഞതൊക്കെ ദാ ഇവിടെ പോയി പറയൂ. പ്ലീസ്.

സെക്ഷന്‍ 67നെ കുറിച്ച് ഒന്നും അറിയാത്ത ആരോ കുറേ കാലമായി നടത്തുന്ന വേഡ്പ്രസ് ബ്ലോഗാണ്. കൊടുങ്ങലൂര്‍ ഭരണിപ്പാട്ടുകള്‍ മുതല്‍ സാദാ കള്ള്ഷാപ്പ് പൂര പാട്ടുകള്‍ വരെയുള്ള ഒരു കളക്ഷന്‍. പിന്നെ പോര്‍ണോ കോമഡി പോലുള്ള വിഭവങ്ങള്‍ വേറെയും.

നാളത്തെ പിഞ്ചു സ്കൂള്‍കുട്ടികള്‍ - ഭരണി നടക്കുന്ന ഭാഗത്തുള്ള സ്കൂള്‍ കുട്ടികള്‍ പ്രത്യേകിച്ചും - ഇതൊന്നും അറിയാതെ വന്ന് വായിക്കും മുന്‍പ് ഒന്നു പൂട്ടിച്ചാല്‍ നന്നായിരുന്നു. വേഗം വേണേ...സ്കൂള്‍ കുട്ടികള്‍ ലോലിപ്പോപ്പും കൊണ്ട് ക്യൂ നിക്കുന്നു.
(അവരുടെ ഇ-മെയില്‍ ഐഡി അവടെ ബാനറിനു താഴെ കൊടുത്തിട്ടുണ്ട്)

Radheyan said...

സൂരജേ,

അഹോ വിജ്ഞാനപ്രദം താങ്കളുടെ ലിങ്ക്.(പണ്ട് വായിച്ചതാണ്,ഓര്‍മ്മിപ്പിച്ചതിന് നന്ദി)

keralafarmer said...

നന്ദി ഡോ.സൂരജ്. താങ്കളെപ്പോലുള്ളവര്‍ക്ക് ഇത്തരം അസഭ്യങ്ങല്‍ കൂടുതല്‍ ഇഷ്ടമാണെന്ന് ഞാനറിഞ്ഞില്ലായിരുന്നു. അപ്പോള്‍ പരാതിയായിപ്പോകുന്നതെല്ലാം താങ്കളെപ്പോലുള്ളവരെ വിഷമിപ്പിക്കും എന്ന് ഓര്‍മ്മിപ്പിച്ചല്ലോ. നല്ല കാര്യം. പക്ഷേ ഈ പോസ്റ്റിലെ വിഷയം ചിത്രകാരനും സന്തോഷും ആയിരുന്നു.
സെബിന്റെ പോസ്റ്റില്‍ ചന്ദ്രകാരന്‍ സൂചിപ്പിച്ചതുപോലെ ഇവിടെ ആരോഗ്യകരമായ ഒരു ചര്‍ച്ച നടക്കുമ്പോള്‍ മറ്റൊരു ലിങ്കിലേയ്ക്ക് ദിശമാറ്റിയത് ശരിയായില്ല. അതിന് ഒരു പോസ്റ്റുതന്നെ ആകാമായിരുന്നു.

കാളിയമ്പി said...

സൂരജേ,
മറന്ന്കിടന്നിരുന്ന ഒരുപാട് കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ തന്ന ഈ “ലിങ്കിന്“ നന്ദി...”ഒരായിരം
നന്ദി.“ :)

ഞാന്‍ സ്കൂള്‍ കുട്ടിയായിരുന്നപ്പോഴാ ഇതൊക്കെ പറഞ്ഞിട്ടുള്ളത്. എന്നെ ടീ സീ തന്നു വിടുമോ ഡോക്ടര്‍?

കാളിയമ്പി said...

സൂരജിന്റെ ലിങ്കിലെ ഓരോരോ പോസ്റ്റായി സേവ് ചെയ്തു വയ്ക്കട്ടേ. അത് പൂട്ടിയ്ക്കുന്നതിനു മുന്‍പ്.

Kaithamullu said...

ദേ, ഞാന്‍ വീണ്ടും വന്നൂ:


ഏതെങ്കിലും ഒരു ജാതിയില്‍ ജനിച്ചതൊക്കെ വലിയ ക്രഡിറ്റ് ആയി ഇന്ന്‌ ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അത് അല്പത്തരം മാത്രമാണ്. ജന്മം കൊണ്ട് ആരും ഉയര്‍ന്നതാവുന്നില്ല. നല്ല മനസും പെരുമാറ്റവും ചിന്തകളും ലക്ഷ്യങ്ങളും ഉള്ള ആരും ഉയര്‍ന്നവനും അല്ലാത്തവന്‍ അധമനും ആകുന്നു. ദാറ്റ്സ് ഓള്‍ ഫോക്സ്... “

ശ്രീഹരിയുടെ ഈ കമെന്റ് ഭരതവാക്യമാക്കുകല്ലേ നല്ലത്?

പരാജിതന്‍ said...

സൂരജേ :)
ആ ലിങ്ക് ഇപ്പൊഴാ കണ്ടേ. അംബി പറഞ്ഞ പോലെ സ്കൂള്‍‌കാലം ഓര്‍‌മ്മ വന്നു.
അബ്‌സേഡ് പൊയെട്രിക്ക് മാത്രമായി നോബല്‍ പ്രൈസ് വല്ലതുമുണ്ടെങ്കില്‍ ഭരണിപ്പാട്ട് ഉണ്ടാക്കിയ ടീമിനു കൊടുക്കേണ്ടതാണ്.

ചാർ‌വാകൻ‌ said...

ക്രിഷ്ണാജി,കാലാകാലങ്ങ ളായി മദ്ധ്യവര്‍ഗ്ഗ-അരാഷ്ട്രീയ പൊതുബോധവും , കമ്മ്യുണിസ്റ്റുവായനയും ഈതരത്തില്‍ തന്നെതുടരേണ്ടത് സവര്‍ണ്ണ താല്പര്യമാണ്.വര്‍ഗ്ഗ കാഴ്ചപാടില്‍ ,ജാതിയെ പ്രശ്നവരിക്കേണ്ടില്ലങ്കിലും ,ജാതിയടിമത്ത-സന്തതികള്‍ക്ക് കഴിയില്ല ക്ഷമി..
ചരിത്രത്തിന്റെ ഒരുചിത്രം കാട്ടി,മറ്റു ചിത്രങ്ങളെല്ലാം മാറ്റിപിടിക്കുന്ന ഈ തന്ത്രമാണ്-തന്ത്രികളുടെ ബഹുതന്ത്രം .
തിരിവിതാം കൂറില്‍ താങ്കള്‍ സൂചിപ്പിച്ചകാലത്തു തന്നെ ജീവിച്ച നാലുപേരെയെങ്കിലും ഇവിടെ പരിചയപ്പെടണം ​.
1.ആലും മ്മൂട്ടില്‍ ചാന്നാന്മാര്‍ സര്‍ക്കാരിനു ഭീമമായകരം മത്രമല്ല,സാമ്പത്തിക
പ്രതിസന്ധികളില്ലെല്ലാം സഹായിക്കുന്ന കുടും ബം .ഒരുകാറുവാങ്ങിയപ്പോ..നായരായ ഡ്രൈവര്‍.,വണ്ടിയോടിച്ച്
റോഡില്‍ പോകുമ്പോ..അമ്പലം തീണ്ടാതെ കണ്ടം വഴികുറുക്കുവഴി
തിരയുന്ന ചാന്നാന്മാരെ ,ചിത്രത്തിലേക്ക് കൊണ്ടുവരണം ​.
2.75-രൂപാ കരം കൊടുക്കുമായിരുന്ന-ചേലകേരി കണ്ടന്‍പറയനും .തിരുവിതാം കൂറിന്റെ പ്രജയായിരുന്നു.
3.തുരുത്തിയിലെ കണ്ടന്‍കാളി പുലയനും .
4. വേലുക്കാക്കാന്‍,ആനയും മട്ടുപാവു വീടും ധാരാളം ക്രിഷിഭൂമിയും പരിവാരങ്ങളും ഈനാട്ടില്‍തന്നേ ജീവിച്ചിരുന്നു.ചിത്രങ്ങള്- ധാരാളം ​ .പിന്നെ വരാം .

Zebu Bull::മാണിക്കൻ said...

{off:

സൂരജ്, "ചേറുനിറഞ്ഞ മറവി തന്‍ കായലില്‍" ആണ്ടുകിടന്ന ഓര്‍‌മ്മകളെയൊക്കെ ആ ലിങ്കു വലിച്ചു വെളിയിലിട്ടു. നന്ദി തിരുവോണമേ നന്ദി :-)
}

keralafarmer said...

"The Company may, but has no obligation to, terminate the Services and remove User Content containing content that it determines in its sole discretion are unlawful, offensive, threatening, libelous, defamatory, obscene or otherwise objectionable or violates any party's intellectual property or these Terms of Use. The Company may remove the Services and/or User Content without notice or explanation."
ഇത് ഫീഡ്ജിറ്റ് നിബന്ധനകള്‍

Suraj said...

ഹ എന്തര് ഫാര്‍മറേ,
ഇവിടെയല്ലന്ന് പറഞ്ഞില്ലേ,
...ലോ ലവന്‍ ! ലോണ്ട ലവിട ലവിട!

കാളിയമ്പി said...

എന്റെ സൂരജേ ..വെറ്തേ സമയം മെനക്കെടുത്താമെന്നല്ലാതെ...

പാലക്കാടന്‍ മട്ടയ്ക്കിപ്പോ എന്താ വെല?

(കട്:മറിയം.)

keralafarmer said...

സൂരജെ,
ഇവിടെ ഞാന്‍ തെരക്കാം. എന്താണ് ചിത്രകാരന് വേണ്ടതെന്ന്.
താങ്കളും വരിക

Anonymous said...

ഒരു ഗ്രൂപ്പ് വഴിയാണിവിടെ എത്തിയത്.

ഈ ഒരു പോസ്റ്റും‌ ഇത്രയേറെ വിശദമായ കമന്റുകളും വായിക്കാനിടയാക്കിയ ബൂലോകത്തിനും‌ കൃഷ്ണ.തൃഷ്ണക്കും‌ അഭിനന്ദനങ്ങള്‍‌.

ഈ ചര്‍‌ച്ചകള്‍‌ക്കിടയില്‍‌ കൃഷ്ണ.തൃഷ്ണ പറയാനുദ്ദേശിച്ചു എന്നു പറയുന്ന ഒരുകാര്യത്തെക്കുറിച്ച്‌ അധികം‌ പരാമര്‍‌ശിക്കാതെ ഈ ചര്‍‌ച്ച അവസാനിപ്പിച്ചതില്‍‌ ഒരു ഖേദം‌ അറിയിക്കുന്നു. ചെറുതായെങ്കിലും‌ ‘ഒരു പ്രവാസി’ എന്ന അനോണി മാത്രമാണ് അതിനെക്കുറിച്ചു പറയാന്‍‌ ശ്രമിച്ചതെന്നു തോന്നുന്നു.

നായന്‍‌മാര്‍‌ക്കിടയില്‍‌ തന്നെ വിവിധ തലത്തിലുള്ള നായന്മാരുണ്ട്. ഇവരെല്ലാം‌ ഒരേ കരയോഗത്തിലെ അം‌ഗങ്ങളാകാം‌, പക്ഷേ ഇവര്‍‌ക്കു ഇവരുടേതായ അകലങ്ങളുണ്ട്. നായന്‍‌മാരെന്ന് ഊറ്റം‌+ കൊണ്ട് ഇവിടെ കമന്റെഴുതിയവരാരും‌ ഈഒരു വിഷയത്തെക്കുറിച്ചു പറയാതെ പോയത് അവരുടെ ഉള്ളിലെ അഴുക്ക് ആരും‌കാണേണ്ട എന്നു കരുതിയായിരുക്കും എന്നു വിശ്വസിക്കുന്നു.

ഇത്തരം‌ സാ‍മ്പത്തിക അസമത്വത്തിന്റെ പേരില്‍‌ ഏറ്റവും‌ താഴെയായിപ്പോയ ഒരു നായരാണു ഈ എഴുതുന്നത്. ഇത്തരം‌ സവര്‍‌ണ്ണ നായന്‍‌മാരുടെ വടക്കുപുറത്ത് ഓച്ഛാനിച്ചു നിന്നും‌ അവരുടെ അടുക്കളയില്‍ പണിയെടുത്തും‌ ജീവിച്ചിരുന്ന വലിയ ഒരു നായര്‍‌വര്‍‌ഗ്ഗമുണ്ടായിരുന്നു. അതിലെ ഒരു കണ്ണിയാണു ഞാന്‍‌.

ജാതിയല്ല, ആസ്ഥി മാത്രമായിരുന്നു അന്നത്തെ നായരുടെ കുലമഹിമ എന്നുള്ളതിന്റെ അടിസ്ഥാനം എന്നു ഈയുള്ളവന്‍‌ പറയും‌. ആ കുലമഹിമയുടെ പേരില്‍‌ ഇന്നും‌ ഊറ്റം‌ കൊള്ളുന്നവര്‍‌ ഒരുപാടാണ്‍. തങ്ങള്‍‌ ഏതോ ഉയര്‍‌ന്നവരാണെന്ന രീതിയിലുള്ള ഇവരുടെ നിലപാടിന് ഇന്നത്തെ തലമുറയിലും‌‌ മാറ്റം വന്നിട്ടില്ലാ എന്നു തന്നെ പറയേണ്ടി വരുന്ന നിരവധി കാരണങ്ങളുണ്ട്.

നായര്‍‌ക്ക്‌ നായരെ തൊട്ടുകൂടായിരുന്നു ഒരു കാലത്തെന്നുള്ളത് ഇന്നത്തെ എത്രപേര്‍‌ക്കറിയാം. നായരില്‍ തന്നെ എത്രയെത്ര വിഭാഗങ്ങളുണ്ട്. ആദ്യം‌ അന്യ ജാതിക്കു നേരെ വിരല്‍‌ ചൂണ്ടുന്നതിനു മുന്നെ ഇവര്‍‌ സ്വന്തം‌ ജാതിയിലെ അസമത്വത്തെ വിമര്‍‌ശിക്കുന്നതല്ലേ ബുദ്ധി. ‘സാമ്പത്തികമായി പൊന്നോക്കം‌ നിക്കുന്ന സവര്‍‌ണ്ണര്‍’ എന്നു മുദ്രകുത്തി വോട്ടുബാങ്കില്‍‌ കണ്ണുനട്ടിരിക്കുന്നവരും‌ ഈ കാര്യം‌ ശ്രദ്ധിക്കുന്നതു കൊള്ളാം‌.

സ്വ്വന്തം‌ കണ്ണിലെ കുന്തം‌ കാണാതെ അന്യന്റെ കണ്ണിലെ കരടു തേടി നടക്കുന്നവര്‍‌ ഒന്നു ചിന്ത്റ്റിക്കുന്നതു കൊള്ളാം‌.

Anonymous said...

തൊട്ടുമുന്നിലെ അനോണി പറഞ്ഞത് ശരിയാണ്. നായര്‍ക്കിടയില്‍ തന്നെ വെളുത്തേടത്ത് നായരും ( അലക്കുകാര്‍)വിളക്കിത്തല നായരും മറ്റും താഴ്ന്ന ജാതികള്‍ ആയിരുന്നു. ഇന്നും പലയിടങളിലും അങിനെ തന്നെയാണ്. സര്‍ക്കാര്‍ ഒ ബി സി എന്ന് നോട്ടീഫൈ ചെയ്തിട്ടുള്ള മറ്റ് പിന്നോക്ക വിഭാഗങളില്‍ പെടുന്നു സംവരണാനുകൂല്യം ഉള്ള ഇവരും. പക്ഷെ “സമജാതിവല്‍ക്കരണം” എന്ന പ്രക്രിയയിലൂടെ ഇവരില്‍ പലരും ഇന്ന് നായര്‍ ജാതിയില്‍ ലയിച്ച് ചേര്‍ന്നിട്ടുണ്ട് എന്നതും ഒരു വാസ്തവമാണ്.

keralafarmer said...

ജാതീയ വിഷം മനസിലാക്കാന്‍ കഴിയാതെപോയ കുറെ നിഷ്കളങ്കരായ പെണ്‍കുട്ടികള്‍ എന്നെ പാടിക്കേള്‍പ്പിച്ചത് നിങ്ങളും കേള്‍ക്കൂ. ഇവിടെ അട്ടപ്പാടിയിലെ ആദിവാസി കുട്ടികള്‍ വരെയുണ്ട്. ബി.എസ്.സി നഴ്സിംഗിനുവരെ ചില കുട്ടികള്‍ സന്മനസുള്ളവരുടെ സഹായം കൊണ്ട് പഠിക്കുന്നു.

ചാണക്യന്‍ said...

keralafarmer,
“ ഇവിടെ അട്ടപ്പാടിയിലെ ആദിവാസി കുട്ടികള്‍ ‘വരെ‘ യുണ്ട് “-
ഇങ്ങനെ പറയുമ്പോള്‍ അട്ടപ്പാടിയിലെ ആദിവാസികുട്ടികള്‍ക്ക് എന്തോ കുറവുണ്ടെന്ന ഒരു ധ്വനി അതിലില്ലെ ഫാര്‍മറെ....
ആ വാക്യത്തിലെ ‘വരെ’ എന്നത് അതല്ലെ അര്‍ത്ഥമാക്കുന്നത്...

keralafarmer said...

“ ഇവിടെ അട്ടപ്പാടിയിലെ ആദിവാസി കുട്ടികള്‍ ‘വരെ‘ യുണ്ട് “-
ആ കുട്ടികളോടൊപ്പം ഞാന്‍ പങ്കിട്ട സൌഹൃദം ചാണക്യന് ഒരു നായര്‍ കുട്ടിയോട് തോന്നാത്തത് ആണെന്ന് മനസിലായില്ലെ?

keralafarmer said...

ആ കുട്ടികള്‍ പാടിയ പാട്ടിന്റെ അര്‍ത്ഥം ചാണക്യന് മനസിലാകില്ല.

Sathees Makkoth | Asha Revamma said...

നല്ലൊരു പോസ്റ്റ്. സാമ്പത്തികമായ അസമത്വവും വേർതിരിവിനൊരു കാരണമായിരുന്നെന്ന് മനസ്സിലാക്കിക്കാൻ പോന്നൊരു പോസ്റ്റ്.

Anonymous said...

സ്വന്തം ജാതിക്കാരല്ലതവരെയൊക്കെ 'ഇസ്രായേലിന്റെ തൊട്ടടുത്ത്‌ ഗാസക്ക് തൊട്ടു താഴേക്ക്' ആട്ടിയോടിക്കാമെന്നു മനക്കോട്ട കെട്ടി നടക്കുന്ന ഇവനോടൊക്കെ മര്യാദ പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ ഫാര്‍മരെ.

ചാർ‌വാകൻ‌ said...

രസകരമായി....തോന്നിയ ഒരുകമന്റു ജയകുമാര്‍ തട്ടിയതുകാണുക.വിഷയവുമായി ബന്ധമില്ലാതെ ഷൂരിയെന്നവെള്ളാര്ങ്കല്ലേടുത്ത് അമ്ബേദ്കറിനൊറേറ്.ചെറ്റത്തരം മനസ്സില്‍ വിഷമായി കുമിഞ്ഞുകൂടുമ്പോ..
ഇങ്ങ്നേ പറ്റൂ..ജയകുമാര്‍ സാമൂഹ്യരാഷ്ട്രിയം വായിച്ചാല്‍ മനസ്സിലാകാത്തതൊരുകുറ്റമല്ല.മറിച്ചൊരു പ്രസ്താവന കുറ്റകരമാണുതാനും .

കൃഷ്‌ണ.തൃഷ്‌ണ said...

ചര്‍‌വാകന്‍‌
ആ കമന്റു ഞാനും‌ ശ്രദ്ധിച്ചു. വിഷയവുമായി വളരെ അകന്നുനില്‍‌ക്കുന്നതും‌ മറ്റൊരു ചര്‍‌ച്ച തന്നെ വേണ്ടുന്നതുമായ ഒരു വിഷയത്തെ ഇതുമായി കൂട്ടിക്കെട്ടാന്‍‌ ശ്രമിക്കുന്നതു കണ്ടു.
പിന്നെ ഒരു അനോണിമസ് കമന്റായതുകൊണ്ട് പ്രതികരിച്ചില്ലെന്നു മാത്രം‌.

ഈ ചര്‍‌ച്ചയില്‍‌ സജീവമായി പങ്കെടുത്ത എല്ലാവര്‍‌ക്കും‌ നന്ദി..

Green Umbrella said...

“ഗുണാം‌ സര്‍‌വത്ര പൂജ്യന്തേ
പിതൃവം‌ശോ നിരര്‍ത്ഥക“

Well done!!!!

ബഷീർ said...

ചർച്ച നടക്കട്ടെ

ഷബീര്‍ കറുപ്പറമേട് said...

“ബഷീര്‍ വെള്ളറക്കാട്‌ / pb said...
ചർച്ച നടക്കട്ടെ“

ഇനി എവിടെയിട്ടു നടത്താന്നാ ബശീറെ? ഇത്രനാളും നടത്തിയതൊന്നും കണ്ടില്ലേ? ഒന്നു വായിച്ചു നോക്കിയിട്ട് കമന്റിക്കൂടെ മാഷെ?

Unknown said...

വളരെ വൈകിയാണെങ്കിലും ഇവിടെത്താനും ഈ ചിത്രങ്ങള്‍ കാണാനും, ഇവിടെ നടന്ന ചര്‍ച്ചകള്‍ വായിച്ചറിയാനും കഴിഞ്ഞതില്‍ വളരെ സന്തോഷം.
എല്ലാം വായിച്ചറിഞ്ഞതിനു ശേഷം ഞാന്‍ എന്റെ വോട്ട് ഇതെഴുതിയ കൃഷ്ണ.തൃഷ്ണയോടു യോജിക്കുന്നു. സാമ്പത്തികമായി താഴേക്കിടയില്‍ നിന്നിരുന്ന നായര്‍ക്ക്‌ സാമ്പത്തികമായി ഉയര്‍ന്ന നായര്‍ 'സ്വജാതി' എന്ന പരിഗണന ഒരിക്കലും നല്‍കിയിരുന്നില്ല. അവനോടൊപ്പമിരുന്നു ഭക്ഷണം കഴിച്ചിരുന്നില്ല. അവന്റെ വീടുമായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല.

ഒരു ഉദാഹരണം എടുത്തെഴുതാം. കൊല്ലവര്‍ഷം 1088-ല്‍ കീരിക്കാട്ട് എന്ന സ്‌ഥലത്തുവെച്ചു നടന്ന കേരളീയ നായര്‍സമാജത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത സാമാജികര്‍ക്ക്‌ അടുത്തുള്ള മാരാര്‍ഭവനത്തില്‍ ്‌ വിശാലമായ സദ്യ ഒരുക്കിയെങ്കിലും സഭാംഗങ്ങളില്‍ പലരും അന്നു ഭക്ഷണം കഴിക്കാതെ പിരിഞ്ഞു. അതിനുള്ള കാരണം മാടമ്പിനായര്‍ക്ക്‌ മാരാര്‍വീട്ടിലെ ഭക്ഷണം കഴിക്കാനാവില്ല എന്നതായിരുന്നു.
ഒരേ സമുദായമെന്നു ആണയിടുവാന്‍, ശക്തിയാകുവാന്‍, ഒരു കൂട്ടായ്മക്കുവേണ്ടി ഒത്തുകൂടിയിടത്തുപോലും ഒത്തുചേരാനാകാതിരുന്ന ആ സമ്പ്രദായത്തെ ഈ ലേഖനം അടിവരയിടുന്നുണ്ടെന്നുതന്നെയാണ്‌ എന്റെ അഭിപ്രായം. ഈ എഴുത്തുകാരനു എന്റെ അഭിനന്ദനം, ഞന്‍ ഒരു ബ്ലോഗെഴുത്തുകാരനല്ല.എങ്കിലും അഭിപ്രായപ്പെട്ടെന്നു മാത്രം.

നിസ്സഹായന്‍ said...

വളരെ താമസ്സിച്ച് ബ്ലോഗറായ ഒരുവനാണേ,
ഈ പോസ്റ്റ് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. എല്ലാ അസമത്വങ്ങളുടെയും അന്തര്‍ധാര സാമ്പത്തികം മാത്രം !!!
മാലോകരെ അവര്‍ണ്ണ സര്‍വ്വാണികളെ ഇനി നിങ്ങള്‍ക്കെന്തു വേണം ?!! ഗുരുവായൂരിലെ പൂശ്ശാരിയാകണോ, ശബരിമലയിലെ തന്ത്രിയാകണോ, നല്ല വെളുവെളുത്ത ബ്രാഹ്മണച്ചിയേയോ നായരച്ചിയേയൊ കെട്ടണോ വിഷമിക്കണ്ട, അല്പം പൂജ/തന്ത്രമന്ത്രാദികള്‍ പഠിക്കൂ , പണമുള്ളവരാകൂ. പിന്നെ വ്യത്യാസമൊന്നുമില്ല, സര്‍വ്വതും നിങ്ങള്‍ക്കു പ്രാപ്യം !! കാശുണ്ടെങ്കില്‍ കേശവപ്പുലയനെന്നും രാഘവപറയനെന്നും മാധവചോകാനെന്നും വാലിട്ടോളൂ. മാന്യത പുറകേ വന്നോളും!!! നിങ്ങളുടെ സ്ഥാപങ്ങള്‍ക്ക് ‘പുലയാ ഹോട്ടല്‍’ എന്നും ‘ചോകാന്‍സ് ഹോസ്പില്‍ ’ എന്നും ധൈര്യമായി പേരിട്ടോളൂ. അവിടെ എന്തൊരു തെരക്കായിരിക്കുമെന്നോ!!? പൊതു വേദിയില്‍ നിങ്ങളെ കണ്ടാല്‍ കാശില്ലാത്ത നായരും നമ്പൂരിയും ചാടിയെണീക്കും . ചിലപ്പൊള്‍ നിങ്ങടെ ആണ്മക്കള്‍ക്ക് അവരുടെ പെണ്മക്കളെ സംബന്ധം ആലോചിച്ചെന്നും ഇരിക്കും. ഇത്രയും വലിയ സത്യം വിളിച്ചു പറഞ്ഞ മഹാനായ ചരിത്രകാരാ ക്നുക്ണ തിക്ണേ അങ്ങേയ്ക്ക് നമോവാകം.
അവര്‍ണ്ണ പരിഷകളേ സത്യം മനസ്സിലാക്കിയ സ്ഥിതിയ്ക്ക് ജാതി സംവരണം ഉപേക്ഷിച്ച് സാമ്പത്തിക സംവണത്തിനായി അന്തിമ കാഹളം മുഴക്കൂ. ക്നുക്ണതിക്ണയുടെ മേധാശക്തിയുടെ മുന്നില്‍ നമസ്ക്കരിക്കൂ...
ഓ.ടോ: ജാതിയില്‍ അര്‍ത്ഥമുണ്ടെന്നും കഴിവ് കൂടിയവന്‍ കൂടിയജാതിയില്‍ പിറക്കുന്നു എന്നും സമ്മതിക്കുന്നു. കാരണം ഈ പോസ്റ്റിട്ട സവര്‍ണ്ണന്റെ ആശയവും ഭാഷയും എത്രയധികം അവണ്ണാദികളെ കൊണ്ടുപോലും കൈയ്യടിപ്പിച്ചില്ലേ ?അതാണ് ബുദ്ധി. അത് ജന്മം കൊണ്ട് തന്നെ നേടേണ്ടതാണ്. ഓം ശ്രീ ഭഗവത് ഗീതായ നമ:

Anonymous said...

മുകളിലത്തെ കമന്റിനു ചില കൂട്ടി ചേര്‍ക്കലുകല്‍


മാലോകരെ അവര്‍ണ്ണ സര്‍വ്വാണികളെ ഇനി നിങ്ങള്‍ക്കെന്തു വേണം ?!! ശിവഗിരിയൊലെ പൂജാരിയാകണോ, ഗുരുവായൂരിലെ പൂശ്ശാരിയാകണോ, ശബരിമലയിലെ തന്ത്രിയാകണോ, നല്ല വെളുവെളുത്ത ബ്രാഹ്മണച്ചിയേയോ നായരച്ചിയേയൊ, ഈഴവ്വാത്തിയെയോ കെട്ടണോ വിഷമിക്കണ്ട, അല്പം പൂജ/തന്ത്രമന്ത്രാദികള്‍ പഠിക്കൂ , അബ്കാരി ബിസിനസ്സ് പണമുള്ളവരാകൂ. പിന്നെ വ്യത്യാസമൊന്നുമില്ല, സര്‍വ്വതും നിങ്ങള്‍ക്കു പ്രാപ്യം !! കാശുണ്ടെങ്കില്‍ കേശവപ്പുലയനെന്നും രാഘവപറയനെന്നും മാധവചോകാനെന്നും വാലിട്ടോളൂ. മാന്യത പുറകേ വന്നോളും!!! നിങ്ങളുടെ സ്ഥാപങ്ങള്‍ക്ക് ‘പുലയാ ഹോട്ടല്‍’ എന്നും ‘ചോകാന്‍സ് ഹോസ്പില്‍ ’ എന്നും ധൈര്യമായി പേരിട്ടോളൂ. അവിടെ എന്തൊരു തെരക്കായിരിക്കുമെന്നോ!!? പൊതു വേദിയില്‍ നിങ്ങളെ കണ്ടാല്‍ കാശില്ലാത്ത നായരും നമ്പൂരിയും, ഈഴവനും ചാടിയെണീക്കും . ചിലപ്പൊള്‍ നിങ്ങടെ ആണ്മക്കള്‍ക്ക് അവരുടെ പെണ്മക്കളെ സംബന്ധം ആലോചിച്ചെന്നും ഇരിക്കും.
===========
കേരളത്തിലെ എല്ലാ ജാതിക്കാര്‍ക്കും ഇങ്ങനെ അവരുടെ തൊട്ടു മുന്‍പുള്ള ജാതി കൂട്ടിച്ചേര്‍ത്ത് എഴുതി നോക്കവുന്നതാണ്, എല്ലാം അവനവന്റെ ജാതി ഈതാണോ അതു വച്ചു ശരിയായി വരും...

എല്ലാ ജാതികളും അവന്റെ താഴെയുള്ളവനെ ആവശ്യത്തിനു പീഡിപ്പിച്ചു, എന്നാല്‍ ചിലര്‍ക്ക് അതു സമ്മതിക്കാന്‍ വലിയ ബുദ്ധിമുട്ടാ‍ണ്. എന്തു ചെയ്യാന്‍

Anonymous said...

അനുപല്ലവിയുടെ ഈണം പോരാ ശ്രീ@ശ്രേയസ്സേ

Kvartha Test said...

നന്ദി അനോണി മാഷേ, എന്തെങ്കിലും ഒക്കെ വഴിയില്‍ കാണുമ്പോള്‍ ഈയുള്ളവന്‍റെ തലയില്‍ തന്നെ എടുത്തു വച്ചോള്ളൂ. ഓണമല്ലേ, താങ്കള്‍ക്കും സന്തോഷമാകട്ടെ.

എല്ലാവര്‍ക്കും ഓണാശംസകള്‍.

Anonymous said...

ഇത്തരം വല്യ വല്യ കാര്യങ്ങളൊക്കെ എവിടെ പൂഴ്ത്തിവച്ചിരിക്കയായിരുന്നു ഇത്രനാളും? ഇതൊന്നും കാണാതെയും വായിക്കാതെയും ഈയുള്ളവനെപ്പോലുള്ളവർ തികഞ്ഞ ‘ജാതിഭ്രാന്തന്മാരാ’യി വിലസുകയാണു ബ്ലോഗിൽ. സമയം പോലെ ഈയുള്ളവന്റെ ബ്ലോഗിലും വരണേ:
എന്തുകൊണ്ട് ജാതി പറയുന്നു?

Kvartha Test said...

സുരപാനം ചെയ്യുന്ന കുടവയറനായ ശ്രീനാരായണീയനായ ഒരു അവര്‍ണ്ണ നേതാവിനെ, കുറിയവനായ ഒരു സവര്‍ണ്ണ ബ്രാഹ്മണന്‍ ചതിച്ചു സ്ഥാനഭ്രഷ്ടനാക്കിയ കഥ ഇവിടെ വായിക്കൂ. അനാദികാലമായി നടക്കുന്ന ഇത്തരം ആഭാസങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.

സുരപാനം ~ അബ്കാരി
നാരായണന്‍ ~ വിഷ്ണു

Anonymous said...

ഒരു സത്യാന്വേഷിയുറ്റേ കണ്ടു പിടുത്തം
“(1).പണ്ടെന്നല്ല ഇപ്പോഴും സാമ്പത്തികമായി വ്യത്യസ്തനിലയിലുള്ള ഒരേ ജാതിയിലുള്ളവർ തമ്മിൽ വിടവുണ്ട്. എന്നാൽ സാമ്പത്തികമായ അസമത്വം തീർന്നാൽ ആ വിടവും തീരും. എന്നാൽ ജാതിപരമായ വിടവ് അങ്ങനെ തീരില്ല. അതുകൊണ്ടാണ് കോടീശ്വരനായ വെള്ളാപ്പള്ളിയുടെ വീട്ടിൽനിന്ന് എത്ര ദരിദ്രനായ സവർണനും വിവാഹാലോചനയ്ക്കു മുതിരാത്തത്.“

അങ്ങോട്ടു ചെന്നാ മതി ഇപ്പം കെട്ടിച്ചു തരും.

ദരിദ്രനായ ഒരു ഈഴവനോ അതിലതാഴെയുള്ള ഒരു ദരിദ്രനോ, താഴെയുള്ള ഒരു പണക്കാരനോ അങ്ങോട്ടാലോചിച്ചു ചെല്ലുമോ ചേട്ടാ?

നമ്മൂറ്റ അണ്ണന് എന്തു പറഞ്ഞാലും കല്ല്യാണക്കര്യ്മാ എല്ലാത്തിനും അടിസ്ഥാനം, എന്തു ചെയ്യാന്‍

പിന്നെയും മൊഴിമുത്തുകള്‍

“അഴിമതി,പെൺ‌വാണിഭം തുടങ്ങിയ കാര്യങ്ങളിൽ വരെ ഈ ഭാരതത്തിൽ ശിക്ഷിക്കപ്പെടുന്നവരും അവമാനിക്കപ്പെടുന്നവരും സ്ഥാനമാനങ്ങൾ നഷ്ടമാകുന്നവരും അവർണർ മാത്രമാണെന്ന് സത്യന്വേഷിയും കൂട്ടരും പറയുമ്പോൾ ഇക്കൂട്ടർക്കു ഹാലിളകും.“

“സത്യാന്വേഷിയോ മറ്റുള്ള ‘ജാതിഭ്രാന്തന്മാരായ’ ബ്ലോഗർമാരോ ജാതിവ്യവസ്ഥിതി പുലരണമെന്ന ലക്ഷ്യത്തോടെയല്ല ജാതി പറയുന്നത്. “

ആവൂ ജാതി വെറി മൂത്ത് ഭ്രാത്തായിപ്പോയി എന്നു തോന്നുന്നു

നിസ്സഹായന്‍ said...

"പഴയകാലഘട്ടത്തെ, സാമ്പത്തികമായി വളരെ താഴേത്തട്ടിലുണ്ടായിരുന്ന ഒരു നായര്‍‌സ്‌ത്രീയുടെ ചിത്രമാണിത്."‌ - ‌എന്ന് വിവരിച്ച് കൊടുത്തിരിക്കുന്ന മാറ് മറയ്ക്കാത്ത സ്ത്രീയുടെ ചിത്രം, ഒരു നായര്‍ സ്ത്രീയുടെ ചിത്രമാണോ ?, സംശയമുണ്ട്. ആ സ്ത്രീ ധരിച്ചിരിക്കുന്നത് കല്ലുമാല പോലെയുണ്ട്. അവരൊരു അവര്‍ണ്ണ സ്ത്രീയാണെന്ന് തോന്നുന്നു. ഏതായാലും ആ ചിത്രം ഉള്‍പ്പെടുന്ന പേജില്‍ ചിത്രത്തെക്കുറിച്ചും മറ്റും വിവരണങ്ങള്‍ കാണുമല്ലോ. അല്ലെങ്കില്‍ ഏതെങ്കിലും ലേഖനത്തോടൊപ്പമായിരിക്കുമല്ലോഈ ചിത്രം ഉല്‍പ്പെടുത്തിയിരിക്കുന്നത് . സംശയദൂരീകരണത്തിനായി ഈ ചിത്രമുള്‍പ്പെടുന്ന പേജ് മുഴുവനായി പ്രദര്‍ശിപ്പിക്കാന്‍ കൃഷ്ണ.തൃഷ്ണ തയ്യാറാകുമോ ?

THE REBEL said...

The Kings who belongs to smaoothirie of Kozhikode used to invite a leading Bhramin to their palace and give them good offerings to do the "sacred act" of sleeping with their
newly wedded wife !!!. They believed that the virginity of the kings wife is the right of the Bhramins who were "gods of land", moreover they considered it as a auspicious act.

So, the argument that rich exploited the poor is incorrect in this case. The caste system created such a mindset that slavery is sacred and some enjoyed the slavery and were proud of being a slave.The castes which followed patriarchy were only the Bhramis and the outcasts or Avarnas. Why? Because they were only certain about the identity of the father.Those castes which were uncertain about the father of the child followed the matriarchal system.

Anonymous said...

ബൂലോകത്തെ ജാതി വെറിയന്‍ ചിത്രകാരന്‍ സത്യ(ജാതി)അന്വേഷിയുടെ ബ്ലോഗ്ഗിലിട്ട കമന്റ്

==============================
“ബ്രാഹ്മണന്റെ വ്യഭിചാര ചരിത്രം പേറുന്ന ജാതിവാലുകളിലല്ല.
വര്‍മ്മ,നായനാര്‍,മേനോന്‍,നംബ്യാര്‍,നായര്‍,
മാരാര്‍,പൊതുവാള്‍,വാര്യര്‍,കുറുപ്പ്,പിള്ള,തംബി,കൊരങ്ങ്,ഹനുമാന്‍...
തുടങ്ങിയ ശൂദ്ര ജാതിപ്പേരുകളെല്ലാം പുരാതന മലയാളത്തില്‍ വേശ്യാ സന്തതികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഹൈന്ദവജാതീയതയുടെ പ്രചാരകരും
പ്രായോക്താക്കളുമായിരുന്ന ബ്രാഹ്മണ്യം നല്‍കിയ കൂലി-സ്ഥാനപ്പേരുകളാണ് എന്ന് ചരിത്രം പറയുന്നു.“
=================================

ചിത്രകാര്‍ന്റെ പ്രശ്നം ഇതാണ്:
വര്‍മ്മ,നായനാര്‍,മേനോന്‍,നംബ്യാര്‍,നായര്‍,
മാരാര്‍,പൊതുവാള്‍,വാര്യര്‍,കുറുപ്പ്,പിള്ള,തംബി,കൊരങ്ങ്,ഹനുമാന്‍...
തുടങ്ങിയ ശൂദ്ര ജാതിക്കാര്‍ക്ക് തന്തയാരാണെന്ന് ചോതിച്ചാല്‍(ചിത്രകാരന്റെ തന്നെ അഭിപ്രായ പ്രകാരം) ഈതെങ്കിലും ഒരു നമ്പൂതിരുയെ ചൂണ്ടിക്കാണിച്ചാല്‍ മതി. എന്നാല്‍ ചിത്രകാരകന്റെ തന്തയാരാണെന്നു ചോദിച്ചാല്‍ നമ്പൂരി,വര്‍മ്മ,നായനാര്‍,മേനോന്‍,നംബ്യാര്‍,നായര്‍,
മാരാര്‍,പൊതുവാള്‍,വാര്യര്‍,കുറുപ്പ്,പിള്ള,തംബി,കൊരങ്ങ്,ഹനുമാന്‍... അങ്ങനെ പറഞ്ഞാല്‍ തീരില്ലാത്ത അവസ്ഥയാണ്...

നിസ്സഹായന്‍ said...

തൊട്ട് മുകളില്‍ കമന്റിയ അനോനീ,
ഒരാളെ തന്തയില്ലാത്തവന്‍ എന്ന് വിളിക്കാന്‍ അല്പം ചങ്കൂറ്റവും നട്ടെല്ലും വേണം. അതുള്ളവന്‍ ‘അനോണി’എന്ന വിചിത്രമായ തന്തയില്ലായ്മില്‍ ഒളിച്ചിരിക്കുകയില്ല. ഇത്തരം ഭീരുക്കളുടെ അവസ്ഥ തന്തയാരെന്നറിയാത്തവനേക്കാള്‍ എത്രയോ ലജ്ജാകരമാണ് !!!

THE REBEL said...

NAIR the great...Almost a reference group all over the world.Which made them UNIQUE ?

Some reference in the great work of Frederick Engels -Origins of the Family, Private Property, and the State-II. The Family-3. The Pairing Family

"At any rate, among the Nairs in India, where three or four men have a wife in common, each of them can have a second wife in common with another three or more men, and similarly a third and a fourth and so on. It is a wonder that McLennan did not discover in these marriage clubs, to several of which one could belong and which he himself describes, a new class of club marriage! This marriage-club system, however, is not real polyandry at all; on the contrary, as Giraud-Teulon has already pointed out, it is a specialized form of group marriage; the men live in polygyny, the women in polyandry. """
http://www.marxists.org/archive/marx/works/1884/origin-family/ch02c.htm

What is the result of this practice of "the men living in polygyny, the women living in polyandry"?

GROUP PROSTITUTION !!!!

So, they should be proud of their CASTE.

Anonymous said...

നിസ്സഹായന്‍Nissahayan said...

തൊട്ട് മുകളില്‍ കമന്റിയ അനോനീ,
ഒരാളെ തന്തയില്ലാത്തവന്‍ എന്ന് വിളിക്കാന്‍ അല്പം ചങ്കൂറ്റവും നട്ടെല്ലും വേണം. അതുള്ളവന്‍ ‘അനോണി’എന്ന വിചിത്രമായ തന്തയില്ലായ്മില്‍ ഒളിച്ചിരിക്കുകയില്ല. ഇത്തരം ഭീരുക്കളുടെ അവസ്ഥ തന്തയാരെന്നറിയാത്തവനേക്കാള്‍ എത്രയോ ലജ്ജാകരമാണ് !!!

==============

നിസ്സഹായന്റെ സനോണി പ്രൊഫൈല്‍ നോക്കിയിട്ട് ഒരു ഫോട്ടം അല്ലാതെ തന്തയാരെന്നും പേരെന്തെന്നും ഒന്നു കണ്ടില്ല്ല്ലോ. നിസ്സഹായനും, അനോണിയും തമ്മില്‍ എന്തു വ്യത്യാസം.

Anonymous said...

അനോണി എന്ന പേരു മാറ്റി “നിസ്സഹായന്‍“ എന്നാക്കിയാലും തന്തയില്ലത്തവന്‍ അല്ലേ നിസ്സഹായാ

നിസ്സഹായന്‍ said...

Anonymous said... "നിസ്സഹായന്റെ സനോണി പ്രൊഫൈല്‍ നോക്കിയിട്ട് ഒരു ഫോട്ടം അല്ലാതെ തന്തയാരെന്നും പേരെന്തെന്നും ഒന്നു കണ്ടില്ല്ല്ലോ. നിസ്സഹായനും, അനോണിയും തമ്മില്‍ എന്തു വ്യത്യാസം.
September 9, 2009 6:49 PM
-----------------------------------------
Anonymous said...
അനോണി എന്ന പേരു മാറ്റി “നിസ്സഹായന്‍“ എന്നാക്കിയാലും തന്തയില്ലത്തവന്‍ അല്ലേ നിസ്സഹായാ
September 10, 2009 8:14 PM"

എന്റെ പൊന്ന് അനോനിക്കുട്ടാ, എന്റെ പ്രൊഫൈലില്‍ തന്തയുടെ പേരും ഫോട്ടോയും നീ തപ്പിയത്, നിനക്ക് അവകാശം ചോദിച്ച് വരാനാണോ ?നടപ്പില്ല മക്കളെ. വേരെ ആരുടെയെങ്കിലും പ്രൊഫയില്‍ തപ്പി നോക്ക് .നിസ്സഹായനും, അനോണിയും തമ്മില്‍ എന്തു വ്യത്യാസം എന്ന് പറഞ്ഞ്, നീ നമ്മളെ സഹോദരന്മാരാക്കരുതെ.
അതുകൊണ്ട് മോന്‍ അനൊണി എന്ന പേര് മാറ്റി നിസ്സഹായനെന്നാക്കിയാലും നിന്നെപോലാകില്ലെന്ന് മനസ്സിലായില്ലേ അനോണീ...

Anonymous said...

നിസ്സഹായന്റെ ഒരു നയരീഴവ കഥയില്‍ നിന്ന്
നായരേ തല്ലുന്നവന്‍ വിളിച്ചു പറയുന്നതാണ്..

“എടാ പൊലയാടി മോനെ, കൊല്ലും കൊലയുമൊക്കെ പണ്ട്. ഇന്നു തന്നാല്‍ തിരിച്ച് തരാനും അറിയാം. വേലയെടുത്ത് തഴമ്പുള്ള കൈകളാണ്.


പൊലയാടി മോന്‍ എന്ന്..

ഇപ്പം മനസ്സിലായില്ലേ നമ്മളു ജാതി പറയും എന്നു പറയുന്നതിന്റെ കാര്യം...

Anonymous said...

“എന്റെ പൊന്ന് അനോനിക്കുട്ടാ, എന്റെ പ്രൊഫൈലില്‍ തന്തയുടെ പേരും ഫോട്ടോയും നീ തപ്പിയത്, നിനക്ക് അവകാശം ചോദിച്ച് വരാനാണോ ?“

ഹഹഹ വേണ്ട പറയണ്ട, ചിത്രകാരന്റെ അവസ്ഥ തന്നാണണല്ലേ... സാരമില്ല,സാരമില്ല. ചിത്രകാരനും താങ്ങൌം സഹോദരന്മാരായ സ്ഥിതിക്ക് ഇനി ഒന്നും പറയാനില്ല.

vahini said...

I just happened to see your post on nayareezhava chithrangal.Caste is still a social reality however you try to underplay.The feeling of caste is a kind of mindset which will continue to stay here for another century or so.But it is nice to have such discussions which will influence at least some people who consider caste as man made.Thanks for initiating a thought provoking
and live discussion.

Anonymous said...

Hi krishna thrishna,thanks for this post bz it shows the real fact.

Anonymous said...

Hi krishna thrishna ,thanks for this good post.some of the comments in this blog are intimidating Ezhava community bz that comments are on the basis of wrong information.

Who is an ezhava?

Ezhavas are the decendents of ancient buddist chera kingdom.Ezhavas are the decendents of villavar tribe who formed chera kingdom who ruled most part of south india.Ezhavas keeping great buddist tradition and high moral standards.

How Ezhavas become backward class?

Ezhavas enjoyed high social status up to the end of 10th century b.c when ezhavas followed buddism.

The tulu bhramins who entered in the 6th century b.c from north joined with local bhramins, they together either convinced or politically undermined the existing buddist rule which eventually leads to the starting of hinduism with a 4 tier system in the 11th century b.c.

When hinduism started in the 11th century b.c,the strong buddist ezhavas and the chera kingdom were reluctant to join the hinduism bz they never accepted the 4 tier system.Because of ezhavas were reluctant to join hinduism with a 4 tier system, the angry aryans ,degraded,demotivated and assaulted the chera kingdom and the ezhavas and they implemented untouchability also.Like that only Great Ezhavas become a backward class from 11th century to half of 19th century.

Anonymous said...

who is a nair?

Before coming to the defenition,lets look the meaning of the following tale names.

NAIR = SUDRAS OR SERVANTS OF BHRA
MINS OR ADICHUTHLIKKAR OF
BHRAMINS.

MENON= CLERK(ALL MEANINGS IS
RELEVANT ONLY DURING
THE HINDU RULE FROM
11TH CENTURY UP TO
HALF OF 19TH CENTURY)

PILLAI=ACCOUNTANT

MARAR =THOSE WHO PERFORM
CHENDA

KURUP= SOLDIERS

VARRIOR=AMBALAVASI

NAMBOODIRI=THOSE WHO IS DOING PUJAS

NAMBIAR,POTHUVAL,POTTI,UNNITHAN,PISHARADI,..... all these meanings of the tale names indicates the names of different proffessions like a teacher or a doctor or a plumber.As long as these tale names indicates the name of different proffessions,they MUST belngs to a community .But Ezhava,Nadar,Araya,Pulaya,and Kurava indicates the name of different communities.If things are like this,To which community they belongs?

Historians believes that nairs are the poor peoples in ezhavas who run away from the great ezhava community when hinduism arrives in the 11th century b.c.This underline the fact that the word nair appears in the history only from the 11th century b.c.

The colour,wealth,power and sharpness of nairs were due to the backdoor mixing with namboodiris and bhramins from 11th century to half of 19th century.

My comments are not mine,these are findings of number 1 historian in kerala Mr M.S JAYAPRAKASH.

Anonymous said...

Nair blog also taking about backdoor mixing with namboodhiris and Bhramins.Also it says a Nair women sleepig with atleast 5 mens.it shows that they are real prostitutes.But this happened only up to half of 19th century.Then power games changed ,india got freeedom,they almost stopped this
culture.Now i think they are in a good position in terms of morality.May god bless them.

Anonymous said...

Ezhavas are not hindus they are Buddist only.Did u ever heard a muslim is marrying a christian?Then why we the buddist ezhavas to marry a hindu? Moreover we are the largest community in kerala,21 million peoples ,almost 33% of kerala population.we filled with a lot of beautiful girls and boys with aristocratic family background.Also we are filled with educated peoples in good positions.Above all we have good moral standards.Our girls are disciplined .If things are like this why we have to marry from another religion............?

Anonymous said...

Iam binesh balakrishnan,if u likes to read my comments browse WIKIBIN EZHAVA then browse LIST OF EZHAVAS.This will reveal new facts about ezhava community,which the aryans make us believe wrong.Use internet explorer when u browse.

pls visit EZHAVA.SNDP facebook,THUSHAR VELLAPALLY (OFFICIAL) facebook.U can see a lot of pictures and comments.

For the best LIST OF EZHAVAS visit www.gurudevan.net and sndp kuwait (HLASSIYA unit).When u see the list u will shock.

Umesh::ഉമേഷ് said...

ബി. സി. പതിനൊന്നാം നൂറ്റാണ്ടിൽ നായന്മാരോ? ഭീകരം!

ഒരു സംശയം. ഗുരുദേവൻ ബുദ്ധിസ്റ്റായിരുന്നോ?

Anonymous said...

I saw the comment of mr umesh,there is no proper evidence of the presence of nairs before 11th century b.c except some nair cheif witnessed the exchange of lands during the chera regime.The major appearence of the word nair in the history only in 11th century b.c.That is the history.

Gurudeva ideals contains no religion.Iam talking only traditionaly Ezhavas are Buddist.The aryans forcly converted some of the ezhavas in to hindus but majority is still Buddist.Even now u can see buddist tradition in Ezhavas eventhough we are following gurudeva ideologies.It is interesting to note that Buddism is far better than Hinduism bz there is no discrimination in Buddism.

Anonymous said...

When a nair husband returns to home, if he see an OLAKKUDA outside, he wont enter in to his house bz namboodiri is busy fucking his wife inside .He will hide up to namboodiri leave the house.

look Why they are doing this?

These things actually,they are purposefully allowing,even though the husband dont like this,he will keep quiet bz once the namboodiri gave birth to a nair lady benefits are lot.They will get lot of land and money.Actually the namboodiris and bhramins ,they took advantage of the financial weakness of nairs by expliting their ladys.Like that only nair ladys got a wrong culture.Fortunately noe majority of them are morally good .Thanks for that,a change is blowing in all aspects of nairs.Pls forgive me , iam talking real facts,if it hurt someone.

Anonymous said...

Before 11th century b.c Ezhavas enjoiyed high social status,when Ezhavas followed Buddism.There is no cast system in Buddism.Ezhava kingdoms such as Chera,Chola and Padya flurished that time.There are historical proof which shows Ezhavas had trade relations with Europeans before 11th century.Local Ezhava dynasties such as Ezhamath Mannar also existed in kerala( The term MANNAR is the owner of 64 lands in the ancient time).Historical proof shows that Pulaya kingdom also existed in the 6th century b.c.

Anonymous said...

Ezhavas only started Sree Budda college of enjinearing in kerala in collabration with the buddist society of srilanka.Also Ezhavas only started 2 enjinearing college for women .Sri budda college of enjinearing for women and sri k r gouriamma college of enjinearing for women .It shows 2 things one Ezhava connection with buddist and the other is a strong thirst to protect women to a particular level by starting women colleges.These are only 2 women enjinearing colleges of ezhavas out of 23 ezhava self financing enginearing colleges.

Anonymous said...

There is a mistake i made in the address for LIST OF EZHAVAS.

For the best LIST OF EZHAVAS browse LIST OF EZHAVAS by SARADHI ABBASIYA unit,Saradhi is an ezhava organisation in Kuwait. If u see the list u will shock.

In EZHAVA.SNDP,there is a mobile flash video of beautiful group dance with beautiful hindi song JAI HO by SNDP ambernath unit,West mumbai.Watch and enjoy it.

Anonymous said...

Even during the hindu rules from 11th century up to the middle of 19th century,some of the wealthy Ezhavas, especially the traditional landlords enjoyed special rights from Travancore, kochi and kozhikode kingdoms.This is mainly bz these landlords helped the kings during financial difficulties. U can see thousands of aristocratic ezhava families across kerala.

Do u know the Tharavad shown in MANICHITRATHAZHU?

It is nothing but ALUMMOOTIL MEDA,the Ezhava palace,one of the hundreds of aristocratic Ezhava families in the central travancore.It is believed that Alummootil family were close to travancore kings.The picture of Alummootil meda is available in the web of kerala kaumudi Sreenarayana directory.

MANOJ KUMAR B said...

ശാസ്ത്രം അനുസരിച്ച് നോക്കിയാല്‍ ആര്‍ക്കും തന്നെ സ്വത്വം ഉണ്ടെന്നു പറയാന്‍ കഴിയില്ല. ആഫ്രിക്കന്‍ കാടുകളിലുള്ള ചില ഗോത്ര വര്‍ഗ്ഗക്കാരില്‍ കണ്ടേക്കാം. പിന്നെ കാലാപ്പാനി സിനിമയില്‍ കണ്ടതുപോലെ ചില വിഭാഗങ്ങള്‍... മനുഷ്യകുലത്തിന്റെ വളര്‍ച്ചയില്‍ കൂടിച്ചേരലുകള്‍ അറിഞ്ഞും അറിയാതെയും ഒക്കെ വന്നിട്ടുണ്ട്.. അപ്പോള്‍ പിന്നെ ഞാന്‍ ഇന്ന ജാതിയാണ് എന്ന് പറയുന്ന മണ്ടത്തരങ്ങള്‍ തന്നെ നിലനില്‍ക്കില്ല... കേരളത്തിലെ ബുദ്ധമത ആവിര്‍ഭാവം തന്നെ മിശ്ര സമൂഹത്തിനു വഴി തെളിച്ചിട്ടുണ്ട്. ഇതൊന്നും ആര്‍ക്കും ആരെയും ആക്ഷേപിക്കാനായി ആയുധം ആക്കാന്‍ പറ്റില്ല. എല്ലായിടവും മനുഷ്യ പുരോഗതിയുടെ ഭാഗമായി കൂടി ചേരലുകള്‍ നടന്നിട്ടുന്റെന്നു തിരിച്ചറിഞ്ഞു ജീവിക്കുക.. വെറുതെ ജാതീയതയെ മുറുകെ പിടിച്ച് പരസ്പരം ചെളി വാരി എറിയാതെ...എറിയുന്നവര്‍ക്കും കൊള്ളുന്നവര്‍ക്കും ജാതി ഉണ്ടെന്നു മനസ്സിലാക്കുക. നന്നാകുവാന്‍ അത് പോരേ.. വിവരവും ബോധവും ഉള്ള എല്ലാവരും ജാതി കളയുക.. മനുഷ്യനാകുക..